കൊച്ചി: പി.എസ്. ആന്റണി കമ്മീഷൻ റിപ്പോർട്ട് അനുകൂലമായാൽ തോമസ് ചാണ്ടിയുടെ പകരക്കാരനായി എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനത്തെത്തുമെന്ന് എൻസിപി ആക്ടിംഗ് പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ. ശശീന്ദ്രന്റെ മടങ്ങിവരവിനെ സിപിഐ എതിർക്കുമെന്നു കരുതുന്നില്ല. മന്ത്രിസ്ഥാനത്തിന് അർഹതയുള്ള നേതാവാണു ശശീന്ദ്രനെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മാധ്യമപ്രവർത്തകയോടു ശശീന്ദ്രൻ അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന ആരോപണത്തിലാണു സർക്കാർ ജുഡീഷൽ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കമ്മീഷനെ ചുമതലപ്പെടുത്തിയത്. പിന്നീട്, ആറു മാസത്തേക്കു കൂടി കാലാവധി നീട്ടി. ഡിസംബർ 31 വരെ സമയപരിധിയുണ്ട്.
മാധ്യമപ്രവർത്തകയോടു ശശീന്ദ്രൻ അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന ആരോപണത്തിലാണു സർക്കാർ ജുഡീഷൽ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കമ്മീഷനെ ചുമതലപ്പെടുത്തിയത്. പിന്നീട്, ആറു മാസത്തേക്കു കൂടി കാലാവധി നീട്ടി. ഡിസംബർ 31 വരെ സമയപരിധിയുണ്ട്.