തിരുവനന്തപുരം: നഗരസഭാ കൗണ്‍സിൽ യോഗത്തിൽ സിപിഎം- ബിജെപി കൗണ്‍സിലർമാർ തമ്മിൽ കൂട്ടയടി. ബിജെപി കൗണ്‍സിലർമാർ മേയർ വി.കെ. പ്രശാന്തിനെ മർദിച്ചു. മർദനത്തിൽ ഗുരുതര പരിക്കേറ്റ മേയറെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കൗണ്‍സിൽയോഗം പിരിച്ചു വിട്ടതിനുശേഷം ചേംബറിലേക്കു മടങ്ങിയ മേയറെ ബിജെപി അംഗവും പ്രതിപക്ഷ നേതാവുമായ ഗിരികുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞതിനെത്തുടർന്നാണു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേയറെ പടിക്കെട്ടിൽനിന്നു ബിജെപി കൗണ്‍സിലർമാർ വലിച്ചു താഴെയിട്ടതിനെത്തുടർന്ന് ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
ഹൈമാസ്റ്റ് പ്രതിഷേധം
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കാതെ വന്നതോടെ ബിജെപി കൗണ്‍സിലർമാർ കൗണ്‍സിൽ ഹാളിൽ പ്രതിഷേധം ഉയർത്തുകയായിരുന്നു. കൗണ്‍സിൽ യോഗം കഴിഞ്ഞു ചേംബറിലേക്കു മടങ്ങാൻ ഒരുങ്ങവേയാണ് ബിജെപി കൗണ്‍സിലർമാർ മേയറെ തടഞ്ഞത്. ഇവരെ മറികടന്നു പോകാൻ ശ്രമിച്ച മേയറെ കൗണ്‍സിലർമാർ കോണിപ്പടിയിൽനിന്നു കാലിൽ വലിച്ചു നിലത്തിട്ടു. കാലിനും നെറ്റിക്കും പരിക്കേറ്റ മേയറെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ മേയറുടെ കാലിനു പൊട്ടലേറ്റു. നഗരസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് മേയർ ആക്രമിക്കപ്പെടുന്നത്.
പിടിവലി
പ്രതിഷേധവുമായി ബിജെപി കൗണ്‍സിലർമാർ നടുത്തളത്തിൽ ഇറങ്ങിയെങ്കിലും മേയർ നടപടികളുമായി മുന്നോട്ടു പോയി. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും അജൻഡകൾകൂടി പാസാക്കിയ ശേഷം യോഗം അവസാനിപ്പിച്ച് ഓഫീസിലേക്കു മടങ്ങിയ മേയറെ പ്രതിപക്ഷ നേതാവു ഗിരികുമാറും പുറത്തുനിന്നെത്തിയ ബിജെപി പ്രവർത്തകരും ചേർന്നാണു പടിക്കെട്ടിൽ തടഞ്ഞത്. ഇതിനിടയിൽ കയറിപ്പോകാൻ ശ്രമിച്ച മേയറും ബിജെപിക്കാരും തമ്മിൽ പിടിവലി നടന്നു. പിടിവലിയിൽ മേയറുടെ ഷർട്ട് വലിച്ചു കീറി. മുന്നോട്ടു നടക്കുന്നതിനിടയിൽ കാലിടറി വീണ മേയർ എഴുന്നേറ്റെങ്കിലും ബിജെപി കൗണ്‍സിലർമാർ വീണ്ടും കാലിൽ വലിച്ചു നിലത്തിട്ടു. പടിക്കെട്ടിൽ വീണ മേയറെ സിപിഎം കൗണ്‍സിലർ ഐ.പി. ബിനുവും മറ്റുള്ളവരും ചേർന്നാണു പിടിച്ചെഴുന്നേൽപ്പിച്ചത്.
ഓഫീസിലേക്ക് എത്തിയ മേയർക്ക് ദേഹാസ്ഥ്യവും തളർച്ചയും അനുഭവപ്പെട്ടതിനേത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ബിജെപി കൗണ്‍സിലർ ഗിരികുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ഐ.പി. ബിനുവാണ് ആക്രമിച്ചതെന്നു ബിജെപി ആരോപിച്ചു.
മേയറെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി
തിരുവനന്തപുരം: നഗരസഭാ കൗണ്‍സിലിലെ കൈയാങ്കളിയിൽ സാരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയർ വി.കെ. പ്രശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റി. തലയ്ക്കു പരുക്കേറ്റ മേയർക്കു ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റിട്ടുണ്ട്. സന്ധിക്കു പരുക്കേറ്റതിനാൽ കാലിൽ പ്ലാസ്റ്ററും കഴുത്തിൽ കോളറുമിട്ടിരിക്കുകയാണ്.
കൗണ്‍സിൽയോഗം പിരിച്ചു വിട്ടതിനുശേഷം ചേംബറിലേക്കു മടങ്ങിയ മേയറെ ബിജെപി അംഗവും പ്രതിപക്ഷ നേതാവുമായ ഗിരികുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞതിനെത്തുടർന്നാണു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേയറെ പടിക്കെട്ടിൽനിന്നു ബിജെപി കൗണ്‍സിലർമാർ വലിച്ചു താഴെയിട്ടതിനെത്തുടർന്ന് ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
ഹൈമാസ്റ്റ് പ്രതിഷേധം
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കാതെ വന്നതോടെ ബിജെപി കൗണ്‍സിലർമാർ കൗണ്‍സിൽ ഹാളിൽ പ്രതിഷേധം ഉയർത്തുകയായിരുന്നു. കൗണ്‍സിൽ യോഗം കഴിഞ്ഞു ചേംബറിലേക്കു മടങ്ങാൻ ഒരുങ്ങവേയാണ് ബിജെപി കൗണ്‍സിലർമാർ മേയറെ തടഞ്ഞത്. ഇവരെ മറികടന്നു പോകാൻ ശ്രമിച്ച മേയറെ കൗണ്‍സിലർമാർ കോണിപ്പടിയിൽനിന്നു കാലിൽ വലിച്ചു നിലത്തിട്ടു. കാലിനും നെറ്റിക്കും പരിക്കേറ്റ മേയറെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ മേയറുടെ കാലിനു പൊട്ടലേറ്റു. നഗരസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് മേയർ ആക്രമിക്കപ്പെടുന്നത്.
പിടിവലി
പ്രതിഷേധവുമായി ബിജെപി കൗണ്‍സിലർമാർ നടുത്തളത്തിൽ ഇറങ്ങിയെങ്കിലും മേയർ നടപടികളുമായി മുന്നോട്ടു പോയി. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും അജൻഡകൾകൂടി പാസാക്കിയ ശേഷം യോഗം അവസാനിപ്പിച്ച് ഓഫീസിലേക്കു മടങ്ങിയ മേയറെ പ്രതിപക്ഷ നേതാവു ഗിരികുമാറും പുറത്തുനിന്നെത്തിയ ബിജെപി പ്രവർത്തകരും ചേർന്നാണു പടിക്കെട്ടിൽ തടഞ്ഞത്. ഇതിനിടയിൽ കയറിപ്പോകാൻ ശ്രമിച്ച മേയറും ബിജെപിക്കാരും തമ്മിൽ പിടിവലി നടന്നു. പിടിവലിയിൽ മേയറുടെ ഷർട്ട് വലിച്ചു കീറി. മുന്നോട്ടു നടക്കുന്നതിനിടയിൽ കാലിടറി വീണ മേയർ എഴുന്നേറ്റെങ്കിലും ബിജെപി കൗണ്‍സിലർമാർ വീണ്ടും കാലിൽ വലിച്ചു നിലത്തിട്ടു. പടിക്കെട്ടിൽ വീണ മേയറെ സിപിഎം കൗണ്‍സിലർ ഐ.പി. ബിനുവും മറ്റുള്ളവരും ചേർന്നാണു പിടിച്ചെഴുന്നേൽപ്പിച്ചത്.
ഓഫീസിലേക്ക് എത്തിയ മേയർക്ക് ദേഹാസ്ഥ്യവും തളർച്ചയും അനുഭവപ്പെട്ടതിനേത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ബിജെപി കൗണ്‍സിലർ ഗിരികുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ഐ.പി. ബിനുവാണ് ആക്രമിച്ചതെന്നു ബിജെപി ആരോപിച്ചു.
മേയറെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി
തിരുവനന്തപുരം: നഗരസഭാ കൗണ്‍സിലിലെ കൈയാങ്കളിയിൽ സാരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയർ വി.കെ. പ്രശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റി. തലയ്ക്കു പരുക്കേറ്റ മേയർക്കു ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റിട്ടുണ്ട്. സന്ധിക്കു പരുക്കേറ്റതിനാൽ കാലിൽ പ്ലാസ്റ്ററും കഴുത്തിൽ കോളറുമിട്ടിരിക്കുകയാണ്.