കൊച്ചി: കൊടുങ്ങല്ലൂർ എറിയാട് മാനങ്കേരി അബ്ദു വധക്കേസിൽ സിബിഐ അറസ്റ്റുചെയ്ത രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നും രണ്ടും പ്രതികളായ കൊടുങ്ങല്ലൂർ എടവിലങ്ങ് മണപ്പാട്ടിൽ പി.എ. മുഹമ്മദ് എന്ന സിറ്റി മുഹമ്മദ് (50), രണ്ടാം പ്രതി എടവിലങ്ങ് കുഞ്ഞൈനി പുന്നിലത്ത് പി.കെ. അബ്ദുൾ കരീം (47) എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് 30 വരെ റിമാൻഡ് ചെയ്തത്.
2006 ഡിസംബർ 14 നാണ് എറിയാട് കേരളവർമ ഹൈസ്കൂളിനു സമീപത്ത് അബ്ദു ആക്രമിക്കപ്പെട്ടത്. വ്യക്തിവൈരാഗ്യത്താൽ കൊല ആസൂത്രണം ചെയ്ത പ്രതികൾ വഴിയിൽ പതിയിരുന്ന് സൈക്കിളിൽ വീട്ടിലേക്കു വരികയായിരുന്ന അബ്ദുവിനെ മാരകായുധങ്ങളുപയോഗിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പത്തു വർഷത്തോളം അന്വേഷണം നടത്തിയെങ്കിലും തെളിവ് ലഭിക്കാതെ വന്നതോടെ സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു.
2006 ഡിസംബർ 14 നാണ് എറിയാട് കേരളവർമ ഹൈസ്കൂളിനു സമീപത്ത് അബ്ദു ആക്രമിക്കപ്പെട്ടത്. വ്യക്തിവൈരാഗ്യത്താൽ കൊല ആസൂത്രണം ചെയ്ത പ്രതികൾ വഴിയിൽ പതിയിരുന്ന് സൈക്കിളിൽ വീട്ടിലേക്കു വരികയായിരുന്ന അബ്ദുവിനെ മാരകായുധങ്ങളുപയോഗിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പത്തു വർഷത്തോളം അന്വേഷണം നടത്തിയെങ്കിലും തെളിവ് ലഭിക്കാതെ വന്നതോടെ സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു.