കണ്ണൂർ: നിലമ്പൂരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന്റെ വാർഷികദിനമായ ഇന്നലെ പോലീസ് പുറപ്പെടുവിച്ച ജാഗ്രതാനിർദേശത്തെ തുടർന്ന് കണ്ണൂർ കളക്ടറേറ്റിൽ കനത്ത സുരക്ഷയൊരുക്കി.
മലയോര, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന ജില്ലകളിൽ പോലീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന്റെ വാർഷികത്തോടനുബന്ധിച്ച് ആക്രമണം നടന്നേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അതീവജാഗ്രതയ്ക്ക് ഉത്തരവ് നൽകിയത്. ജില്ലയുടെ മലയോര മേഖലയിൽ തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള സായുധ പോലീസിനെ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിരുന്നു. വനമേഖലയും ആദിവാസി കോളനികളും നിരീക്ഷണത്തിലായിരുന്നു.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ ഇന്നലെ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. രാവിലെ 9.30ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 12 വരെ തുടർന്നു. ഓഫീസുകളിലെ ഫയലുകൾ, അലമാരകൾ, ജീവനക്കാരുടെ ഇരിപ്പിടങ്ങൾ, ശുചിമുറി എന്നിവിടങ്ങളെല്ലാം അരിച്ചുപെറുക്കിയുള്ള പരിശോധനയാണു നടത്തിയത്. കളക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ, ഉപയോഗശൂന്യമായ വാഹനങ്ങൾ, പൂന്തോട്ടം, കാന്റീൻ എന്നിവിടങ്ങളിലും പരിശോധന നടത്തി.
മലയോര, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന ജില്ലകളിൽ പോലീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന്റെ വാർഷികത്തോടനുബന്ധിച്ച് ആക്രമണം നടന്നേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അതീവജാഗ്രതയ്ക്ക് ഉത്തരവ് നൽകിയത്. ജില്ലയുടെ മലയോര മേഖലയിൽ തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള സായുധ പോലീസിനെ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിരുന്നു. വനമേഖലയും ആദിവാസി കോളനികളും നിരീക്ഷണത്തിലായിരുന്നു.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ ഇന്നലെ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. രാവിലെ 9.30ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 12 വരെ തുടർന്നു. ഓഫീസുകളിലെ ഫയലുകൾ, അലമാരകൾ, ജീവനക്കാരുടെ ഇരിപ്പിടങ്ങൾ, ശുചിമുറി എന്നിവിടങ്ങളെല്ലാം അരിച്ചുപെറുക്കിയുള്ള പരിശോധനയാണു നടത്തിയത്. കളക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ, ഉപയോഗശൂന്യമായ വാഹനങ്ങൾ, പൂന്തോട്ടം, കാന്റീൻ എന്നിവിടങ്ങളിലും പരിശോധന നടത്തി.