കൊച്ചി: പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ വികസന പദ്ധതിയിൽ ഊന്നിയ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത മറ്റേതു കാലഘട്ടത്തേക്കാളും ഇന്നു വർധിച്ചിരിക്കുകയാണെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ധനശാസ്ത്ര വിഭാഗം മാക്രോ എക്കണോമിക്സ് ഡെവലപ്മെന്റ് ഇൻ ഇന്ത്യ, പോളിസി പെർസ്പക്ടീവ്സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും കോളജിലെ ഇൻകുബേഷൻ സെല്ലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയും വെള്ളവും ആകാശവും പ്രകൃതിവിഭവങ്ങളും പരിരക്ഷിക്കാൻ ശേഷിയുള്ള പരിജ്ഞാനമാണ് ഇക്കാലത്ത് ആവശ്യം. രാജ്യത്തിന്റെ ധനശേഷിയുടെ കാര്യത്തിലും അധികാര കരുത്തിന്റെ കാര്യത്തിലും ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും മറ്റൊരിക്കലും ഇല്ലാത്ത പങ്കാണ് ഇപ്പോഴുള്ളത്. പുതിയ സാങ്കേതികവിദ്യയുടെ വികസനത്തിന്റെ കാര്യത്തിൽ പൊതു-സ്വകാര്യ മേഖലകൾ നവീനമായ ചിന്തകൾക്കു വഴിമരുന്നിടണം.
ആഗോളവത്കരണം സൃഷ്ടിക്കുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും വിപണിയിലെ തിരിച്ചടികളെയും ആഭ്യന്തരമായ മറ്റാവശ്യങ്ങളുമായി ചേർത്തുവയ്ക്കാൻ രാജ്യം പ്രയാസപ്പെടുന്പോൾ ലളിതമായ ധനശാസ്ത്ര പരിഹാരങ്ങൾ ഇക്കാര്യത്തിലില്ലെന്നു മനസിലാക്കണം. 2008ലെ സാന്പത്തിക മാന്ദ്യത്തിനുശേഷം തുറന്നവിപണി എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലിയാണെന്ന ധാരണയ്ക്കു മാറ്റമുണ്ടാക്കിയിട്ടുണ്ട്.
രാജ്യത്തുണ്ടായിട്ടുള്ള നേട്ടങ്ങൾക്കൊപ്പം വലിയതോതിൽ അസമത്വവും ഉണ്ടായി. വ്യക്തിതലത്തിലും മേഖലാതലങ്ങളിലും അത് സംഭവിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും പിന്നോക്കക്കാർക്കും ഇടയിൽ സാമൂഹിക മുന്നേറ്റം മന്ദഗതിയിലാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനവിഭാഗങ്ങൾക്കു മാത്രമല്ല പല സംസ്ഥാനങ്ങൾക്കും ഇത്തരത്തിലുള്ള അസമത്വങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു.
തൊഴിലില്ലായ്മ പരിഹരിക്കാൻ മതിയായ നടപടികൾ സ്വീകരിക്കാൻ നമുക്കായിട്ടില്ല. പ്രതിവർഷം ഒന്നേകാൽകോടിയോളം അഭ്യസ്തവിദ്യർ രാജ്യത്ത് ഉണ്ടാകുന്നുണ്ട്. ഇവർക്കു മതിയായ തൊഴിലവസരം ഉണ്ടാകുന്നില്ല. ഓരോ വർഷവും തൊഴിൽ വിപണിയിലേക്ക് എത്തുന്നവരെ ഉൾക്കൊള്ളാൻ ഇടങ്ങൾ ഉണ്ടാകണം. ഈ സാഹചര്യത്തിൽ അക്കാഡമിക് തലത്തിൽ ഉണ്ടാകുന്ന ചർച്ചകൾ ഏറെ ഗുണകരമായിരിക്കുമെന്നും ഡോ. മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി. കുട്ടികളിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ സിസ്റ്റർ ക്രിസ്റ്റബെൽ, പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, ധനശാസ്ത്ര വിഭാഗം മേധാവി ഡോ. തുഷാര ജോർജ് എന്നിവർ പ്രസംഗിച്ചു.
കള്ളപ്പണം തടയാൻ നികുതിസന്പ്രദായവും ഭരണനിർവഹണവും ലഘൂകരിക്കണം
കള്ളപ്പണം തടയാൻ നികുതി സന്പ്രദായവും ഭൂമി രജിസ്ട്രേഷൻ നടപടിക്രമങ്ങളും പൊതുവിലുള്ള ഭരണനിർവഹണ നടപടികളും ലഘൂകരിക്കുകയാണു വേണ്ടതെന്നു മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ധനശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായി നടന്ന സംവാദത്തിൽ അങ്ങ് പ്രധാനമന്ത്രിയായാൽ കള്ളപ്പണം തടയാൻ എന്തു നടപടികൾ കൈക്കൊള്ളുമെന്ന ചോദ്യം കുട്ടികൾക്കിടയിൽനിന്നുയർന്നപ്പോഴായിരുന്നു ഈ മറുപടി.
നോട്ട് നിരോധിക്കൽ കള്ളപ്പണം തടയുന്നതിനുള്ള ശരിയായ നടപടി ആയിരുന്നില്ല. രാജ്യത്തെ കള്ളപ്പണത്തിന്റെ വെറും ആറു ശതമാനം മാത്രമാണ് കള്ളനോട്ട് എന്നാണു കണക്കാക്കിയിട്ടുള്ളത്. അതിന്റെ പേരിൽ രാജ്യത്തെ കറൻസിയുടെ 86 ശതമാനമാണു റദ്ദാക്കിയത്. ഇത് സന്പദ് വ്യവസ്ഥയെ പിടിച്ചുലച്ചു. കള്ളപ്പണം തടയാൻ തന്റെ പക്കൽ റെഡിമെയ്ഡായ ഉത്തരമൊന്നുമില്ലെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
നോട്ടുറദ്ദാക്കലിനെത്തുടർന്നുള്ള സാന്പത്തിക പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നു കരുതുന്നവരുണ്ട്. താൻ അത്തരക്കാരനല്ല. വലിയ ആഘാതമാണു നോട്ടു നിരോധനം മൂലം സാധാരണക്കാർക്കുണ്ടാക്കിയത്. കർഷകരും ചെറുകിട വ്യവസായികളും എന്നു വേണ്ട സമസ്ത ജനവിഭാഗങ്ങളും ദുരിതക്കയത്തിലായി. രാജ്യത്തെ സാന്പത്തിക വളർച്ച അപ്പാടെ മുരടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നോട്ടുനിരോധിക്കലിനെ അനുകൂലിച്ചവരെല്ലാം നടപടി ഉണ്ടാക്കിയ പ്രതിസന്ധി തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. ഒരു വർഷം കൂടി പ്രതിസന്ധി നീളുമെന്നാണു താൻ കരുതുന്നത്.
ബാങ്കുകളിൽ വലിയതോതിൽ കിട്ടാക്കടം വർധിച്ചുവരുന്നത് ബാങ്കുകളുടെ കടംകൊടുക്കൽ ശേഷിയെ ബാധിക്കും. അതു സമൂഹത്തിന്റെ ആകെ വളർച്ചയ്ക്കു പ്രതികൂലമാകും. പൊതുമേഖലാ ബാങ്കുകൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പുനർമൂലധനവത്കരണപദ്ധതി ശ്ലാഘനീയമാണ്. ആഗോള സാഹചര്യവുമായി തട്ടിച്ചു നോക്കുന്പോൾ നമ്മുടെ സന്പദ് ഘടന ഇപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്നതായിരുന്നു വിദ്യാർഥികളുടെ ഭാഗത്തു നിന്നുയർന്ന അവസാനത്തെ ചോദ്യം. 1991ൽ തുടക്കമിട്ട ഉദാരവത്കരണ നടപടികൾക്കുശേഷം രാജ്യം ക്രമാനുഗതമായി പുരോഗമിക്കുകയായിരുന്നു. നമ്മുടെ വളർച്ചാനിരക്ക് ഏഴു ശതമാനത്തിന് അടുത്തായിരുന്നു. അത് എട്ടിനും ഒൻപതിനും ഇടയിലാക്കുകയെന്നതായിരുന്നു ലക്ഷ്യം. അതാണു നോട്ടു നിരോധനത്തെത്തുടർന്നു മൂക്കുകുത്തി വീണത്.
ഉദാരവത്കരണ നടപടികൾ രാജ്യത്തു നടപ്പാക്കിയശേഷം മാറിവന്ന സർക്കാരുകളാരും തന്നെ അതിനെ ചോദ്യം ചെയ്തിട്ടില്ല. വളർച്ചാനിരക്ക് എട്ടു മുതൽ പത്തു ശതമാനം വരെ ആക്കുകയെന്നതാണ് ലക്ഷ്യമിടേണ്ടത്. ഇക്കാര്യത്തിൽ എല്ലാവരും ഒരുമനസോടെ പ്രവർത്തിക്കണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
ഭൂമിയും വെള്ളവും ആകാശവും പ്രകൃതിവിഭവങ്ങളും പരിരക്ഷിക്കാൻ ശേഷിയുള്ള പരിജ്ഞാനമാണ് ഇക്കാലത്ത് ആവശ്യം. രാജ്യത്തിന്റെ ധനശേഷിയുടെ കാര്യത്തിലും അധികാര കരുത്തിന്റെ കാര്യത്തിലും ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും മറ്റൊരിക്കലും ഇല്ലാത്ത പങ്കാണ് ഇപ്പോഴുള്ളത്. പുതിയ സാങ്കേതികവിദ്യയുടെ വികസനത്തിന്റെ കാര്യത്തിൽ പൊതു-സ്വകാര്യ മേഖലകൾ നവീനമായ ചിന്തകൾക്കു വഴിമരുന്നിടണം.
ആഗോളവത്കരണം സൃഷ്ടിക്കുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും വിപണിയിലെ തിരിച്ചടികളെയും ആഭ്യന്തരമായ മറ്റാവശ്യങ്ങളുമായി ചേർത്തുവയ്ക്കാൻ രാജ്യം പ്രയാസപ്പെടുന്പോൾ ലളിതമായ ധനശാസ്ത്ര പരിഹാരങ്ങൾ ഇക്കാര്യത്തിലില്ലെന്നു മനസിലാക്കണം. 2008ലെ സാന്പത്തിക മാന്ദ്യത്തിനുശേഷം തുറന്നവിപണി എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലിയാണെന്ന ധാരണയ്ക്കു മാറ്റമുണ്ടാക്കിയിട്ടുണ്ട്.
രാജ്യത്തുണ്ടായിട്ടുള്ള നേട്ടങ്ങൾക്കൊപ്പം വലിയതോതിൽ അസമത്വവും ഉണ്ടായി. വ്യക്തിതലത്തിലും മേഖലാതലങ്ങളിലും അത് സംഭവിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും പിന്നോക്കക്കാർക്കും ഇടയിൽ സാമൂഹിക മുന്നേറ്റം മന്ദഗതിയിലാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനവിഭാഗങ്ങൾക്കു മാത്രമല്ല പല സംസ്ഥാനങ്ങൾക്കും ഇത്തരത്തിലുള്ള അസമത്വങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു.
തൊഴിലില്ലായ്മ പരിഹരിക്കാൻ മതിയായ നടപടികൾ സ്വീകരിക്കാൻ നമുക്കായിട്ടില്ല. പ്രതിവർഷം ഒന്നേകാൽകോടിയോളം അഭ്യസ്തവിദ്യർ രാജ്യത്ത് ഉണ്ടാകുന്നുണ്ട്. ഇവർക്കു മതിയായ തൊഴിലവസരം ഉണ്ടാകുന്നില്ല. ഓരോ വർഷവും തൊഴിൽ വിപണിയിലേക്ക് എത്തുന്നവരെ ഉൾക്കൊള്ളാൻ ഇടങ്ങൾ ഉണ്ടാകണം. ഈ സാഹചര്യത്തിൽ അക്കാഡമിക് തലത്തിൽ ഉണ്ടാകുന്ന ചർച്ചകൾ ഏറെ ഗുണകരമായിരിക്കുമെന്നും ഡോ. മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി. കുട്ടികളിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ സിസ്റ്റർ ക്രിസ്റ്റബെൽ, പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, ധനശാസ്ത്ര വിഭാഗം മേധാവി ഡോ. തുഷാര ജോർജ് എന്നിവർ പ്രസംഗിച്ചു.
കള്ളപ്പണം തടയാൻ നികുതിസന്പ്രദായവും ഭരണനിർവഹണവും ലഘൂകരിക്കണം
കള്ളപ്പണം തടയാൻ നികുതി സന്പ്രദായവും ഭൂമി രജിസ്ട്രേഷൻ നടപടിക്രമങ്ങളും പൊതുവിലുള്ള ഭരണനിർവഹണ നടപടികളും ലഘൂകരിക്കുകയാണു വേണ്ടതെന്നു മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ധനശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായി നടന്ന സംവാദത്തിൽ അങ്ങ് പ്രധാനമന്ത്രിയായാൽ കള്ളപ്പണം തടയാൻ എന്തു നടപടികൾ കൈക്കൊള്ളുമെന്ന ചോദ്യം കുട്ടികൾക്കിടയിൽനിന്നുയർന്നപ്പോഴായിരുന്നു ഈ മറുപടി.
നോട്ട് നിരോധിക്കൽ കള്ളപ്പണം തടയുന്നതിനുള്ള ശരിയായ നടപടി ആയിരുന്നില്ല. രാജ്യത്തെ കള്ളപ്പണത്തിന്റെ വെറും ആറു ശതമാനം മാത്രമാണ് കള്ളനോട്ട് എന്നാണു കണക്കാക്കിയിട്ടുള്ളത്. അതിന്റെ പേരിൽ രാജ്യത്തെ കറൻസിയുടെ 86 ശതമാനമാണു റദ്ദാക്കിയത്. ഇത് സന്പദ് വ്യവസ്ഥയെ പിടിച്ചുലച്ചു. കള്ളപ്പണം തടയാൻ തന്റെ പക്കൽ റെഡിമെയ്ഡായ ഉത്തരമൊന്നുമില്ലെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
നോട്ടുറദ്ദാക്കലിനെത്തുടർന്നുള്ള സാന്പത്തിക പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നു കരുതുന്നവരുണ്ട്. താൻ അത്തരക്കാരനല്ല. വലിയ ആഘാതമാണു നോട്ടു നിരോധനം മൂലം സാധാരണക്കാർക്കുണ്ടാക്കിയത്. കർഷകരും ചെറുകിട വ്യവസായികളും എന്നു വേണ്ട സമസ്ത ജനവിഭാഗങ്ങളും ദുരിതക്കയത്തിലായി. രാജ്യത്തെ സാന്പത്തിക വളർച്ച അപ്പാടെ മുരടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നോട്ടുനിരോധിക്കലിനെ അനുകൂലിച്ചവരെല്ലാം നടപടി ഉണ്ടാക്കിയ പ്രതിസന്ധി തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. ഒരു വർഷം കൂടി പ്രതിസന്ധി നീളുമെന്നാണു താൻ കരുതുന്നത്.
ബാങ്കുകളിൽ വലിയതോതിൽ കിട്ടാക്കടം വർധിച്ചുവരുന്നത് ബാങ്കുകളുടെ കടംകൊടുക്കൽ ശേഷിയെ ബാധിക്കും. അതു സമൂഹത്തിന്റെ ആകെ വളർച്ചയ്ക്കു പ്രതികൂലമാകും. പൊതുമേഖലാ ബാങ്കുകൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പുനർമൂലധനവത്കരണപദ്ധതി ശ്ലാഘനീയമാണ്. ആഗോള സാഹചര്യവുമായി തട്ടിച്ചു നോക്കുന്പോൾ നമ്മുടെ സന്പദ് ഘടന ഇപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്നതായിരുന്നു വിദ്യാർഥികളുടെ ഭാഗത്തു നിന്നുയർന്ന അവസാനത്തെ ചോദ്യം. 1991ൽ തുടക്കമിട്ട ഉദാരവത്കരണ നടപടികൾക്കുശേഷം രാജ്യം ക്രമാനുഗതമായി പുരോഗമിക്കുകയായിരുന്നു. നമ്മുടെ വളർച്ചാനിരക്ക് ഏഴു ശതമാനത്തിന് അടുത്തായിരുന്നു. അത് എട്ടിനും ഒൻപതിനും ഇടയിലാക്കുകയെന്നതായിരുന്നു ലക്ഷ്യം. അതാണു നോട്ടു നിരോധനത്തെത്തുടർന്നു മൂക്കുകുത്തി വീണത്.
ഉദാരവത്കരണ നടപടികൾ രാജ്യത്തു നടപ്പാക്കിയശേഷം മാറിവന്ന സർക്കാരുകളാരും തന്നെ അതിനെ ചോദ്യം ചെയ്തിട്ടില്ല. വളർച്ചാനിരക്ക് എട്ടു മുതൽ പത്തു ശതമാനം വരെ ആക്കുകയെന്നതാണ് ലക്ഷ്യമിടേണ്ടത്. ഇക്കാര്യത്തിൽ എല്ലാവരും ഒരുമനസോടെ പ്രവർത്തിക്കണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.