ചിറ്റാരിക്കാൽ(കാഞ്ഞങ്ങാട്): മലയോരത്തെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനമായ ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ എല്ലാ സീറ്റുകളും തൂത്തുവാരി.
പഞ്ചായത്ത് ഭരിക്കുന്ന ജനകീയ വികസന മുന്നണി (ഡിഡിഎഫ്)യുടെ ഒരു സ്ഥാനാർഥിക്കും വിജയിക്കാനായില്ല. ജനറൽ വിഭാഗം -എട്ട്, വനിതാ സംവരണം -മൂന്ന്, നിക്ഷേപ അംഗങ്ങളുടെ വിഭാഗം -ഒന്ന് എന്നിങ്ങനെ 13 അംഗ ഭരണസമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
മത്സരിച്ച 13 സീറ്റുകളിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും ധാരണയിലായിരുന്നു. കനത്ത പോലീസ് ബന്തവസിൽ ഇന്നലെ രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിലായിരുന്നു വോട്ടെടുപ്പ്. 69.32 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 12,822 വോട്ടർമാരിൽ 8889 പേർ വോട്ട് ചെയ്തു.
മത്സരം കടുത്തതായതിനാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. കെപിസിസി സെക്രട്ടറി കെ. സുധാകരനാണ് പ്രചാരണം നിയന്ത്രിച്ചത്.
പഞ്ചായത്ത് ഭരിക്കുന്ന ജനകീയ വികസന മുന്നണി (ഡിഡിഎഫ്)യുടെ ഒരു സ്ഥാനാർഥിക്കും വിജയിക്കാനായില്ല. ജനറൽ വിഭാഗം -എട്ട്, വനിതാ സംവരണം -മൂന്ന്, നിക്ഷേപ അംഗങ്ങളുടെ വിഭാഗം -ഒന്ന് എന്നിങ്ങനെ 13 അംഗ ഭരണസമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
മത്സരിച്ച 13 സീറ്റുകളിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും ധാരണയിലായിരുന്നു. കനത്ത പോലീസ് ബന്തവസിൽ ഇന്നലെ രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിലായിരുന്നു വോട്ടെടുപ്പ്. 69.32 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 12,822 വോട്ടർമാരിൽ 8889 പേർ വോട്ട് ചെയ്തു.
മത്സരം കടുത്തതായതിനാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. കെപിസിസി സെക്രട്ടറി കെ. സുധാകരനാണ് പ്രചാരണം നിയന്ത്രിച്ചത്.