കണ്ണൂർ: പതിനഞ്ചു വർഷം മുന്പ് തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ച അമൂല്യവസ്തുക്കളുമായി സഹപ്രവർത്തകനെ തേടിയെത്തിയ തഞ്ചാവൂർ സ്വദേശിനി ലക്ഷ്യം നേടി.
കണ്ണൂർ പോലീസിന്റെ സഹായത്തോടെ നടത്തിയ മാരത്തൺ അന്വേഷണത്തിൽ യുവതിയുടെ സഹപ്രവർത്തകനായ ചാൾസ് ചങ്ങനാശേരിയിലുണ്ടെന്നാണ് കണ്ടെത്തിയത്. ചാൾസുമായി ഫോണിൽ സംസാരിച്ച ശേഷം യുവതി ഇന്നലെ വൈകുന്നേരം ചങ്ങനാശേരിയിലേക്കു തിരിച്ചതായി പോലീസ് പറഞ്ഞു.
തന്റെ സുഹൃത്തിന്റെ വിലാസം കണ്ടെത്തി നല്കിയ പോലീസുകാർക്കു വലിയൊരു കേക്ക് സമ്മാനിച്ച ശേഷമാണു യുവതി സുഹൃത്തിനെ കാണാൻ തിരിച്ചത്.
കണ്ണൂർ പോലീസിന്റെ സഹായത്തോടെ നടത്തിയ മാരത്തൺ അന്വേഷണത്തിൽ യുവതിയുടെ സഹപ്രവർത്തകനായ ചാൾസ് ചങ്ങനാശേരിയിലുണ്ടെന്നാണ് കണ്ടെത്തിയത്. ചാൾസുമായി ഫോണിൽ സംസാരിച്ച ശേഷം യുവതി ഇന്നലെ വൈകുന്നേരം ചങ്ങനാശേരിയിലേക്കു തിരിച്ചതായി പോലീസ് പറഞ്ഞു.
തന്റെ സുഹൃത്തിന്റെ വിലാസം കണ്ടെത്തി നല്കിയ പോലീസുകാർക്കു വലിയൊരു കേക്ക് സമ്മാനിച്ച ശേഷമാണു യുവതി സുഹൃത്തിനെ കാണാൻ തിരിച്ചത്.