എരുമേലി: ശബരിമലയിൽ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം കീർത്തനത്തിൽ നിലവിലുളള തെറ്റുകൾ തിരുത്തി പുതിയ ആലാപനം നൽകുമെന്ന് യേശുദാസ് അറിയിച്ചിട്ടുണ്ടെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ.
തന്റെ അപ്പച്ചിയാണ് 1914ൽ കീർത്തനം രചിച്ചതെന്നു പറഞ്ഞ ദേവസ്വം പ്രസിഡന്റ് ഇതു സംബന്ധിച്ചു തർക്കമുണ്ടെന്നും അനുസ്മരിച്ചു. ഗർഭിണിയായിരിക്കെയാണ് അപ്പച്ചി ഹരിവരാസനം കീർത്തനം രചിച്ചത്. ഇതു ചെന്പിലിട്ട് അയ്യപ്പനു സമർപ്പിച്ചപ്പോൾ പേരു രേഖപ്പെടുത്തിരുന്നില്ല. എന്നാൽ, ഇതു മറ്റൊരാളുടേതെന്ന നിലയിൽ പ്രചരിക്കപ്പെട്ടപ്പോഴും സന്പാദകൻ എന്നു മാത്രമാണ് അവകാശപ്പെട്ടിരുന്നത്. പിന്നീട് ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വരമാധുരിയിലൂടെ കീർത്തനം പ്രസിദ്ധമായി. എന്നാൽ, കീർത്തനത്തിലെ സ്വാമി എന്ന പദങ്ങൾ ഒഴിവാക്കിയും അരിവി മർദനം എന്ന പദം അരുവി മർദനം എന്ന നിലയിലുമാണ് ആലാപനത്തിന്റെ ട്യൂണിനു വേണ്ടി യേശുദാസ് പാടിയതെന്നും പത്മകുമാർ പറഞ്ഞു.
ഈ പിഴവ് അടുത്ത സുഹൃത്ത് മുഖേന യേശുദാസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 30ന് എത്താമെന്നും അപ്പോൾ തെറ്റുകൾ പരിഹരിച്ചു പുതിയ ആലാപനം നടത്താമെന്നും യേശുദാസ് അറിയിച്ചിരുന്നു. ഇതു യാഥാർഥ്യമായാൽ പഴയ പാട്ട് മാറ്റി സംശുദ്ധമായ കീർത്തനം തന്നെ ശബരിമലയിൽ പ്രാബല്യത്തിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
1934ൽ ആദ്യമായി അയ്യപ്പന്റെ ചിത്രം രചിച്ചതു തന്റെ കുടുംബത്തിലെ മുതിർന്ന അംഗമായ ഇ. പദ്മനാഭപിളളയാണെന്നും പ്രസിഡന്റ് പറഞ്ഞു. 1907 മുതൽ 1920 വരെ ശബരിമല മേൽശാന്തിയായിരുന്നത് തന്റെ വല്യപ്പനായ അനന്ത കൃഷ്ണയ്യരാണ്.
നട തുറക്കലും ആ ദിവസത്തെ പ്രത്യേക പൂജയും കഴിഞ്ഞു മേൽശാന്തിമാർ ദർശനം നൽകി ഇരിക്കുന്ന ആവണിപ്പലകയിൽ വല്യപ്പനിരുന്ന അതേ സ്ഥാനത്ത് 97 വർഷത്തിനു ശേഷം ദേവസ്വം പ്രസിഡന്റെന്ന നിലയിൽ കഴിഞ്ഞ ദിവസം ഇരിക്കാൻ കഴിഞ്ഞത് അയ്യപ്പനിയോഗമായി കരുതുകയാണെന്നും എ. പത്മകുമാർ പറഞ്ഞു.
തന്റെ അപ്പച്ചിയാണ് 1914ൽ കീർത്തനം രചിച്ചതെന്നു പറഞ്ഞ ദേവസ്വം പ്രസിഡന്റ് ഇതു സംബന്ധിച്ചു തർക്കമുണ്ടെന്നും അനുസ്മരിച്ചു. ഗർഭിണിയായിരിക്കെയാണ് അപ്പച്ചി ഹരിവരാസനം കീർത്തനം രചിച്ചത്. ഇതു ചെന്പിലിട്ട് അയ്യപ്പനു സമർപ്പിച്ചപ്പോൾ പേരു രേഖപ്പെടുത്തിരുന്നില്ല. എന്നാൽ, ഇതു മറ്റൊരാളുടേതെന്ന നിലയിൽ പ്രചരിക്കപ്പെട്ടപ്പോഴും സന്പാദകൻ എന്നു മാത്രമാണ് അവകാശപ്പെട്ടിരുന്നത്. പിന്നീട് ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വരമാധുരിയിലൂടെ കീർത്തനം പ്രസിദ്ധമായി. എന്നാൽ, കീർത്തനത്തിലെ സ്വാമി എന്ന പദങ്ങൾ ഒഴിവാക്കിയും അരിവി മർദനം എന്ന പദം അരുവി മർദനം എന്ന നിലയിലുമാണ് ആലാപനത്തിന്റെ ട്യൂണിനു വേണ്ടി യേശുദാസ് പാടിയതെന്നും പത്മകുമാർ പറഞ്ഞു.
ഈ പിഴവ് അടുത്ത സുഹൃത്ത് മുഖേന യേശുദാസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 30ന് എത്താമെന്നും അപ്പോൾ തെറ്റുകൾ പരിഹരിച്ചു പുതിയ ആലാപനം നടത്താമെന്നും യേശുദാസ് അറിയിച്ചിരുന്നു. ഇതു യാഥാർഥ്യമായാൽ പഴയ പാട്ട് മാറ്റി സംശുദ്ധമായ കീർത്തനം തന്നെ ശബരിമലയിൽ പ്രാബല്യത്തിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
1934ൽ ആദ്യമായി അയ്യപ്പന്റെ ചിത്രം രചിച്ചതു തന്റെ കുടുംബത്തിലെ മുതിർന്ന അംഗമായ ഇ. പദ്മനാഭപിളളയാണെന്നും പ്രസിഡന്റ് പറഞ്ഞു. 1907 മുതൽ 1920 വരെ ശബരിമല മേൽശാന്തിയായിരുന്നത് തന്റെ വല്യപ്പനായ അനന്ത കൃഷ്ണയ്യരാണ്.
നട തുറക്കലും ആ ദിവസത്തെ പ്രത്യേക പൂജയും കഴിഞ്ഞു മേൽശാന്തിമാർ ദർശനം നൽകി ഇരിക്കുന്ന ആവണിപ്പലകയിൽ വല്യപ്പനിരുന്ന അതേ സ്ഥാനത്ത് 97 വർഷത്തിനു ശേഷം ദേവസ്വം പ്രസിഡന്റെന്ന നിലയിൽ കഴിഞ്ഞ ദിവസം ഇരിക്കാൻ കഴിഞ്ഞത് അയ്യപ്പനിയോഗമായി കരുതുകയാണെന്നും എ. പത്മകുമാർ പറഞ്ഞു.