കാസർഗോഡ്: റേഷനരി പായ്ക്കറ്റുകളിലാക്കി മറിച്ചുവിൽക്കുന്നെന്ന പരാതിയിൽ എറണാകുളത്തുനിന്നുള്ള സിബിഐ സംഘം കാസർഗോഡ് സിവിൽ സപ്ലൈസ് ഗോഡൗണിൽ റെയ്ഡ് നടത്തി. ഉപ്പള സ്വദേശികളായ റബിലേഷ്, ശാന്തകുമാർ എന്നിവരാണ് റേഷനരി ബ്രാൻഡഡ് അരിയാക്കി മറിച്ചു വില്പന നടത്തുന്ന സംഘത്തിലെ സൂത്രധാരന്മാരെന്നും സിവിൽ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് സിബിഐയുടെ പ്രാഥമിക കണ്ടെത്തൽ.
തട്ടിപ്പു സംബന്ധിച്ച് സിബിഐ കാസർഗോഡ് ടൗണ്‍ പോലീസിനു വിവരം കൈമാറിയിട്ടുണ്ട്. ആർഎസ് ബ്രാൻഡ് എന്ന പേരിലാണ് സപ്ലൈകോയുടെ അരി പൊതുവിപണിയിലേക്ക് മറിച്ചുവിൽക്കുന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്.
11 വർഷമായി ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരുന്നതായി സിബിഐ കേന്ദ്രങ്ങൾ അറിയിച്ചു. കാസർഗോഡ് മാർക്കറ്റിംഗ് സൊസൈറ്റി സിവിൽ സപ്ലൈസ് വകുപ്പിന് വാടകയ്ക്കുനൽകിയ കെട്ടിടത്തോടുചേർന്ന് സ്വകാര്യ ഗോഡൗണ്‍ വാടകയ്ക്കെടുത്താണ് ആർഎസ് കമ്പനി റേഷനരി ബ്രാൻഡഡ് അരിയാക്കി കരിഞ്ചന്തയിലേക്ക് ഒഴുക്കിയിരുന്നത്.
സൂപ്പർവൈസറായ വിദ്യാനഗർ ചാലയിലെ ബോബിയെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറത്തെയും കോഴിക്കോട്ടെയും അരി കുംഭകോണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സിബിഐ കാസർഗോട്ടേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിൽനിന്നു വെല്ലം മൊത്തമായി കൊണ്ടുവന്ന് പായ്ക്കറ്റുകളിലാക്കി കടകളിലെത്തിച്ച് കൊടുക്കുകയായിരുന്നു ആർഎസ് കമ്പനിയുടെ പ്രധാന ഇടപാട്.
പിന്നീട് സിവിൽ സപ്ലൈസിന്റെ ഗോഡൗണ്‍ ഇവിടെയെത്തിയതോടെ തൊട്ടടുത്ത ഇവരുടെ ഗോഡൗണിലേക്ക് റേഷനരി വൻ തോതിൽ ഒഴുകുകയായിരുന്നു.
ഒരുവർഷം 459 ലോഡ് അരിയാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) നിന്നും ഗോഡൗണിലേക്കു വന്നിരുന്നതെന്നാണ് കണക്കുകൾ. ഈ അരിയിൽ ഭൂരിഭാഗവും ആർഎസ് കന്പനി വഴിയാണ് ബ്രാൻഡഡാക്കി പുറത്തേക്കു കടത്തിയിരുന്നതെന്നും കണ്ടെത്തി. 50 കിലോയുടെ 75 ചാക്കുകളിൽ അരി നിറച്ചനിലയിൽ സിബിഐ കണ്ടെത്തി. എന്നാൽ ആർഎസ് കന്പനിയുടെ ഉടമകളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവർ ടൂറിലാണെന്നാണ് സൂപ്പർവൈസർ സിബിഐയെ അറിയിച്ചിരിക്കുന്നത്.
സിഐ ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സിബിഐ സംഘമാണ് ഒരു പ്രതിയെയുംകൊണ്ട് കാസർഗോട്ടെ സിവിൽ സപ്ലൈസ് ഗോഡൗണിൽ പരിശോധനയ്ക്കെത്തിയത്. ഇവിടെനിന്നാണ് തൊട്ടടുത്തുള്ള സ്വകാര്യ ഗോഡൗണിലേക്ക് അരി കൊണ്ടുപോയി മറിച്ചുവിൽക്കുന്നതായി വ്യക്തമായത്. തട്ടിപ്പിന്റെ കൂടുതൽ കഥകൾ വൈകാതെ പുറത്തുവരുമെന്ന് സംഘം സൂചന നൽകി. ഇന്നലെ രാവിലെ 11ന് തുടങ്ങിയ റെയ്ഡ് വൈകുന്നേരം വരെ നീണ്ടു.
തട്ടിപ്പു സംബന്ധിച്ച് സിബിഐ കാസർഗോഡ് ടൗണ്‍ പോലീസിനു വിവരം കൈമാറിയിട്ടുണ്ട്. ആർഎസ് ബ്രാൻഡ് എന്ന പേരിലാണ് സപ്ലൈകോയുടെ അരി പൊതുവിപണിയിലേക്ക് മറിച്ചുവിൽക്കുന്നതെന്നാണു കണ്ടെത്തിയിരിക്കുന്നത്.
11 വർഷമായി ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരുന്നതായി സിബിഐ കേന്ദ്രങ്ങൾ അറിയിച്ചു. കാസർഗോഡ് മാർക്കറ്റിംഗ് സൊസൈറ്റി സിവിൽ സപ്ലൈസ് വകുപ്പിന് വാടകയ്ക്കുനൽകിയ കെട്ടിടത്തോടുചേർന്ന് സ്വകാര്യ ഗോഡൗണ്‍ വാടകയ്ക്കെടുത്താണ് ആർഎസ് കമ്പനി റേഷനരി ബ്രാൻഡഡ് അരിയാക്കി കരിഞ്ചന്തയിലേക്ക് ഒഴുക്കിയിരുന്നത്.
സൂപ്പർവൈസറായ വിദ്യാനഗർ ചാലയിലെ ബോബിയെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറത്തെയും കോഴിക്കോട്ടെയും അരി കുംഭകോണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സിബിഐ കാസർഗോട്ടേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിൽനിന്നു വെല്ലം മൊത്തമായി കൊണ്ടുവന്ന് പായ്ക്കറ്റുകളിലാക്കി കടകളിലെത്തിച്ച് കൊടുക്കുകയായിരുന്നു ആർഎസ് കമ്പനിയുടെ പ്രധാന ഇടപാട്.
പിന്നീട് സിവിൽ സപ്ലൈസിന്റെ ഗോഡൗണ്‍ ഇവിടെയെത്തിയതോടെ തൊട്ടടുത്ത ഇവരുടെ ഗോഡൗണിലേക്ക് റേഷനരി വൻ തോതിൽ ഒഴുകുകയായിരുന്നു.
ഒരുവർഷം 459 ലോഡ് അരിയാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) നിന്നും ഗോഡൗണിലേക്കു വന്നിരുന്നതെന്നാണ് കണക്കുകൾ. ഈ അരിയിൽ ഭൂരിഭാഗവും ആർഎസ് കന്പനി വഴിയാണ് ബ്രാൻഡഡാക്കി പുറത്തേക്കു കടത്തിയിരുന്നതെന്നും കണ്ടെത്തി. 50 കിലോയുടെ 75 ചാക്കുകളിൽ അരി നിറച്ചനിലയിൽ സിബിഐ കണ്ടെത്തി. എന്നാൽ ആർഎസ് കന്പനിയുടെ ഉടമകളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവർ ടൂറിലാണെന്നാണ് സൂപ്പർവൈസർ സിബിഐയെ അറിയിച്ചിരിക്കുന്നത്.
സിഐ ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സിബിഐ സംഘമാണ് ഒരു പ്രതിയെയുംകൊണ്ട് കാസർഗോട്ടെ സിവിൽ സപ്ലൈസ് ഗോഡൗണിൽ പരിശോധനയ്ക്കെത്തിയത്. ഇവിടെനിന്നാണ് തൊട്ടടുത്തുള്ള സ്വകാര്യ ഗോഡൗണിലേക്ക് അരി കൊണ്ടുപോയി മറിച്ചുവിൽക്കുന്നതായി വ്യക്തമായത്. തട്ടിപ്പിന്റെ കൂടുതൽ കഥകൾ വൈകാതെ പുറത്തുവരുമെന്ന് സംഘം സൂചന നൽകി. ഇന്നലെ രാവിലെ 11ന് തുടങ്ങിയ റെയ്ഡ് വൈകുന്നേരം വരെ നീണ്ടു.