കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെത്തുടർന്നു സിപിഐയുമായി കടുത്ത ഭിന്നത ഉടലെടുത്ത പശ്ചാത്തലത്തിൽ എൽഡിഎഫ് യോഗം വിളിച്ചു പ്രശ്നം ചർച്ചചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. മുന്നണിയുടെ കെട്ടുറപ്പിനു കോട്ടം തട്ടാത്തതരത്തിൽ കരുതലോടെ പ്രശ്നം കൈകാര്യം ചെയ്യണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. ഘടകകക്ഷികളുമായി ആലോചിച്ചു യോഗം എന്നു ചേരണമെന്നു തീരുമാനിക്കും.
സിപിഐയുടെ ഒറ്റയാൻ പോക്കിനെതിരേ കടുത്തവിമർശനമാണ് ഇന്നലെ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഉയർന്നത്. സിപിഐയുമായി ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച വേണ്ടെന്നും അഭിപ്രായമുയർന്നു.
ഇരു പാർട്ടികളും തമ്മിൽ ചർച്ച വേണമെങ്കിൽ അത് കേന്ദ്ര നേതാക്കളുടെ തലത്തിൽ നടത്തട്ടെയെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്. യോഗത്തിൽ പങ്കെടുത്ത ഓരോ അംഗത്തിനും സംസാരിക്കാൻ അവസരം നൽകിയിരുന്നു.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ എല്ലാ നടപടികൾക്കും യോഗം പൂർണ പിന്തുണ അറിയിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലുള്ള തീരുമാനം മുഖ്യമന്ത്രിക്കു വിട്ടശേഷം അദ്ദേഹത്തെ മുൻകൂട്ടി അറിയിക്കാതെയാണു സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്്കരിച്ചത്. തീർത്തും അസാധാരണ നടപടിയാണിത്.
ഇത്തരം ഒറ്റയാൻ നടപടികൾ ശരിയല്ല. മുന്നണിയുടെ മുന്നോട്ടുള്ള പോക്കിനെ തന്നെ ഇതു ബാധിക്കും.
അതുകൊണ്ടുതന്നെ എൽഡിഎഫ് ഉടൻ തന്നെ ചേർന്നു ചർച്ച ചെയ്യണം. എന്നാൽ കടുത്ത നിലപാടുകളിലേക്കു പോകുന്നതു കരുതലോടെ വേണം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനു കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചകൾ നടന്നതായാണു സൂചന.
വിവാദ പ്രശ്നത്തിൽ സിപിഐക്കകത്തു തന്നെ ഉയർന്നുവരുന്ന ചർച്ചകളും സിപിഎം നിരീക്ഷിക്കുന്നുണ്ട്. സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണത്തെച്ചൊല്ലി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും സിപിഐ മുഖപത്രമായ ജനയുഗത്തിലും ഇന്നലെ ഇരു പാർട്ടികളുടെയും നിലപാടുകൾ വിശദീകരിച്ചുകൊണ്ടു ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയും ചർച്ചാവിഷയമായി.
ഇന്നലെ രാവിലെ 10.15 ന് സിപിഎം എറണാകുളം ജില്ല ആസ്ഥാനമായ ലെനിൻ സെന്ററിൽ ആരംഭിച്ച യോഗം വൈകുന്ന േരം അഞ്ചര വരെ നീണ്ടു. ഇ.പി. ജയരാജൻ ഒഴികെയുള്ള എല്ലാവരും യോഗത്തിൽ സംബന്ധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള മിക്കവാറും അംഗങ്ങൾ എറണാകുളത്തായിരുന്നതിനാലാണു ഇവിടെ സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. യോഗത്തിനുശേഷം തീരുമാനങ്ങൾ സംബന്ധിച്ച കുറിപ്പോ ഔദ്യോഗിക വിശദീകരണമോ ഉണ്ടായിരുന്നി
ല്ല.
സിപിഐയുടെ ഒറ്റയാൻ പോക്കിനെതിരേ കടുത്തവിമർശനമാണ് ഇന്നലെ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഉയർന്നത്. സിപിഐയുമായി ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച വേണ്ടെന്നും അഭിപ്രായമുയർന്നു.
ഇരു പാർട്ടികളും തമ്മിൽ ചർച്ച വേണമെങ്കിൽ അത് കേന്ദ്ര നേതാക്കളുടെ തലത്തിൽ നടത്തട്ടെയെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്. യോഗത്തിൽ പങ്കെടുത്ത ഓരോ അംഗത്തിനും സംസാരിക്കാൻ അവസരം നൽകിയിരുന്നു.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ എല്ലാ നടപടികൾക്കും യോഗം പൂർണ പിന്തുണ അറിയിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലുള്ള തീരുമാനം മുഖ്യമന്ത്രിക്കു വിട്ടശേഷം അദ്ദേഹത്തെ മുൻകൂട്ടി അറിയിക്കാതെയാണു സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്്കരിച്ചത്. തീർത്തും അസാധാരണ നടപടിയാണിത്.
ഇത്തരം ഒറ്റയാൻ നടപടികൾ ശരിയല്ല. മുന്നണിയുടെ മുന്നോട്ടുള്ള പോക്കിനെ തന്നെ ഇതു ബാധിക്കും.
അതുകൊണ്ടുതന്നെ എൽഡിഎഫ് ഉടൻ തന്നെ ചേർന്നു ചർച്ച ചെയ്യണം. എന്നാൽ കടുത്ത നിലപാടുകളിലേക്കു പോകുന്നതു കരുതലോടെ വേണം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനു കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചകൾ നടന്നതായാണു സൂചന.
വിവാദ പ്രശ്നത്തിൽ സിപിഐക്കകത്തു തന്നെ ഉയർന്നുവരുന്ന ചർച്ചകളും സിപിഎം നിരീക്ഷിക്കുന്നുണ്ട്. സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണത്തെച്ചൊല്ലി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും സിപിഐ മുഖപത്രമായ ജനയുഗത്തിലും ഇന്നലെ ഇരു പാർട്ടികളുടെയും നിലപാടുകൾ വിശദീകരിച്ചുകൊണ്ടു ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയും ചർച്ചാവിഷയമായി.
ഇന്നലെ രാവിലെ 10.15 ന് സിപിഎം എറണാകുളം ജില്ല ആസ്ഥാനമായ ലെനിൻ സെന്ററിൽ ആരംഭിച്ച യോഗം വൈകുന്ന േരം അഞ്ചര വരെ നീണ്ടു. ഇ.പി. ജയരാജൻ ഒഴികെയുള്ള എല്ലാവരും യോഗത്തിൽ സംബന്ധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള മിക്കവാറും അംഗങ്ങൾ എറണാകുളത്തായിരുന്നതിനാലാണു ഇവിടെ സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. യോഗത്തിനുശേഷം തീരുമാനങ്ങൾ സംബന്ധിച്ച കുറിപ്പോ ഔദ്യോഗിക വിശദീകരണമോ ഉണ്ടായിരുന്നി
ല്ല.