തിരുവനന്തപുരം: ടൂറിസം മേഖലയിൽ സജീവ ഇടപെടൽ നടത്തുന്നതിനു ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേന്മ വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗുണപരമായ ജനകീയ ഇടപെടൽ വിനോദസഞ്ചാര രംഗത്തുണ്ടാവണം. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കു തൊഴിൽസാധ്യത സൃഷ്ടിക്കുന്ന നയത്തിനാണു രൂപം നൽകിയിട്ടുള്ളത്. മൂന്നു വർഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുകയും ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്യും.
പ്രവാസികളുടെയും സംരംഭക തത്പരരുടെയും സഹകരണത്തോടെ വിനോദ സഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കും. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാൻ സഞ്ചാരികൾക്ക് അവസരമൊരുക്കും. ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് മികച്ച മാർക്കറ്റിംഗ് പ്രവർത്തനം നടത്തും.
ടൂറിസം കേന്ദ്രങ്ങൾ മാലിന്യ രഹിതവും ആരോഗ്യദായകവുമാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. അടുത്ത അഞ്ചുവർഷത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നൂറു ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ അമ്പതു ശതമാനവും വർധന പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
പുതിയ ടൂറിസം ഉത്പന്നങ്ങൾ അവതരിപ്പിക്കും. പുതിയ ആയിരം ക്ലാസിഫൈഡ് ഹോംസ്റ്റേകൾ തുടങ്ങും. കൊച്ചി ബിനാലെക്ക് സമാനമായി പുതിയ അന്താരാഷ്ട്ര വേദികൾ ഒരുക്കും. ഓണം, പൂരം, ഉത്സവങ്ങൾ എന്നിവ സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ പ്രത്യേക പ്രചാരണം നടത്തും. മലയാളികളുടെ വാരാന്ത്യയാത്ര പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയിൽ മുതൽമുടക്കുന്ന പ്രവാസികൾക്കായി നിക്ഷേപ സെൽ തുടങ്ങും.
പ്രകൃതി സൗഹൃദ സാഹസിക ടൂറിസം പദ്ധതികൾ നടപ്പാക്കും. സഞ്ചാരികളുടെ സുരക്ഷിതത്വം ടൂറിസം കേന്ദ്രങ്ങളിൽ ഉറപ്പാക്കും.
രാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ ബ്രാൻഡ് അംബാസഡറാക്കും. കേരള ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നൽകും. സ്കൂൾ പാഠ്യപദ്ധതിയിൽ ടൂറിസം ഉൾപ്പെടുത്തുമെന്നും ടൂറിസം ക്ലബുകൾ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗുണപരമായ ജനകീയ ഇടപെടൽ വിനോദസഞ്ചാര രംഗത്തുണ്ടാവണം. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കു തൊഴിൽസാധ്യത സൃഷ്ടിക്കുന്ന നയത്തിനാണു രൂപം നൽകിയിട്ടുള്ളത്. മൂന്നു വർഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുകയും ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്യും.
പ്രവാസികളുടെയും സംരംഭക തത്പരരുടെയും സഹകരണത്തോടെ വിനോദ സഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കും. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാൻ സഞ്ചാരികൾക്ക് അവസരമൊരുക്കും. ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് മികച്ച മാർക്കറ്റിംഗ് പ്രവർത്തനം നടത്തും.
ടൂറിസം കേന്ദ്രങ്ങൾ മാലിന്യ രഹിതവും ആരോഗ്യദായകവുമാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. അടുത്ത അഞ്ചുവർഷത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നൂറു ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ അമ്പതു ശതമാനവും വർധന പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
പുതിയ ടൂറിസം ഉത്പന്നങ്ങൾ അവതരിപ്പിക്കും. പുതിയ ആയിരം ക്ലാസിഫൈഡ് ഹോംസ്റ്റേകൾ തുടങ്ങും. കൊച്ചി ബിനാലെക്ക് സമാനമായി പുതിയ അന്താരാഷ്ട്ര വേദികൾ ഒരുക്കും. ഓണം, പൂരം, ഉത്സവങ്ങൾ എന്നിവ സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ പ്രത്യേക പ്രചാരണം നടത്തും. മലയാളികളുടെ വാരാന്ത്യയാത്ര പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയിൽ മുതൽമുടക്കുന്ന പ്രവാസികൾക്കായി നിക്ഷേപ സെൽ തുടങ്ങും.
പ്രകൃതി സൗഹൃദ സാഹസിക ടൂറിസം പദ്ധതികൾ നടപ്പാക്കും. സഞ്ചാരികളുടെ സുരക്ഷിതത്വം ടൂറിസം കേന്ദ്രങ്ങളിൽ ഉറപ്പാക്കും.
രാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ ബ്രാൻഡ് അംബാസഡറാക്കും. കേരള ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നൽകും. സ്കൂൾ പാഠ്യപദ്ധതിയിൽ ടൂറിസം ഉൾപ്പെടുത്തുമെന്നും ടൂറിസം ക്ലബുകൾ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.