കണ്ണൂർ: സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ ഫേസ് ബുക്ക് പേജിൽ അണികളുടെ പൊങ്കാലയിടലും വെല്ലുവിളികളും. മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കാത്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മറുപടി നല്‍കിയിരുന്നു. ഇതിന്റെ മറുപടിയായാണു കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ ചീത്തവിളിയും വെല്ലുവിളികളും നടത്തിയത്.
സിപിഎമ്മിന്റെ പ്രവർത്തകരെന്നു പ്രഖ്യാപിച്ചാണു ചീത്തവിളി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെതിരേയും അസഭ്യവർഷം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനു കട്ട സപ്പോർട്ട് നല്കുന്ന പോസ്റ്റുകളിൽ സിപിഐയെയും നേതൃത്വത്തെയും നിസാരവത്കരിക്കുന്ന പോസ്റ്റുകളും ഉണ്ട്.
സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി അസാധാരണവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലും ചീത്തവിളിയും വെല്ലുവിളികളുമായി സിപിഐ- സിപിഎം പ്രവർത്തകർ പൊങ്കാലയിട്ടിട്ടുണ്ട്.
പാർട്ടി സെക്രട്ടറിമാരുടെ ഫേസ്ബുക്ക് പേജിലെ പൊങ്കാലയിടൽ മാത്രമല്ല, സിപിഎം- സിപിഐ ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകളിലും വെല്ലുവിളികളും ചീത്ത വിളികളും നടക്കുന്നുണ്ട്.
സിപിഎമ്മിന്റെ പ്രവർത്തകരെന്നു പ്രഖ്യാപിച്ചാണു ചീത്തവിളി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെതിരേയും അസഭ്യവർഷം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനു കട്ട സപ്പോർട്ട് നല്കുന്ന പോസ്റ്റുകളിൽ സിപിഐയെയും നേതൃത്വത്തെയും നിസാരവത്കരിക്കുന്ന പോസ്റ്റുകളും ഉണ്ട്.
സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി അസാധാരണവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലും ചീത്തവിളിയും വെല്ലുവിളികളുമായി സിപിഐ- സിപിഎം പ്രവർത്തകർ പൊങ്കാലയിട്ടിട്ടുണ്ട്.
പാർട്ടി സെക്രട്ടറിമാരുടെ ഫേസ്ബുക്ക് പേജിലെ പൊങ്കാലയിടൽ മാത്രമല്ല, സിപിഎം- സിപിഐ ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകളിലും വെല്ലുവിളികളും ചീത്ത വിളികളും നടക്കുന്നുണ്ട്.