തളിപ്പറമ്പ്: മണല്‍ലോറി കത്തിച്ച് ആക്രികച്ചവടക്കാരനു തൂക്കിവിറ്റ സംഭവത്തില്‍ എഎസ്ഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ സസ്പെന്‍ഷനിലായ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നടന്ന ക്രമക്കേടുകള്‍ ഞെട്ടിപ്പിക്കുന്നത്. അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളുടെ ബാറ്ററികള്‍ തൂക്കിവിറ്റ സംഭവം ഉള്‍പ്പെടെ പുറത്തുവന്നിരിക്കുകയാണ്.
മണലും വിറ്റു
മൂന്നു മാസം മുമ്പ് സ്റ്റേഷന് കോമ്പൗണ്ടിലെ നിരവധി വാഹനങ്ങളാണ് ചൊറുക്കളയിലെ വെള്ളാരംപാറയിലേക്കു മാറ്റിയത്. അതില്‍ ഭൂരിഭാഗവും മണല്ലോറികളായിരുന്നു. എന്നാല്‍, ഇതിലുണ്ടായിരുന്ന ഒരുതരി മണല്‍പോലും ബാക്കിയില്ലാത്ത വിധം വിൽക്കുകയായിരുന്നത്രെ. സ്റ്റേഷനില്‍ കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗപ്പെടുത്തിയെന്നു പറയുന്നുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസംഘടനകളില്നിന്നു പണപ്പിരിവ് നടത്തുകയും കല്ലും ടൈല്‍സും പെയിന്റുമൊക്കെ സ്പോണ്‍സര്‍മാരില്‍നിന്നു സംഘടിപ്പിക്കുകയും ചെയ്തതിനാല്‍ തൊണ്ടിവാഹനങ്ങള്‍ ആക്രികച്ചവടക്കാര്ക്കു വിറ്റ പണം സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതു വിശ്വസിക്കാനാവില്ലെന്നാണ് ഒരു വിഭാഗം പോലീസുകാര്‍തന്നെ പറയുന്നത്.
വാഹനങ്ങൾ എവിടെ?
ആയിരത്തിലേറെ വാഹനങ്ങള്‍ പരിയാരം, പഴയങ്ങാടി, തളിപ്പറമ്പ് സ്റ്റേഷനുകളില്‍ കാടുപിടിച്ചുകിടന്നു തുരുമ്പിക്കുന്നെന്നും പൊതുജനങ്ങള്‍ക്കു സ്റ്റേഷനിലേക്കു കടക്കാന്‍ പറ്റാത്തവിധത്തില്‍ അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്നും പറഞ്ഞാണ് വെള്ളാരംപാറയിലെ മിച്ചഭൂമിയിലേക്കു റവന്യുവകുപ്പിന്റെ അനുമതിയോടെ നീക്കംചെയ്തത്.
എന്നാല്‍, നീക്കംചെയ്ത വാഹനങ്ങളില്‍ പകുതിപോലും ഡന്പിംഗ് യാര്‍ഡിലേക്ക് എത്തിയില്ലെന്ന ആരോപണം ശക്തമാണ്. മൂന്നു പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നുള്ള തൊണ്ടിവാഹനങ്ങളെല്ലാം എത്തിയിരുന്നുവെങ്കില്‍ പുതിയ ഡന്പിംഗ് യാര്‍ഡ് കണ്ടെത്തേണ്ടിവരുമായിരുന്നുവെന്ന വാദവും ശക്തമാണ്.
കേട്ടുകേള്‍വിപോലുമില്ലാത്ത വിധത്തില്‍ തൊണ്ടിസാധനങ്ങള്‍ ആക്രിക്കാര്‍ക്കു വിറ്റ സംഭവം പുറത്തായതോടെ ഇതിന്റെ ചുവടുപിടിച്ചു മറ്റു നിരവധി ആരോപണങ്ങളും പോലീസിന്റെ ഉന്നതതലങ്ങളിലേക്കു പരാതികളായി പോയിക്കഴിഞ്ഞു. തൊണ്ടിവാഹനം ആക്രിക്കാരനു വിറ്റ സംഭവത്തില്‍ എഎസ്ഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാരെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ കെ.ജെ. മാത്യു, സിപിഒ റിജോ നിക്കോളോസ്, പോലീസ് ഡ്രൈവര്‍മാരായ സീനിയര്‍ സിപിഒ വി.സജു, സിപിഒ വി.വി.രമേശന്, സിപിഒ എ.പി.നവാസ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
മണലും വിറ്റു
മൂന്നു മാസം മുമ്പ് സ്റ്റേഷന് കോമ്പൗണ്ടിലെ നിരവധി വാഹനങ്ങളാണ് ചൊറുക്കളയിലെ വെള്ളാരംപാറയിലേക്കു മാറ്റിയത്. അതില്‍ ഭൂരിഭാഗവും മണല്ലോറികളായിരുന്നു. എന്നാല്‍, ഇതിലുണ്ടായിരുന്ന ഒരുതരി മണല്‍പോലും ബാക്കിയില്ലാത്ത വിധം വിൽക്കുകയായിരുന്നത്രെ. സ്റ്റേഷനില്‍ കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗപ്പെടുത്തിയെന്നു പറയുന്നുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസംഘടനകളില്നിന്നു പണപ്പിരിവ് നടത്തുകയും കല്ലും ടൈല്‍സും പെയിന്റുമൊക്കെ സ്പോണ്‍സര്‍മാരില്‍നിന്നു സംഘടിപ്പിക്കുകയും ചെയ്തതിനാല്‍ തൊണ്ടിവാഹനങ്ങള്‍ ആക്രികച്ചവടക്കാര്ക്കു വിറ്റ പണം സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതു വിശ്വസിക്കാനാവില്ലെന്നാണ് ഒരു വിഭാഗം പോലീസുകാര്‍തന്നെ പറയുന്നത്.
വാഹനങ്ങൾ എവിടെ?
ആയിരത്തിലേറെ വാഹനങ്ങള്‍ പരിയാരം, പഴയങ്ങാടി, തളിപ്പറമ്പ് സ്റ്റേഷനുകളില്‍ കാടുപിടിച്ചുകിടന്നു തുരുമ്പിക്കുന്നെന്നും പൊതുജനങ്ങള്‍ക്കു സ്റ്റേഷനിലേക്കു കടക്കാന്‍ പറ്റാത്തവിധത്തില്‍ അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്നും പറഞ്ഞാണ് വെള്ളാരംപാറയിലെ മിച്ചഭൂമിയിലേക്കു റവന്യുവകുപ്പിന്റെ അനുമതിയോടെ നീക്കംചെയ്തത്.
എന്നാല്‍, നീക്കംചെയ്ത വാഹനങ്ങളില്‍ പകുതിപോലും ഡന്പിംഗ് യാര്‍ഡിലേക്ക് എത്തിയില്ലെന്ന ആരോപണം ശക്തമാണ്. മൂന്നു പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നുള്ള തൊണ്ടിവാഹനങ്ങളെല്ലാം എത്തിയിരുന്നുവെങ്കില്‍ പുതിയ ഡന്പിംഗ് യാര്‍ഡ് കണ്ടെത്തേണ്ടിവരുമായിരുന്നുവെന്ന വാദവും ശക്തമാണ്.
കേട്ടുകേള്‍വിപോലുമില്ലാത്ത വിധത്തില്‍ തൊണ്ടിസാധനങ്ങള്‍ ആക്രിക്കാര്‍ക്കു വിറ്റ സംഭവം പുറത്തായതോടെ ഇതിന്റെ ചുവടുപിടിച്ചു മറ്റു നിരവധി ആരോപണങ്ങളും പോലീസിന്റെ ഉന്നതതലങ്ങളിലേക്കു പരാതികളായി പോയിക്കഴിഞ്ഞു. തൊണ്ടിവാഹനം ആക്രിക്കാരനു വിറ്റ സംഭവത്തില്‍ എഎസ്ഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാരെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ കെ.ജെ. മാത്യു, സിപിഒ റിജോ നിക്കോളോസ്, പോലീസ് ഡ്രൈവര്‍മാരായ സീനിയര്‍ സിപിഒ വി.സജു, സിപിഒ വി.വി.രമേശന്, സിപിഒ എ.പി.നവാസ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.