തൃശൂർ: തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി മാർ ടോണി നീലങ്കാവിൽ ഇന്ന് അഭിഷിക്തനാകും. ലൂർദ് കത്തീഡ്രൽ അങ്കണത്തിൽ സജ്ജമാക്കിയ പ്രത്യേക ബലിപീഠത്തിൽ ഉച്ചകഴിഞ്ഞു രണ്ടിനു തിരുക്കർമങ്ങൾ ആരംഭിക്കും.
നാല്പതോളം മെത്രാന്മാർ, വൈദികർ, സന്യസ്തർ, അല്മായർ തുടങ്ങിയവർ പങ്കെടുക്കും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നൽകും. മാർ ജേക്കബ് തൂങ്കുഴിയും മാർ റാഫേൽ തട്ടിലും സഹ കാർമികരാകും. വൈകുന്നേരം അഞ്ചിന് അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
മെത്രാന്മാരും നിയുക്ത മെത്രാനും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ബലിവേദിയിലേക്കു പ്രവേശിക്കുന്നതോടെയാണു മെത്രാഭിഷേക ശുശ്രൂഷകൾക്കു തുടക്കമാകുക. മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള വായിച്ചശേഷം രക്തസാക്ഷികളുടെ തിരുശേഷിപ്പുവന്ദനം നടക്കും. തുടർന്നു നിയുക്ത മെത്രാൻ വിശ്വാസപ്രഖ്യാപനം നടത്തും. പ്രധാന പ്രാർഥനയായ രണ്ടു കൈവയ്പു ശുശ്രൂഷകൾ പൂർത്തിയാക്കിയശേഷമാണ് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും കൈമാറുക. തിരുക്കർമങ്ങൾക്കു വികാരി ജനറാൾ മോണ്‍. ജോർജ് കോന്പാറ ആർച്ച്ഡീക്കനാകും.
മെത്രാഭിഷേക ശുശ്രൂഷകൾക്കുശേഷം മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കും.
നാല്പതോളം മെത്രാന്മാർ, വൈദികർ, സന്യസ്തർ, അല്മായർ തുടങ്ങിയവർ പങ്കെടുക്കും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നൽകും. മാർ ജേക്കബ് തൂങ്കുഴിയും മാർ റാഫേൽ തട്ടിലും സഹ കാർമികരാകും. വൈകുന്നേരം അഞ്ചിന് അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
മെത്രാന്മാരും നിയുക്ത മെത്രാനും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ബലിവേദിയിലേക്കു പ്രവേശിക്കുന്നതോടെയാണു മെത്രാഭിഷേക ശുശ്രൂഷകൾക്കു തുടക്കമാകുക. മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള വായിച്ചശേഷം രക്തസാക്ഷികളുടെ തിരുശേഷിപ്പുവന്ദനം നടക്കും. തുടർന്നു നിയുക്ത മെത്രാൻ വിശ്വാസപ്രഖ്യാപനം നടത്തും. പ്രധാന പ്രാർഥനയായ രണ്ടു കൈവയ്പു ശുശ്രൂഷകൾ പൂർത്തിയാക്കിയശേഷമാണ് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും കൈമാറുക. തിരുക്കർമങ്ങൾക്കു വികാരി ജനറാൾ മോണ്‍. ജോർജ് കോന്പാറ ആർച്ച്ഡീക്കനാകും.
മെത്രാഭിഷേക ശുശ്രൂഷകൾക്കുശേഷം മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കും.