പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനോടു തിരുവിതാംകൂർ ദേവസ്വം ബോർഡിന് യോജിപ്പെന്നു ദേവസ്വംബോ ർഡ് പ്രസിഡന്റ് എ. പത്മകുമാർ. പത്തനംതിട്ട പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിൽ കോടതിയുടെയും സർക്കാരിന്റെയും എൽഡിഎഫിന്റെയും തന്ത്രിമാരുടെയും നിലപാടുകൾ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇവയെല്ലാം പരിഗണിച്ചശേഷം ദേവസ്വം ബോർഡിന്റെ തീരുമാനം ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.കഴിഞ്ഞ ദേവസ്വം ബോർഡിലെ അഴിമതി, കെടുകാര്യസ്ഥത എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളിൽ 21നു ചേരുന്ന ബോർഡ് യോഗം പരിശോധന നടത്തും. ഫണ്ട് വകമാറി ചെലവഴിച്ചതോടെ ശന്പളം കൊടുക്കാൻപോലുമാകാത്ത സ്ഥിതിയിലാണ് ദേവസ്വം ബോർഡെന്നു പറയുന്നു. നിലവിലെ സാന്പത്തികസ്ഥി തിസംബന്ധിച്ച് 21നു വിശദമായ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. നിരവധി ഫയലുകളിൽ തീരുമാനമെടുക്കാനുണ്ടെന്നാണ് അറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് ഒരിഞ്ചുഭൂമി പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. നിർദിഷ്ട ചെറുവള്ളി വിമാനത്താവളത്തിന്റെയും ചെറുവള്ളി ക്ഷേത്രത്തിന്റെയും ഭൂമി അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. സ്ഥലങ്ങൾ അളന്നു വ്യക്തതയുണ്ടാക്കുമെന്നും കൈയേറ്റമുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
വിജിലൻസ് അന്വേഷണം നേരിടുന്ന ഒരാൾപോലും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയോ മെംബർമാരുടെയോ പേഴ്സണൽ സ്റ്റാഫിലുണ്ടാകാൻ പാടില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടന്നിരുന്നതുപോലെ ഇനിയുള്ള എല്ലാ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേവസ്വം ബോർഡ് യോഗം ചേരുമെന്നും പത്മകുമാർ പറഞ്ഞു.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിൽ കോടതിയുടെയും സർക്കാരിന്റെയും എൽഡിഎഫിന്റെയും തന്ത്രിമാരുടെയും നിലപാടുകൾ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇവയെല്ലാം പരിഗണിച്ചശേഷം ദേവസ്വം ബോർഡിന്റെ തീരുമാനം ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.കഴിഞ്ഞ ദേവസ്വം ബോർഡിലെ അഴിമതി, കെടുകാര്യസ്ഥത എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളിൽ 21നു ചേരുന്ന ബോർഡ് യോഗം പരിശോധന നടത്തും. ഫണ്ട് വകമാറി ചെലവഴിച്ചതോടെ ശന്പളം കൊടുക്കാൻപോലുമാകാത്ത സ്ഥിതിയിലാണ് ദേവസ്വം ബോർഡെന്നു പറയുന്നു. നിലവിലെ സാന്പത്തികസ്ഥി തിസംബന്ധിച്ച് 21നു വിശദമായ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. നിരവധി ഫയലുകളിൽ തീരുമാനമെടുക്കാനുണ്ടെന്നാണ് അറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് ഒരിഞ്ചുഭൂമി പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. നിർദിഷ്ട ചെറുവള്ളി വിമാനത്താവളത്തിന്റെയും ചെറുവള്ളി ക്ഷേത്രത്തിന്റെയും ഭൂമി അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. സ്ഥലങ്ങൾ അളന്നു വ്യക്തതയുണ്ടാക്കുമെന്നും കൈയേറ്റമുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
വിജിലൻസ് അന്വേഷണം നേരിടുന്ന ഒരാൾപോലും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയോ മെംബർമാരുടെയോ പേഴ്സണൽ സ്റ്റാഫിലുണ്ടാകാൻ പാടില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടന്നിരുന്നതുപോലെ ഇനിയുള്ള എല്ലാ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേവസ്വം ബോർഡ് യോഗം ചേരുമെന്നും പത്മകുമാർ പറഞ്ഞു.