തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതു തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള ഗുണഭോക്തൃവിഹിതവിതരണത്തെയും ബാധിക്കുമെന്ന് ആശങ്ക. ട്രഷറി നിയന്ത്രണത്തിന്റെ ഭാഗമായി വ്യക്തിഗത ഗുണഭോക്തൃ വിഹിത വിതരണത്തിനുള്ള തുക ഉദ്യോഗസ്ഥരുടെ പേരിലേക്കു മാറ്റുന്നതിനു വിലക്ക് ഏർപ്പെടുത്തിയ നടപടിയെ തുടർന്നാണിത്.
തദ്ദേശ സ്ഥാപനങ്ങളിൽ അടക്കം ഉദ്യോഗസ്ഥരുടെ പേരിലേക്കു ട്രഷറി വിഹിതം മാറ്റിയാണു ഗുണഭോക്തൃവിഹിതം വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണം വരുന്നത് ഇപ്പോൾ നടന്നു വരുന്ന ഗുണഭോക്തൃ വിഹിതവിതരണത്തെ ബാധിക്കില്ലെങ്കിലും വരും നാളുകളിലെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോഴി, ആട് തുടങ്ങിയവ വാങ്ങുന്നതിനും മറ്റു ചില ക്ഷേമപദ്ധതികൾക്കും നൽകുന്ന തുകയാണ് ഇങ്ങനെ വൈകുക.
എന്നാൽ, ട്രഷറി നിയന്ത്രണത്തിന്റെ ഭാഗമായി കടുത്ത നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നത്. ഡിസംബറിലെ ശമ്പള- പെൻഷൻ, ക്ഷേമപെൻഷൻ വിതരണം തടസപ്പെടാതിരിക്കുന്നതിന്റെ ഭാഗമായിട്ടാണു ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
സംസ്ഥാനത്തിന് എല്ലാ മാസവും ഒന്നാം തീയതി ലഭിച്ചിരുന്ന നികുതിവരുമാനം ചരക്കു സേവന നികുതിവന്നതോടെ 15നു ശേഷമാണു ലഭിക്കുന്നത്. ജിഎസ്ടി നഷ്ട പരിഹാരം ഇനത്തിൽ ലഭിക്കേണ്ട 1000 കോടി രൂപ ലഭിച്ചിട്ടില്ല. പദ്ധതി ചെലവ് ഇതിനകം 45 ശതമാനം കടന്നു. സാധാരണ സാന്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ നടക്കേണ്ട പദ്ധതി ചെലവുകൾ നേരത്തെയുണ്ടായതാണ് പ്രശ്നത്തിന് ഇടയായതെന്നും ധനവകുപ്പ് അവകാശപ്പെടുന്നു.
സാമ്പത്തിക ഞെരുക്കത്തെ തുടർന്നു ഡിസംബർ അവസാനം വരെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരാറുകാരുടെ ബില്ലുകൾ അടക്കം മാറി നൽകേണ്ടെന്നു ധനവകുപ്പു ട്രഷറികൾക്കു നിർദേശം നൽകിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ അടക്കം ഉദ്യോഗസ്ഥരുടെ പേരിലേക്കു ട്രഷറി വിഹിതം മാറ്റിയാണു ഗുണഭോക്തൃവിഹിതം വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണം വരുന്നത് ഇപ്പോൾ നടന്നു വരുന്ന ഗുണഭോക്തൃ വിഹിതവിതരണത്തെ ബാധിക്കില്ലെങ്കിലും വരും നാളുകളിലെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോഴി, ആട് തുടങ്ങിയവ വാങ്ങുന്നതിനും മറ്റു ചില ക്ഷേമപദ്ധതികൾക്കും നൽകുന്ന തുകയാണ് ഇങ്ങനെ വൈകുക.
എന്നാൽ, ട്രഷറി നിയന്ത്രണത്തിന്റെ ഭാഗമായി കടുത്ത നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നത്. ഡിസംബറിലെ ശമ്പള- പെൻഷൻ, ക്ഷേമപെൻഷൻ വിതരണം തടസപ്പെടാതിരിക്കുന്നതിന്റെ ഭാഗമായിട്ടാണു ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
സംസ്ഥാനത്തിന് എല്ലാ മാസവും ഒന്നാം തീയതി ലഭിച്ചിരുന്ന നികുതിവരുമാനം ചരക്കു സേവന നികുതിവന്നതോടെ 15നു ശേഷമാണു ലഭിക്കുന്നത്. ജിഎസ്ടി നഷ്ട പരിഹാരം ഇനത്തിൽ ലഭിക്കേണ്ട 1000 കോടി രൂപ ലഭിച്ചിട്ടില്ല. പദ്ധതി ചെലവ് ഇതിനകം 45 ശതമാനം കടന്നു. സാധാരണ സാന്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ നടക്കേണ്ട പദ്ധതി ചെലവുകൾ നേരത്തെയുണ്ടായതാണ് പ്രശ്നത്തിന് ഇടയായതെന്നും ധനവകുപ്പ് അവകാശപ്പെടുന്നു.
സാമ്പത്തിക ഞെരുക്കത്തെ തുടർന്നു ഡിസംബർ അവസാനം വരെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരാറുകാരുടെ ബില്ലുകൾ അടക്കം മാറി നൽകേണ്ടെന്നു ധനവകുപ്പു ട്രഷറികൾക്കു നിർദേശം നൽകിയിരുന്നു.