കോട്ടയം: ബോക്സിംഗ് താരം ഹരികൃഷ്ണന്റെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം.
2015ലെ ഏഷ്യൻ കിക്ക് ബോക്സിംഗ് ചാന്പ്യനായ ഏറ്റുമാനൂർ കാണക്കാരി കടപ്പൂർ വട്ടുകുളം കൊച്ചുപറന്പിൽ കൃഷ്ണൻകുട്ടിനായരുടെ മകൻ ഹരികൃഷ്ണനെ ബോക്സിംഗ് ചാന്പ്യൻഷിപ്പ് ഫൈനലിനിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് സെപ്റ്റംബറിലാണ് റായ്പുരിലെ അംബേദ്കർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ചികിത്സ നടത്തുകയും കേരള സർക്കാർ ഇടപെട്ട് ആശുപത്രിയിലെ വിഐപി ബ്ലോക്കിൽ ഐസിയു അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം ഐസിയുവിൽനിന്ന് ഹരികൃഷ്ണനെ മാറ്റിയിരുന്നു. തുടർന്ന് വൈക്കം ഇന്തോ അമേരിക്കൻ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങി.
2015ലെ ഏഷ്യൻ കിക്ക് ബോക്സിംഗ് ചാന്പ്യനായ ഏറ്റുമാനൂർ കാണക്കാരി കടപ്പൂർ വട്ടുകുളം കൊച്ചുപറന്പിൽ കൃഷ്ണൻകുട്ടിനായരുടെ മകൻ ഹരികൃഷ്ണനെ ബോക്സിംഗ് ചാന്പ്യൻഷിപ്പ് ഫൈനലിനിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് സെപ്റ്റംബറിലാണ് റായ്പുരിലെ അംബേദ്കർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ചികിത്സ നടത്തുകയും കേരള സർക്കാർ ഇടപെട്ട് ആശുപത്രിയിലെ വിഐപി ബ്ലോക്കിൽ ഐസിയു അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം ഐസിയുവിൽനിന്ന് ഹരികൃഷ്ണനെ മാറ്റിയിരുന്നു. തുടർന്ന് വൈക്കം ഇന്തോ അമേരിക്കൻ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങി.