തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനത്തിനു കാക്കാതെ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ തീരുമാനം മുന്നണി മര്യാദയ്ക്കു ചേർന്നതല്ലെന്നു സിപി എം. തോമസ് ചാണ്ടി രാജിവച്ച ശേഷവും അദ്ദേഹത്തെ ന്യായീകരിക്കുന്ന നിലപാടു തന്നെയാണു സിപിഎം സ്വീകരിക്കുന്നത്.
സ്ഥിതിഗതികളെല്ലാം സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടും ശത്രുപക്ഷത്തെ സഹായിക്കുന്ന തീരുമാനമാണു അവർ കൈക്കൊണ്ടതെന്ന വിമർശനമാണു സിപിഎമ്മിനുള്ളത്. സിപിഐയുടെ മന്ത്രിസഭാ ബഹിഷ്കരണം അസാധാരണമെന്ന് ഇരുപാർട്ടികളും പറയുന്പോൾ അടുത്തു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അസാധാരണ സംഭവങ്ങൾ ഉണ്ടാകുമെന്നു വേണം അനുമാനിക്കാൻ.
മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടിയാണു തോമസ് ചാണ്ടിയുടെ രാജിയിലേക്കു വഴിവച്ചതെന്നുകേൾക്കാൻ തന്നെയാണു സിപിഐ ആഗ്രഹിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു മുമ്പായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്തതാണ്. ബുധനാഴ്ച തന്നെ രാജിയുണ്ടാകുമെന്നാണ് അവർ പ്രതീക്ഷിച്ചതും.
എന്നാൽ, തോമസ് ചാണ്ടി ബുധനാഴ്ച രാജിവയ്ക്കുമെന്ന ഒരുറപ്പും സിപിഐ നേതൃത്വത്തിനു മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം നേതൃത്വമോ നൽകിയില്ലെന്നാണു സിപിഐ നേതൃത്വം പറയുന്നത്. ഈ സാഹചര്യത്തിലാണു ആരോപണ വിധേയനായ ഒരു മന്ത്രിയോടൊപ്പം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നു തങ്ങളുടെ മന്ത്രിമാർ തീരുമാനിച്ചതെന്നാണു സിപിഐ പറയുന്ന ന്യായം.
മന്ത്രിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിലുള്ള അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം റവന്യു വകുപ്പിനാണ് ആദ്യം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ആ നിയമോപദേശം ഇതുവരെ വകുപ്പിനു ലഭിച്ചിട്ടില്ലെന്നു സിപിഐ നേതാക്കൾ പറയുന്നു.
ഇടതുമുന്നണി യോഗത്തിനു മുമ്പു സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങൾ ചേർന്നു തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണു സർക്കാരിന്റെ പ്രതിച്ഛായയ്ക്കു നല്ലതെന്ന തീരുമാനമെടുത്തിരുന്നു. ഇക്കാര്യം പിന്നീടു ചേർന്ന എൽഡിഎഫ് യോഗത്തിൽ ഇരുപാർട്ടികളുടെയും സെക്രട്ടറിമാർ വ്യക്തമാക്കുകയും ചെയ്തു. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടറിഞ്ഞ ശേഷം രാജിക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നു എൻസിപി നേതൃത്വം തന്നെ അറിയിച്ച സാഹചര്യത്തിൽ ബുധനാഴ്ച വരെ കാക്കണമെന്നു പിണറായി വിജയൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഈ ആവശ്യം പരിഗണിച്ചാണു തീരുമാനമെടുക്കാൻ അദ്ദേഹത്തെ തന്നെ ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയത്. എന്നാൽ, ഇതു സംബന്ധിച്ച് എൻസിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകിയതും മുഖ്യമന്ത്രി അയഞ്ഞ സമീപനം കൈക്കൊണ്ടതുമാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ചൊടിപ്പിച്ചത്. ബുധനാഴ്ച രാവിലെ പാർട്ടി ദേശീയ സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണു കാനം മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിൽക്കാനുള്ള നിർദേശം മന്ത്രിമാർക്കു നൽകിയത്.
ഈ വിഷയത്തിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിനു കാക്കാതെ സിപിഐ സ്വീകരിച്ച നിലപാടാണ് ഇനി ഇടതുരാഷ്ട്രീയത്തിലെ പ്രധാന ചർച്ച. ഇതിനു തുടക്കമെന്നോണമാണു സിപിഐയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടു സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നലെ രംഗത്തെത്തി. മറുപടിയുമായി സിപിഐയും എത്തിയതോടെ മുന്നോട്ടുള്ള ഇടതുരാഷ്ട്രീയം എങ്ങോട്ടാണെന്നുള്ള സൂചനയുമായി.
സംസ്ഥാനത്തെ സ്ഥിതിഗതികൾ സിപിഎം അവയ്ലബിൾ പോളിറ്റ്ബ്യൂറോ ഇന്നലെ വിലയിരുത്തി. മന്ത്രി രാജിവച്ചത് ഉചിതമായെന്ന വിലയിരുത്തലാണു പിബിയിലും ഉണ്ടായത്. രാജിയുടെ പേരിൽ ഇടതുമുന്നണിക്കുള്ളിൽ ഒരു പ്രശ്നവും ഉണ്ടാകരുതെന്ന നിർദേശവും മുഖ്യമന്ത്രിക്കു പിബി നൽകി.
എം. പ്രേംകുമാർ
സ്ഥിതിഗതികളെല്ലാം സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടും ശത്രുപക്ഷത്തെ സഹായിക്കുന്ന തീരുമാനമാണു അവർ കൈക്കൊണ്ടതെന്ന വിമർശനമാണു സിപിഎമ്മിനുള്ളത്. സിപിഐയുടെ മന്ത്രിസഭാ ബഹിഷ്കരണം അസാധാരണമെന്ന് ഇരുപാർട്ടികളും പറയുന്പോൾ അടുത്തു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അസാധാരണ സംഭവങ്ങൾ ഉണ്ടാകുമെന്നു വേണം അനുമാനിക്കാൻ.
മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടിയാണു തോമസ് ചാണ്ടിയുടെ രാജിയിലേക്കു വഴിവച്ചതെന്നുകേൾക്കാൻ തന്നെയാണു സിപിഐ ആഗ്രഹിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു മുമ്പായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്തതാണ്. ബുധനാഴ്ച തന്നെ രാജിയുണ്ടാകുമെന്നാണ് അവർ പ്രതീക്ഷിച്ചതും.
എന്നാൽ, തോമസ് ചാണ്ടി ബുധനാഴ്ച രാജിവയ്ക്കുമെന്ന ഒരുറപ്പും സിപിഐ നേതൃത്വത്തിനു മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം നേതൃത്വമോ നൽകിയില്ലെന്നാണു സിപിഐ നേതൃത്വം പറയുന്നത്. ഈ സാഹചര്യത്തിലാണു ആരോപണ വിധേയനായ ഒരു മന്ത്രിയോടൊപ്പം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നു തങ്ങളുടെ മന്ത്രിമാർ തീരുമാനിച്ചതെന്നാണു സിപിഐ പറയുന്ന ന്യായം.
മന്ത്രിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിലുള്ള അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം റവന്യു വകുപ്പിനാണ് ആദ്യം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ആ നിയമോപദേശം ഇതുവരെ വകുപ്പിനു ലഭിച്ചിട്ടില്ലെന്നു സിപിഐ നേതാക്കൾ പറയുന്നു.
ഇടതുമുന്നണി യോഗത്തിനു മുമ്പു സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങൾ ചേർന്നു തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണു സർക്കാരിന്റെ പ്രതിച്ഛായയ്ക്കു നല്ലതെന്ന തീരുമാനമെടുത്തിരുന്നു. ഇക്കാര്യം പിന്നീടു ചേർന്ന എൽഡിഎഫ് യോഗത്തിൽ ഇരുപാർട്ടികളുടെയും സെക്രട്ടറിമാർ വ്യക്തമാക്കുകയും ചെയ്തു. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടറിഞ്ഞ ശേഷം രാജിക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നു എൻസിപി നേതൃത്വം തന്നെ അറിയിച്ച സാഹചര്യത്തിൽ ബുധനാഴ്ച വരെ കാക്കണമെന്നു പിണറായി വിജയൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഈ ആവശ്യം പരിഗണിച്ചാണു തീരുമാനമെടുക്കാൻ അദ്ദേഹത്തെ തന്നെ ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയത്. എന്നാൽ, ഇതു സംബന്ധിച്ച് എൻസിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകിയതും മുഖ്യമന്ത്രി അയഞ്ഞ സമീപനം കൈക്കൊണ്ടതുമാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ചൊടിപ്പിച്ചത്. ബുധനാഴ്ച രാവിലെ പാർട്ടി ദേശീയ സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണു കാനം മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിൽക്കാനുള്ള നിർദേശം മന്ത്രിമാർക്കു നൽകിയത്.
ഈ വിഷയത്തിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിനു കാക്കാതെ സിപിഐ സ്വീകരിച്ച നിലപാടാണ് ഇനി ഇടതുരാഷ്ട്രീയത്തിലെ പ്രധാന ചർച്ച. ഇതിനു തുടക്കമെന്നോണമാണു സിപിഐയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടു സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നലെ രംഗത്തെത്തി. മറുപടിയുമായി സിപിഐയും എത്തിയതോടെ മുന്നോട്ടുള്ള ഇടതുരാഷ്ട്രീയം എങ്ങോട്ടാണെന്നുള്ള സൂചനയുമായി.
സംസ്ഥാനത്തെ സ്ഥിതിഗതികൾ സിപിഎം അവയ്ലബിൾ പോളിറ്റ്ബ്യൂറോ ഇന്നലെ വിലയിരുത്തി. മന്ത്രി രാജിവച്ചത് ഉചിതമായെന്ന വിലയിരുത്തലാണു പിബിയിലും ഉണ്ടായത്. രാജിയുടെ പേരിൽ ഇടതുമുന്നണിക്കുള്ളിൽ ഒരു പ്രശ്നവും ഉണ്ടാകരുതെന്ന നിർദേശവും മുഖ്യമന്ത്രിക്കു പിബി നൽകി.
എം. പ്രേംകുമാർ