തിരുവനന്തപുരം: ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കെ മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതർക്ക് അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനത്തിനു തുല്യമായ തുക ആശ്വാസ ധന സഹായമായി അനുവദിക്കാൻ സർക്കാർ ഉത്തരവ്.
ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായ ജീവനക്കാരൻ സർവീസിലിരിക്കെ മരിച്ചാൽ കുടുംബ പെൻഷനു അർഹതയില്ലാതിരുന്ന സാഹചര്യത്തിൽ, ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു ധന വകുപ്പിന്റെ പുതിയ ഉത്തരവ്. ആശ്രിത നിയമന വ്യവസ്ഥ പ്രകാരം ഇവർക്കു ജോലി ലഭിക്കുന്നതു വരെ ആശ്വാസ സഹായം ലഭിക്കും.
എന്നാൽ, ശമ്പളവും ആശ്വാസ സഹായവും ഒരുമിച്ചു വാങ്ങാൻ അനുവദിക്കില്ല. ശമ്പളം വാങ്ങുമ്പോൾ ആശ്വാസ ധനസഹായം കൈപ്പറ്റുന്നവരിൽ നിന്നു പലിശ സഹിതം തുക ഏറ്റെടുക്കും. പുനർ വിവാഹിരാകുന്നവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. ആശ്വാസ സഹായം ലഭിക്കുന്ന വ്യക്തി എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായ ജീവനക്കാരൻ സർവീസിലിരിക്കെ മരിച്ചാൽ കുടുംബ പെൻഷനു അർഹതയില്ലാതിരുന്ന സാഹചര്യത്തിൽ, ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു ധന വകുപ്പിന്റെ പുതിയ ഉത്തരവ്. ആശ്രിത നിയമന വ്യവസ്ഥ പ്രകാരം ഇവർക്കു ജോലി ലഭിക്കുന്നതു വരെ ആശ്വാസ സഹായം ലഭിക്കും.
എന്നാൽ, ശമ്പളവും ആശ്വാസ സഹായവും ഒരുമിച്ചു വാങ്ങാൻ അനുവദിക്കില്ല. ശമ്പളം വാങ്ങുമ്പോൾ ആശ്വാസ ധനസഹായം കൈപ്പറ്റുന്നവരിൽ നിന്നു പലിശ സഹിതം തുക ഏറ്റെടുക്കും. പുനർ വിവാഹിരാകുന്നവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. ആശ്വാസ സഹായം ലഭിക്കുന്ന വ്യക്തി എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.