കുറവിലങ്ങാട്: ഏഷ്യൻ ചാന്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച കിക്ക് ബോക്സിംഗ് താരം കടപ്പൂർ വട്ടുകുളം കൊച്ചുപുരയിൽ കെ.കെ. ഹരികൃഷ്ണൻ മത്സരത്തിനിടെ ഏറ്റ പരിക്കിനെത്തുടർന്നു മരിച്ചു.
കഴിഞ്ഞ സെപ്റ്റംബർ ആറുമുതൽ 10 വരെ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കവേയാണു പരുക്കേറ്റത്.
മത്സരത്തിൽ റഫറി വിജയം പ്രഖ്യാപിക്കാനിരിക്കെ വേദിയിൽ കരങ്ങൾ ഉയർത്തിക്കാണിക്കാൻ പരിശ്രമിക്കുന്നതിനിടയിൽ ഹരികൃഷ്ണൻ വേദിയിൽ വീഴുകയായിരുന്നുവെന്നാണു പറയുന്നത്. മത്സരത്തിനിടയിലുണ്ടായ പരിക്കാണ് കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്.
ഹരികൃഷ്ണനെ ഉടൻതന്നെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച എയർ ആംബുലൻസിൽ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ ആരംഭിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു.
മൃതദേഹം ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2010ൽ ദേശീയ ചാംപ്യൻഷിപ്പിലും 2011ൽ സൗത്ത് ഇന്ത്യൻ ചാന്പ്യൻഷിപ്പിലും 2012ൽ ഇന്ത്യൻ ഓപ്പണ്‍ ചാന്പ്യൻഷിപ്പിലും സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. 2015ൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു വെങ്കലം നേടിയിരുന്നു.
റവന്യു ഉദ്യോഗസ്ഥനായ കൃഷ്ണൻകുട്ടിയുടെ മകനാണ് ഹരികൃഷ്ണൻ. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. ഏക സഹോദരി അഞ്ജലി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.
കഴിഞ്ഞ സെപ്റ്റംബർ ആറുമുതൽ 10 വരെ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കവേയാണു പരുക്കേറ്റത്.
മത്സരത്തിൽ റഫറി വിജയം പ്രഖ്യാപിക്കാനിരിക്കെ വേദിയിൽ കരങ്ങൾ ഉയർത്തിക്കാണിക്കാൻ പരിശ്രമിക്കുന്നതിനിടയിൽ ഹരികൃഷ്ണൻ വേദിയിൽ വീഴുകയായിരുന്നുവെന്നാണു പറയുന്നത്. മത്സരത്തിനിടയിലുണ്ടായ പരിക്കാണ് കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്.
ഹരികൃഷ്ണനെ ഉടൻതന്നെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച എയർ ആംബുലൻസിൽ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ ആരംഭിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു.
മൃതദേഹം ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2010ൽ ദേശീയ ചാംപ്യൻഷിപ്പിലും 2011ൽ സൗത്ത് ഇന്ത്യൻ ചാന്പ്യൻഷിപ്പിലും 2012ൽ ഇന്ത്യൻ ഓപ്പണ്‍ ചാന്പ്യൻഷിപ്പിലും സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. 2015ൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു വെങ്കലം നേടിയിരുന്നു.
റവന്യു ഉദ്യോഗസ്ഥനായ കൃഷ്ണൻകുട്ടിയുടെ മകനാണ് ഹരികൃഷ്ണൻ. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. ഏക സഹോദരി അഞ്ജലി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.