കൊച്ചി : സുപ്രീം കോടതിയുടെ ജയിൽപരിഷ്കരണ നിർദേശങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി. പോലീസ് അതിക്രമം, കസ്റ്റഡിമരണം തുടങ്ങിയവ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് ആർ.സി ലഹോട്ടി സുപ്രീം കോടതിക്ക് എഴുതിയ കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചാണ് ഹൈക്കോടതികൾ നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
2012 മുതലുള്ള കാലയളവിൽ തടവിൽ കഴിയവെ അസ്വാഭാവികമരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി മതിയായ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
1382 ജയിലുകളിലെ മനുഷ്യത്വരഹിത സാഹചര്യങ്ങൾ എന്ന തലക്കെട്ടിലാണ് സുപ്രീം കോടതിയുടെ കത്ത് ലഭിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ആർ.സി. ലഹോട്ടിയുടെ കത്തിലെ, തടവുകാരുടെ അസ്വാഭാവിക മരണമെന്ന വിഷയമാണ് ഇപ്പോൾ പരിഗണിക്കുന്നത്.
സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റികൾക്കും ജയിൽ പരിഷ്കരണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് സുപ്രീം കോടതി സെപ്റ്റംബർ 15 ന് ഉത്തരവു പുറപ്പെടുവിച്ചത്.
ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡിജിപി, ജയിൽ ഡിജിപി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണനയ്ക്കെടുത്തിരിക്കുന്നത്. തടവുകാരുടെ ആത്മഹത്യാനിരക്ക് പുറത്തുള്ളതിനേക്കാൾ 50 ശതമാനം കൂടുതലാണെന്നും ജയിലുകളിലെ ദുരിതാവസ്ഥ ഉൾപ്പെടെയുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണം. ജയിലുകളിലെ മരണത്തിൽ 71 ശതമാനവും അസ്വാഭാവിക മരണമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2012 മുതലുള്ള കാലയളവിൽ തടവിൽ കഴിയവെ അസ്വാഭാവികമരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി മതിയായ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
1382 ജയിലുകളിലെ മനുഷ്യത്വരഹിത സാഹചര്യങ്ങൾ എന്ന തലക്കെട്ടിലാണ് സുപ്രീം കോടതിയുടെ കത്ത് ലഭിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ആർ.സി. ലഹോട്ടിയുടെ കത്തിലെ, തടവുകാരുടെ അസ്വാഭാവിക മരണമെന്ന വിഷയമാണ് ഇപ്പോൾ പരിഗണിക്കുന്നത്.
സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റികൾക്കും ജയിൽ പരിഷ്കരണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് സുപ്രീം കോടതി സെപ്റ്റംബർ 15 ന് ഉത്തരവു പുറപ്പെടുവിച്ചത്.
ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡിജിപി, ജയിൽ ഡിജിപി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണനയ്ക്കെടുത്തിരിക്കുന്നത്. തടവുകാരുടെ ആത്മഹത്യാനിരക്ക് പുറത്തുള്ളതിനേക്കാൾ 50 ശതമാനം കൂടുതലാണെന്നും ജയിലുകളിലെ ദുരിതാവസ്ഥ ഉൾപ്പെടെയുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണം. ജയിലുകളിലെ മരണത്തിൽ 71 ശതമാനവും അസ്വാഭാവിക മരണമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.