കൊച്ചി: മന്ത്രിസഭാംഗമായ ഒരാൾ മന്ത്രിസഭാതീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന് എതിരാണെന്ന് ഹൈക്കോടതി. കായൽ ഭൂമി കൈയേറ്റം സംബന്ധിച്ച് കളക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കാനും തുടർനടപടി തടയാനും തോമസ് ചാണ്ടി നൽകിയ ഹർജിയിലെ വിധിന്യായത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. ചൊവ്വാഴ്ചയാണ് വിധിപ്രസ്താവന നടത്തിയതെങ്കിലും ഇന്നലെ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നത്.
കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രിസഭാംഗമായ തോമസ് ചാണ്ടി(കഴിഞ്ഞദിവസം രാജിവച്ചു) മറ്റൊരു മന്ത്രിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുകയാണ്. മന്ത്രിസഭയുടെ തീരുമാനത്തിൽ വ്യക്തിപരമായ എതിർപ്പുണ്ടെങ്കിൽ പോലും അംഗമായ ഒരാൾ ഇതംഗീകരിക്കുകയാണ് വേണ്ടത്.
ഏതെങ്കിലും മന്ത്രിയുടെ വകുപ്പിൽ സംഭവിക്കുന്ന തെറ്റുകൾക്കും ആക്ഷേപങ്ങൾക്കും ബന്ധപ്പെട്ട മന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങൾ പുറത്തറിയിക്കാതിരിക്കുകയും വ്യക്തിപരമായ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെങ്കിൽകൂടി കൂട്ടുത്തരവാദിത്വത്തിനും തീരുമാനത്തിനുമനുസരിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
ഭൂസംരക്ഷണ നിയമം, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവ പ്രകാരം നടപടിയെടുക്കുന്നതിനെക്കുറിച്ചാണ് കളക്ടർ റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിൽ മന്ത്രിക്കെതിരേ നടപടിയെടുക്കുന്ന കാര്യം പറയുന്നില്ല. റിപ്പോർട്ടിൻമേൽ നടപടിയെടുക്കുമെന്ന ആശങ്കയിലാണ് മന്ത്രി ഹർജി നൽകിയത്. കളക്ടറുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികൾക്ക് കളക്ടറെ തന്നെ സമീപിക്കാമെന്നും കളക്ടർ ഉചിതമായ തീരുമാനം എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രിസഭാംഗമായ തോമസ് ചാണ്ടി(കഴിഞ്ഞദിവസം രാജിവച്ചു) മറ്റൊരു മന്ത്രിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുകയാണ്. മന്ത്രിസഭയുടെ തീരുമാനത്തിൽ വ്യക്തിപരമായ എതിർപ്പുണ്ടെങ്കിൽ പോലും അംഗമായ ഒരാൾ ഇതംഗീകരിക്കുകയാണ് വേണ്ടത്.
ഏതെങ്കിലും മന്ത്രിയുടെ വകുപ്പിൽ സംഭവിക്കുന്ന തെറ്റുകൾക്കും ആക്ഷേപങ്ങൾക്കും ബന്ധപ്പെട്ട മന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങൾ പുറത്തറിയിക്കാതിരിക്കുകയും വ്യക്തിപരമായ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെങ്കിൽകൂടി കൂട്ടുത്തരവാദിത്വത്തിനും തീരുമാനത്തിനുമനുസരിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
ഭൂസംരക്ഷണ നിയമം, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവ പ്രകാരം നടപടിയെടുക്കുന്നതിനെക്കുറിച്ചാണ് കളക്ടർ റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിൽ മന്ത്രിക്കെതിരേ നടപടിയെടുക്കുന്ന കാര്യം പറയുന്നില്ല. റിപ്പോർട്ടിൻമേൽ നടപടിയെടുക്കുമെന്ന ആശങ്കയിലാണ് മന്ത്രി ഹർജി നൽകിയത്. കളക്ടറുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികൾക്ക് കളക്ടറെ തന്നെ സമീപിക്കാമെന്നും കളക്ടർ ഉചിതമായ തീരുമാനം എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.