ഫ്രാങ്കോ ലൂയിസ് നീലങ്കാവിൽ
രണ്ട് അദ്ഭുതങ്ങൾക്കു ജീവിതസാക്ഷ്യമേകിയ മാർ ടോണി നീലങ്കാവിൽ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി നാളെ അഭിഷിക്തനാകുന്നു.
കുടുംബങ്ങളെ ആധാരമാക്കി അജപാലന ശുശ്രൂഷയ്ക്കു പുതിയ മാർഗരേഖ തയാറാക്കാൻ നേതൃത്വം നൽകിയ ദൈവശാസ്ത്ര പണ്ഡിതൻ. അദ്ഭുതങ്ങളിലൂടെ കടന്നുവന്നതു രണ്ടു തവണ. തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുന്ന മാർ ടോണി നീലങ്കാവിൽ വ്യത്യസ്തനാകുന്നത് അങ്ങനെയാണ്.
തൃശൂർ അതിരൂപതയുടെ മേരിമാതാ മേജർ സെമിനാരി റെക്ടറായി സേവനം അനുഷ്ഠിക്കവേ സെപ്റ്റംബർ ഒന്നിനാണ് സഹായമെത്രാനായി നിയമിക്കപ്പെട്ടത്. 2002 മുതൽ സെമിനാരിയിൽ പ്രഫസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അദ്ഭുതാനുഭവങ്ങൾ
ദീർഘകാലം തൃശൂർ അതിരൂപതയുടെ അല്മായ നേതൃത്വ ശുശ്രൂഷയിൽ നിറഞ്ഞുനിന്ന ഷെവലിയർ പ്രഫ. എൻ.എ. ഒൗസേപ്പിന്റെയും മേരിയുടെയും മകനാണു ടോണി. 1967 ജൂലൈ 23 നാണു ജനനം. ടോണിയുടെ ജനനംതന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒന്നാമത്തെ അദ്ഭുതം.
1961 ഏപ്രിൽ 17 നായിരുന്നു ഒൗസേഫ് മാഷും മേരിയും തമ്മിൽ വിവാഹിതരായത്. സന്താന ഭാഗ്യമില്ലാതെ ആറുവർഷം. ആ ദന്പതികൾ പ്രാർഥനയിൽ ശരണപ്പെട്ടു. വൈദ്യചികിത്സയും പരീക്ഷിച്ചു. സന്താനഭാഗ്യം പ്രതീക്ഷിക്കേണ്ടെന്നാണു ഡോക്ടർമാർ വിധിച്ചത്. എന്നിട്ടും പ്രത്യാശയോടെ പ്രാർഥനകളുമായി ആ ദന്പതികൾ മുന്നോട്ടുപോയി.
ഒടുവിൽ ഒരു രാത്രി ഒൗസേഫ് മാഷ് ഒരു സ്വപ്നം കണ്ടു. ഒരാണ്‍കുഞ്ഞിനെ തന്റെ മടിയിലിരുത്തി ലാളിക്കുന്നു. ടോണി എന്നു പേരുള്ള ആണ്‍കുഞ്ഞ്. സ്വപ്നവിശേഷം പത്നി മേരിയുമായി പങ്കുവച്ചപ്പോൾ പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
പക്ഷേ, വൈകാതെതന്നെ ആ സ്പ്നം സാക്ഷാത്കരിക്കപ്പെട്ടു. ദന്പതികൾക്ക് ആണ്കുഞ്ഞു പിറന്നു. സ്വപ്നത്തിൽ കണ്ടതുപോലെ ടോണി എന്നു പേരിടുകയും ചെയ്തു.
ഹൈസ്കൂൾ പഠനകാലത്തു ബാധിച്ച വൃക്കരോഗത്തിൽനിന്നുള്ള രോഗശാന്തിയാണ് രണ്ടാമത്തെ അദ്ഭുതം. ഒരു വർഷം ചികിത്സിച്ചെങ്കിലും രോഗം മൂർച്ഛിച്ചതേയുള്ളൂ. ചികിത്സിച്ചിട്ടു ഫലമില്ലെന്നു ഡോക്ടർമാർ വിധിച്ചു. അറ്റകൈ ചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലേക്കു പോയി. അന്നത്തെ തൃശൂർ ബിഷപ് മാർ ജോസഫ് കുണ്ടുകുളം അടക്കമുള്ളവരുടെ പ്രാർഥനകൾ ഫലിച്ചു. അവിടെ പരിശോധനയും ചികിത്സയും തുടങ്ങിയപ്പോഴേക്കും അദ്ഭുതകരമായ രോഗശാന്തി നേടി.
കുടുംബങ്ങൾ അടിത്തറ
സെമിനാരി റെക്ടറായി സേവനം ചെയ്യവേ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദേശമനുസരിച്ച് കുടുംബങ്ങളെ ആധാരമാക്കി അജപാലന ശുശ്രൂഷാശൈലി ഒരുക്കാൻ നേതൃത്വം നൽകി. കുടുംബങ്ങളാണു സമൂഹത്തിന്റെയും സഭയുടെയും അടിത്തറ. കുടുംബങ്ങളിലെ കുറവുകൾ കണ്ടറിഞ്ഞു പരിഹരിക്കുന്ന പദ്ധതിയാണിത്. ഈ ശുശ്രൂഷാശൈലിയിലെ ആദ്യ ഘട്ടത്തിൽ ഓരോ ഇടവകയിലെയും കുടുംബങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഇടവകയിലെതന്നെ അജപാലനസമിതി പഠിക്കും. പ്രശ്നങ്ങൾക്കു പങ്കാളിത്തത്തോടെ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും നടപ്പാക്കുകയുമാണു രണ്ടാം ഘട്ടം.
സാമൂഹ്യ ശാസ്ത്രജ്ഞനും ലയോള കോളജിന്റെ മുൻ പ്രിൻസിപ്പലുമായ ഫാ. ഇ.ജെ. തോമസ് എസ്ജെ പദ്ധതിയുടെ സാമൂഹ്യപരവും മോൺ. ടോണി നീലങ്കാവിൽ ദൈവശാസ്ത്രപരവും അജപാലനപരവുമായ ശൈലി ചിട്ടപ്പെടുത്തി. ഫാ. ടോണി അലനാണു പദ്ധതിയുമായി ബന്ധപ്പെട്ട കംപ്യൂട്ടർ അടക്കമുള്ള സാങ്കേതിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. പാസ്റ്ററൽ ആനിമേഷൻ റിസേർച്ച് ഔട്ട്റീച്ച് സെന്റർ (പറോക്ക്) എന്നു പേരിട്ട പദ്ധതിക്കു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അംഗീകാരം നൽകി. 2015 മുതൽ തൃശൂർ അതിരൂപതയിലെ 40 ഇടവകകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കി. ഈ ശൈലി കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള പരിശീലനങ്ങൾ പുരോഗമിക്കുകയാണ്.
ത്രിത്വൈക ദൈവത്തിനും ജനത്തിനും
മാർ ടോണി നീലങ്കാവിൽ മെത്രാനെന്ന നിലയിൽ സ്വീകരിച്ച മുദ്രാവാക്യം ത്രിത്വൈക ദൈവത്തിനും അവിടുത്തെ ജനത്തിനും എന്നതാണ്.
പിതാവും പുത്രനും പരിശുദ്ധാത്മാവും അടങ്ങുന്ന ത്രിത്വൈക ദൈവം ഐക്യപ്പെട്ടിരിക്കുന്നതുപോലെ മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബം ഐക്യപ്പെടണമെന്നും ത്രിത്വൈക ദൈവത്തോട് ഓരോ കുടുംബവും ഐക്യപ്പെടണമെന്നുമാണ് മുദ്രാവാക്യത്തിലെ സന്ദേശം.
ഉത്തര ആഫ്രിക്കയിലെ മസുകാബ എന്ന പുരാതന രൂപതയുടെ സ്ഥാനിക മെത്രാൻ പദവിയാണു മോൺ. ടോണി നീലങ്കാവിലിനു മാർപാപ്പ അനുവദിച്ചിരിക്കുന്നത്. രൂപതയുടെ സ്വതന്ത്ര ചുമതല ലഭിക്കുന്നതുവരെ സഹായ മെത്രാനു സ്ഥാനിക രൂപതയുടെ ചുമതലകൂടി നൽകുകയാണു കീഴ്വഴക്കം.
നാലാം നൂറ്റാണ്ടിൽ പ്രബലമായ രൂപതയായിരുന്നു മസുകാബ. ദശാബ്ദങ്ങളായി മസുകാബയിൽ രൂപതാപ്രവർത്തനങ്ങൾ നടക്കുന്നില്ല.
അറേബ്യയിൽനിന്നുള്ള ബിഷപ് ജിയോവന്നി ബെർണാർഡോ ഗ്രെമോളി ഒഎഫ്എം ആയിരുന്നു ഈ സ്ഥാനിക രൂപതയുടെ മെത്രാൻ. ജൂലൈ മാസത്തിലാണ് അദ്ദേഹം അന്തരിച്ചത്.
തടവുകാർക്കിടയിലും ചേരിയിലും
ടോണിയുടെ പ്രാഥമിക വിദ്യാഭ്യാസം ഒല്ലൂർ സെന്റ് റാഫേൽസ്, മണ്ണുത്തി ഡോണ്‍ ബോസ്കോ, ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. തൃശൂർ സെന്റ് തോമസ് കോളജിലെ പഠനത്തിനുശേഷം 1984 ജൂണ്‍ ഒന്നിന് സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി. സെമിനാരിയിൽ പഠിക്കുന്പോഴേ തടവുപുള്ളികൾക്കിടയിലും ചേരിയിലും ശുശ്രൂഷ ചെയ്തു.
1993 ഡിസംബർ 27 ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. ഒല്ലൂർ, പാലയൂർ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു.
തുടർന്നു ബൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. അതിനുശേഷം സെമിനാരിയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം, മഞ്ഞക്കുന്ന് പ്രോ- വികാരി, നാടാംപാടം പ്രീസ്റ്റ് ഇൻചാർജ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: കണ്ടശാംകടവ് തേക്കാനത്ത് പണ്ടാരവളപ്പിൽ ജോസ് ടി. ലൂയിസിന്റെ പത്നിയും അധ്യാപികയുമായ ആനി, ഇംഗ്ലണ്ടിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ ഗൈനക്കോളജിസ്റ്റായ ഡോ. ജോഷി ജോസഫ് നീലങ്കാവിൽ , ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. ബെന്നി ജോസഫ്, എറണാകുളത്തു പ്രമുഖ കന്പനിയിലെ എച്ച്ആർ മാനേജരായ ഡെന്നി ജോസഫ്.
രണ്ട് അദ്ഭുതങ്ങൾക്കു ജീവിതസാക്ഷ്യമേകിയ മാർ ടോണി നീലങ്കാവിൽ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി നാളെ അഭിഷിക്തനാകുന്നു.
കുടുംബങ്ങളെ ആധാരമാക്കി അജപാലന ശുശ്രൂഷയ്ക്കു പുതിയ മാർഗരേഖ തയാറാക്കാൻ നേതൃത്വം നൽകിയ ദൈവശാസ്ത്ര പണ്ഡിതൻ. അദ്ഭുതങ്ങളിലൂടെ കടന്നുവന്നതു രണ്ടു തവണ. തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുന്ന മാർ ടോണി നീലങ്കാവിൽ വ്യത്യസ്തനാകുന്നത് അങ്ങനെയാണ്.
തൃശൂർ അതിരൂപതയുടെ മേരിമാതാ മേജർ സെമിനാരി റെക്ടറായി സേവനം അനുഷ്ഠിക്കവേ സെപ്റ്റംബർ ഒന്നിനാണ് സഹായമെത്രാനായി നിയമിക്കപ്പെട്ടത്. 2002 മുതൽ സെമിനാരിയിൽ പ്രഫസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അദ്ഭുതാനുഭവങ്ങൾ
ദീർഘകാലം തൃശൂർ അതിരൂപതയുടെ അല്മായ നേതൃത്വ ശുശ്രൂഷയിൽ നിറഞ്ഞുനിന്ന ഷെവലിയർ പ്രഫ. എൻ.എ. ഒൗസേപ്പിന്റെയും മേരിയുടെയും മകനാണു ടോണി. 1967 ജൂലൈ 23 നാണു ജനനം. ടോണിയുടെ ജനനംതന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒന്നാമത്തെ അദ്ഭുതം.
1961 ഏപ്രിൽ 17 നായിരുന്നു ഒൗസേഫ് മാഷും മേരിയും തമ്മിൽ വിവാഹിതരായത്. സന്താന ഭാഗ്യമില്ലാതെ ആറുവർഷം. ആ ദന്പതികൾ പ്രാർഥനയിൽ ശരണപ്പെട്ടു. വൈദ്യചികിത്സയും പരീക്ഷിച്ചു. സന്താനഭാഗ്യം പ്രതീക്ഷിക്കേണ്ടെന്നാണു ഡോക്ടർമാർ വിധിച്ചത്. എന്നിട്ടും പ്രത്യാശയോടെ പ്രാർഥനകളുമായി ആ ദന്പതികൾ മുന്നോട്ടുപോയി.
ഒടുവിൽ ഒരു രാത്രി ഒൗസേഫ് മാഷ് ഒരു സ്വപ്നം കണ്ടു. ഒരാണ്‍കുഞ്ഞിനെ തന്റെ മടിയിലിരുത്തി ലാളിക്കുന്നു. ടോണി എന്നു പേരുള്ള ആണ്‍കുഞ്ഞ്. സ്വപ്നവിശേഷം പത്നി മേരിയുമായി പങ്കുവച്ചപ്പോൾ പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
പക്ഷേ, വൈകാതെതന്നെ ആ സ്പ്നം സാക്ഷാത്കരിക്കപ്പെട്ടു. ദന്പതികൾക്ക് ആണ്കുഞ്ഞു പിറന്നു. സ്വപ്നത്തിൽ കണ്ടതുപോലെ ടോണി എന്നു പേരിടുകയും ചെയ്തു.
ഹൈസ്കൂൾ പഠനകാലത്തു ബാധിച്ച വൃക്കരോഗത്തിൽനിന്നുള്ള രോഗശാന്തിയാണ് രണ്ടാമത്തെ അദ്ഭുതം. ഒരു വർഷം ചികിത്സിച്ചെങ്കിലും രോഗം മൂർച്ഛിച്ചതേയുള്ളൂ. ചികിത്സിച്ചിട്ടു ഫലമില്ലെന്നു ഡോക്ടർമാർ വിധിച്ചു. അറ്റകൈ ചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലേക്കു പോയി. അന്നത്തെ തൃശൂർ ബിഷപ് മാർ ജോസഫ് കുണ്ടുകുളം അടക്കമുള്ളവരുടെ പ്രാർഥനകൾ ഫലിച്ചു. അവിടെ പരിശോധനയും ചികിത്സയും തുടങ്ങിയപ്പോഴേക്കും അദ്ഭുതകരമായ രോഗശാന്തി നേടി.
കുടുംബങ്ങൾ അടിത്തറ
സെമിനാരി റെക്ടറായി സേവനം ചെയ്യവേ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദേശമനുസരിച്ച് കുടുംബങ്ങളെ ആധാരമാക്കി അജപാലന ശുശ്രൂഷാശൈലി ഒരുക്കാൻ നേതൃത്വം നൽകി. കുടുംബങ്ങളാണു സമൂഹത്തിന്റെയും സഭയുടെയും അടിത്തറ. കുടുംബങ്ങളിലെ കുറവുകൾ കണ്ടറിഞ്ഞു പരിഹരിക്കുന്ന പദ്ധതിയാണിത്. ഈ ശുശ്രൂഷാശൈലിയിലെ ആദ്യ ഘട്ടത്തിൽ ഓരോ ഇടവകയിലെയും കുടുംബങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഇടവകയിലെതന്നെ അജപാലനസമിതി പഠിക്കും. പ്രശ്നങ്ങൾക്കു പങ്കാളിത്തത്തോടെ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും നടപ്പാക്കുകയുമാണു രണ്ടാം ഘട്ടം.
സാമൂഹ്യ ശാസ്ത്രജ്ഞനും ലയോള കോളജിന്റെ മുൻ പ്രിൻസിപ്പലുമായ ഫാ. ഇ.ജെ. തോമസ് എസ്ജെ പദ്ധതിയുടെ സാമൂഹ്യപരവും മോൺ. ടോണി നീലങ്കാവിൽ ദൈവശാസ്ത്രപരവും അജപാലനപരവുമായ ശൈലി ചിട്ടപ്പെടുത്തി. ഫാ. ടോണി അലനാണു പദ്ധതിയുമായി ബന്ധപ്പെട്ട കംപ്യൂട്ടർ അടക്കമുള്ള സാങ്കേതിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. പാസ്റ്ററൽ ആനിമേഷൻ റിസേർച്ച് ഔട്ട്റീച്ച് സെന്റർ (പറോക്ക്) എന്നു പേരിട്ട പദ്ധതിക്കു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അംഗീകാരം നൽകി. 2015 മുതൽ തൃശൂർ അതിരൂപതയിലെ 40 ഇടവകകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കി. ഈ ശൈലി കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള പരിശീലനങ്ങൾ പുരോഗമിക്കുകയാണ്.
ത്രിത്വൈക ദൈവത്തിനും ജനത്തിനും
മാർ ടോണി നീലങ്കാവിൽ മെത്രാനെന്ന നിലയിൽ സ്വീകരിച്ച മുദ്രാവാക്യം ത്രിത്വൈക ദൈവത്തിനും അവിടുത്തെ ജനത്തിനും എന്നതാണ്.
പിതാവും പുത്രനും പരിശുദ്ധാത്മാവും അടങ്ങുന്ന ത്രിത്വൈക ദൈവം ഐക്യപ്പെട്ടിരിക്കുന്നതുപോലെ മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബം ഐക്യപ്പെടണമെന്നും ത്രിത്വൈക ദൈവത്തോട് ഓരോ കുടുംബവും ഐക്യപ്പെടണമെന്നുമാണ് മുദ്രാവാക്യത്തിലെ സന്ദേശം.
ഉത്തര ആഫ്രിക്കയിലെ മസുകാബ എന്ന പുരാതന രൂപതയുടെ സ്ഥാനിക മെത്രാൻ പദവിയാണു മോൺ. ടോണി നീലങ്കാവിലിനു മാർപാപ്പ അനുവദിച്ചിരിക്കുന്നത്. രൂപതയുടെ സ്വതന്ത്ര ചുമതല ലഭിക്കുന്നതുവരെ സഹായ മെത്രാനു സ്ഥാനിക രൂപതയുടെ ചുമതലകൂടി നൽകുകയാണു കീഴ്വഴക്കം.
നാലാം നൂറ്റാണ്ടിൽ പ്രബലമായ രൂപതയായിരുന്നു മസുകാബ. ദശാബ്ദങ്ങളായി മസുകാബയിൽ രൂപതാപ്രവർത്തനങ്ങൾ നടക്കുന്നില്ല.
അറേബ്യയിൽനിന്നുള്ള ബിഷപ് ജിയോവന്നി ബെർണാർഡോ ഗ്രെമോളി ഒഎഫ്എം ആയിരുന്നു ഈ സ്ഥാനിക രൂപതയുടെ മെത്രാൻ. ജൂലൈ മാസത്തിലാണ് അദ്ദേഹം അന്തരിച്ചത്.
തടവുകാർക്കിടയിലും ചേരിയിലും
ടോണിയുടെ പ്രാഥമിക വിദ്യാഭ്യാസം ഒല്ലൂർ സെന്റ് റാഫേൽസ്, മണ്ണുത്തി ഡോണ്‍ ബോസ്കോ, ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. തൃശൂർ സെന്റ് തോമസ് കോളജിലെ പഠനത്തിനുശേഷം 1984 ജൂണ്‍ ഒന്നിന് സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി. സെമിനാരിയിൽ പഠിക്കുന്പോഴേ തടവുപുള്ളികൾക്കിടയിലും ചേരിയിലും ശുശ്രൂഷ ചെയ്തു.
1993 ഡിസംബർ 27 ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. ഒല്ലൂർ, പാലയൂർ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു.
തുടർന്നു ബൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. അതിനുശേഷം സെമിനാരിയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം, മഞ്ഞക്കുന്ന് പ്രോ- വികാരി, നാടാംപാടം പ്രീസ്റ്റ് ഇൻചാർജ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: കണ്ടശാംകടവ് തേക്കാനത്ത് പണ്ടാരവളപ്പിൽ ജോസ് ടി. ലൂയിസിന്റെ പത്നിയും അധ്യാപികയുമായ ആനി, ഇംഗ്ലണ്ടിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ ഗൈനക്കോളജിസ്റ്റായ ഡോ. ജോഷി ജോസഫ് നീലങ്കാവിൽ , ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. ബെന്നി ജോസഫ്, എറണാകുളത്തു പ്രമുഖ കന്പനിയിലെ എച്ച്ആർ മാനേജരായ ഡെന്നി ജോസഫ്.