തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ മാപ്പുസാക്ഷിയുടെ രഹസ്യ മൊഴി കാണാതായി. ഫോർട്ട് പോലീസ് സ്റ്റേഷനിലെ റൈറ്ററായ ഹെഡ് കോൺസ്റ്റബിൾ ഹീരാലാലിന്റെ രഹസ്യമൊഴിയാണ് കാണാതായത്. കഴിഞ്ഞ ദിവസം വിചാരണ നടക്കുന്ന സമയത്ത് കോടതി രേഖ പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് രഹസ്യ മൊഴി കാണാനില്ലെന്ന വിവരം അറിയുന്നത്.
പോലീസ് അന്വേഷിച്ച കേസിൽ പ്രതിയായ ഹീരാലാലിനെ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം മാപ്പുസാക്ഷിയാക്കി. ഹീരാലാലിനെ മാപ്പുസാക്ഷിയാക്കാൻ വേണ്ടി സിബിഐ മജിസ്ട്രേറ്റ് കോടതിയിൽ എടുപ്പിച്ച മൊഴിയാണ് കാണാതായത്.കേസിലെ നിർണായകമായ രേഖ നഷ്ടമായിട്ടും ഇതുവരെ സിബിഐയോ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കെ. പ്രദീപ്കുമാറോ ഇക്കാര്യം അറിഞ്ഞിരുന്നില്ലേ എന്നു കോടതി ചോദിച്ചു. കേസിലെ നിർണായക മൊഴി ഹാജരാക്കാൻ ജഡ്ജി നിർദേശിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണു വിചാരണ നടക്കുന്നത്.
സിഐ ഓഫീസിൽ രാത്രി എട്ടിനു ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയ തന്നെ അടുത്ത ദിവസം പുലർച്ചെ മൂന്നോടെ വീട്ടിൽ നിന്നു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ഹെഡ് കോൺസ്റ്റബിൾ ഹീരാലാൽ മൊഴി നൽകിയിരുന്നു. മരിച്ച ഉദയകുമാറിനെ തലേ ദിവസം രാത്രി എട്ടിനു പിടികൂടി എന്നു രേഖപ്പെടുത്തി കേസ് എടുക്കാൻ ഡിവൈഎസ്പി ഇ. കെ.സാബു ആവശ്യപ്പെട്ടതായും ഇയാൾ മൊഴി നൽകിയിരുന്നു.
ഡിവൈഎസ്പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി.അജിത്കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി.മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ ,സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27 ന് രാത്രി 10.30 നാണ് ശ്രീകണ്ശ്വേരം പാർക്കിൽ നിന്ന് ഇ.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഉരുട്ടിക്കൊലപ്പെടുത്തുകയും ചെയ്തതെന്നാണു സിബിഐ കേസ്.
പോലീസ് അന്വേഷിച്ച കേസിൽ പ്രതിയായ ഹീരാലാലിനെ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം മാപ്പുസാക്ഷിയാക്കി. ഹീരാലാലിനെ മാപ്പുസാക്ഷിയാക്കാൻ വേണ്ടി സിബിഐ മജിസ്ട്രേറ്റ് കോടതിയിൽ എടുപ്പിച്ച മൊഴിയാണ് കാണാതായത്.കേസിലെ നിർണായകമായ രേഖ നഷ്ടമായിട്ടും ഇതുവരെ സിബിഐയോ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കെ. പ്രദീപ്കുമാറോ ഇക്കാര്യം അറിഞ്ഞിരുന്നില്ലേ എന്നു കോടതി ചോദിച്ചു. കേസിലെ നിർണായക മൊഴി ഹാജരാക്കാൻ ജഡ്ജി നിർദേശിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണു വിചാരണ നടക്കുന്നത്.
സിഐ ഓഫീസിൽ രാത്രി എട്ടിനു ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയ തന്നെ അടുത്ത ദിവസം പുലർച്ചെ മൂന്നോടെ വീട്ടിൽ നിന്നു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ഹെഡ് കോൺസ്റ്റബിൾ ഹീരാലാൽ മൊഴി നൽകിയിരുന്നു. മരിച്ച ഉദയകുമാറിനെ തലേ ദിവസം രാത്രി എട്ടിനു പിടികൂടി എന്നു രേഖപ്പെടുത്തി കേസ് എടുക്കാൻ ഡിവൈഎസ്പി ഇ. കെ.സാബു ആവശ്യപ്പെട്ടതായും ഇയാൾ മൊഴി നൽകിയിരുന്നു.
ഡിവൈഎസ്പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി.അജിത്കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി.മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ ,സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27 ന് രാത്രി 10.30 നാണ് ശ്രീകണ്ശ്വേരം പാർക്കിൽ നിന്ന് ഇ.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഉരുട്ടിക്കൊലപ്പെടുത്തുകയും ചെയ്തതെന്നാണു സിബിഐ കേസ്.