വൈക്കം: വൈക്കം മുത്തേടത്തുകാവിൽ മുസ്ലിം യുവാവിനെ വിവാഹം കഴിച്ച അഖില എന്ന ഹാദിയയുടെ വീട്ടിൽ ദേശീയ സുരക്ഷാ ഏജൻസിയായ എൻ ഐ എ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ രാവിലെ 11ന് മൂത്തേടത്തുകാവിലെ വീട്ടിലെത്തിയ നാലംഗ എൻ ഐ എ സംഘം ഹാദിയയുമായും മാതാപിതാക്കളുമായി സംസാരിച്ച ശേഷം ഉച്ചകഴിഞ്ഞാണ് മടങ്ങിയത്.
ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് 27നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹാദിയയെ പിതാവ് അശോകൻ സുപ്രീം കോടതിയിൽ ഹാജരാക്കുന്നതിനായി 25 ന് വൈക്കത്തുനിന്ന് യാത്ര തിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തി വരികയാണ്.
ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് 27നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹാദിയയെ പിതാവ് അശോകൻ സുപ്രീം കോടതിയിൽ ഹാജരാക്കുന്നതിനായി 25 ന് വൈക്കത്തുനിന്ന് യാത്ര തിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തി വരികയാണ്.