പെരുന്പാവൂർ: യുവതി തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറുപ്പംപടി തുരുത്തി നാലുകണ്ടത്തിൽ ലേഖ(28) ആണ് കാസ്റ്റ് അയേൺ അടുപ്പുകൊണ്ട് തലയ്ക്കടിച്ചു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊടകര സ്വദേശി ശിവദാസിനെ(33) കുറുപ്പംപടി പോലീസ് പോഞ്ഞാശേരി പട്ടിപ്പാറയിൽ നിന്നു പിടികൂടി.
ഇന്നലെ രാവിലെ പത്തരയോടെ തുരുത്തിയിലെ ലേഖയുടെ വീട്ടിലായിരുന്നു സംഭവം. ഇവരുടെ മൂത്തമകനായ അഭിനവിനെ സ്കൂളിൽ ചേർക്കാൻപോയ ഇരുവരും വീട്ടിൽ മടങ്ങിയെത്തിയശേഷം വഴക്കിലേർപ്പെടുകയായിരുന്നു.
കെട്ടിടനിർമാണത്തൊഴിലാളിയായ ശിവദാസ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായതിനാൽ അയൽക്കാർ കാര്യമാക്കിയില്ല. എന്നാൽ കുറച്ചുസമയത്തിനുശേഷം രണ്ടര വയസുകാരിയായ മകളോടൊപ്പം അടുത്ത വീട്ടിലെത്തിയ ശിവദാസ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറയിച്ചശേഷം മകളുമായി രക്ഷപ്പെടുകയിയിരുന്നു.
ശിവദാസിന് സ്വന്തമായി വീടില്ലാത്തതിനാൽ ദന്പതികൾ വിവിധ ഇടങ്ങളിലായി വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകളായി കണ്ണൂരിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ഇവർ രണ്ടാഴ്ചമുന്പാണ് തുരുത്തിയിലെ ലേഖയുടെ സ്വന്തം വീട്ടിലെത്തിയത്. കണ്ണൂരിൽവച്ച് ഭർത്താവുമായി കലഹിച്ച ലേഖ കുട്ടികളുമായി തുരുത്തിയിലെ സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. തുരുത്തിയിലെ വീട്ടിൽ ലേഖയുടെ പ്രായമായ മാതാവ് തനിച്ചാണ് താമസിച്ചിരുന്നത്. പിന്നാലെയെത്തിയ ശിവദാസും ഈ വീട്ടിൽ താമസമാക്കുകയായിരുന്നു.
ഇരുവരും തമ്മിൽ കലഹം പതിവായതോടെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് പല ഒത്തുതീർപ്പുകൾക്കും ശ്രമിച്ചിരുന്നു. രണ്ടു ദിവസം മുന്പ് നടന്ന ഒത്തുതീർപ്പു ചർച്ചയിൽ ഇനി പ്രശ്നങ്ങൾ ഇല്ലാതെ ഒരുമിച്ചു ജീവിക്കുമെന്ന് ഇരുവരും ഉറപ്പുനൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഇന്നലെ രാവിലെ പത്തരയോടെ തുരുത്തിയിലെ ലേഖയുടെ വീട്ടിലായിരുന്നു സംഭവം. ഇവരുടെ മൂത്തമകനായ അഭിനവിനെ സ്കൂളിൽ ചേർക്കാൻപോയ ഇരുവരും വീട്ടിൽ മടങ്ങിയെത്തിയശേഷം വഴക്കിലേർപ്പെടുകയായിരുന്നു.
കെട്ടിടനിർമാണത്തൊഴിലാളിയായ ശിവദാസ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായതിനാൽ അയൽക്കാർ കാര്യമാക്കിയില്ല. എന്നാൽ കുറച്ചുസമയത്തിനുശേഷം രണ്ടര വയസുകാരിയായ മകളോടൊപ്പം അടുത്ത വീട്ടിലെത്തിയ ശിവദാസ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറയിച്ചശേഷം മകളുമായി രക്ഷപ്പെടുകയിയിരുന്നു.
ശിവദാസിന് സ്വന്തമായി വീടില്ലാത്തതിനാൽ ദന്പതികൾ വിവിധ ഇടങ്ങളിലായി വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകളായി കണ്ണൂരിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ഇവർ രണ്ടാഴ്ചമുന്പാണ് തുരുത്തിയിലെ ലേഖയുടെ സ്വന്തം വീട്ടിലെത്തിയത്. കണ്ണൂരിൽവച്ച് ഭർത്താവുമായി കലഹിച്ച ലേഖ കുട്ടികളുമായി തുരുത്തിയിലെ സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. തുരുത്തിയിലെ വീട്ടിൽ ലേഖയുടെ പ്രായമായ മാതാവ് തനിച്ചാണ് താമസിച്ചിരുന്നത്. പിന്നാലെയെത്തിയ ശിവദാസും ഈ വീട്ടിൽ താമസമാക്കുകയായിരുന്നു.
ഇരുവരും തമ്മിൽ കലഹം പതിവായതോടെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് പല ഒത്തുതീർപ്പുകൾക്കും ശ്രമിച്ചിരുന്നു. രണ്ടു ദിവസം മുന്പ് നടന്ന ഒത്തുതീർപ്പു ചർച്ചയിൽ ഇനി പ്രശ്നങ്ങൾ ഇല്ലാതെ ഒരുമിച്ചു ജീവിക്കുമെന്ന് ഇരുവരും ഉറപ്പുനൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു.