കൊച്ചി: കൊടുങ്ങല്ലൂർ എറിയാട് മാനങ്കേരി അബ്ദു വധക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു. കൊടുങ്ങല്ലൂർ എടവിലങ്ങ് പടിയത്ത് മണപ്പാട്ടിൽ വീട്ടിൽ പി.എ.മുഹമ്മദ് എന്ന സിറ്റി മുഹമ്മദ് (50),എടവിലങ്ങ് പുന്നിലത്ത് വീട്ടിൽ പി.കെ.അബ്ദുൾ കരീം (47) എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ മറ്റ് ചിലരുമായി നടത്തിയ ഗൂഢാലോചനയെത്തുടർന്ന് വ്യക്തി വൈരാഗ്യത്താൽ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 2006 ഡിസംബർ 14 നാണ് എറിയാട് കേരള വർമ ഹൈസ്കൂളിന് സമീപത്തുവച്ച് അബ്ദു ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിനുശേഷം രണ്ടു ബൈക്കുകളിലായാണ് പ്രതികൾ രക്ഷപ്പെട്ടത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയത്. റോഡിൽ കിടന്നിരുന്ന അബ്ദുവിനെ നാട്ടുകാർ ചേർന്ന് ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരിച്ചു. 10 വർഷം ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ച് സിബിഐ അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
ആക്രമണത്തിനുശേഷം രണ്ടു ബൈക്കുകളിലായാണ് പ്രതികൾ രക്ഷപ്പെട്ടത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയത്. റോഡിൽ കിടന്നിരുന്ന അബ്ദുവിനെ നാട്ടുകാർ ചേർന്ന് ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരിച്ചു. 10 വർഷം ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ച് സിബിഐ അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.