തിരുവനന്തപുരം : ആദ്യവസാനം മന്ത്രി തോമസ് ചാണ്ടിയുടെ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന് ഒടുവിൽ സിപിഐയുടെ നിലപാടിനുമുന്നിൽ മുട്ടുമടക്കേണ്ടി വന്നു. പാർട്ടി മന്ത്രിമാരെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുപ്പിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പൂഴിക്കടകനാണ് ഒടുവിൽതോമസ് ചാണ്ടിയുടെ രാജിക്കു വഴിതെളിയിച്ചത്.
കൈയേറ്റക്കാരനുമൊത്തു മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നു പാർട്ടി മന്ത്രിമാരെ അറിയിച്ച കാനം രാജേന്ദ്രൻ മന്ത്രി ഇ. ചന്ദ്രശേഖരനോടു കത്തെഴുതി മുഖ്യമന്ത്രിക്കു നൽകാനും നിർദേശം നൽകി. ഇന്നലെ മന്ത്രിസഭാ യോഗത്തിനു മുമ്പു ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തതാണു കാനത്തെ ചൊടിപ്പിച്ചത്. പാർട്ടി മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന കാര്യം കാനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിളിച്ചറിയിക്കുകയും ചെയ്തു. തന്റെ നിസഹായത കോടിയേരി കാനത്തെ ബോധിപ്പിച്ചതായാണു വിവരം.
തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയ സാഹചര്യത്തിൽ അദ്ദേഹത്തിനു സുപ്രീംകോടതിയിൽ പോകാനുള്ള അവസരം നൽകുക എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആലോചന. ഇതിലൂടെ മന്ത്രിയുടെ രാജി നീട്ടിക്കൊണ്ടുപോകാമെന്ന ചിന്തയും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. ഇക്കാര്യം പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനോടു പങ്കുവയ്ക്കുകയും ചെയ്തു. ഇതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയില്ലേയെന്നു കോടിയേരി ചോദിച്ചെങ്കിലും ഇതാണ് ഇപ്പോൾ ഉചിതമെന്ന മറുപടിയാണു പിണറായി നൽകിയത്.
പിന്നീടു കോടിയേരിയും കാനവും തമ്മിലുള്ള സംസാരത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് കാനത്തോടു കോടിയേരി പറഞ്ഞു. അങ്ങനെയെങ്കിൽ സിപിഐ കടുത്ത തീരുമാനമെടുക്കുമെന്നു കാനവും മറുപടി നൽകി. ചൊവ്വാഴ്ച രാത്രി കാനം സ്ഥിതിഗതികൾ സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയെ അറിയിച്ചു.
സംസ്ഥാനത്തെ പാർട്ടിക്ക് ഇക്കാര്യത്തിൽ എന്തു തീരുമാനവും കൈക്കൊള്ളാമെന്നു പറഞ്ഞ റെഡ്ഡി കാര്യങ്ങൾ സിപിഎം നേതൃത്വത്തെ അറിയിക്കണമെന്നുള്ള നിർദേശവും നൽകി. അതിനുശേഷമാണു അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ നീക്കം ഇന്നലെ സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
തോമസ് ചാണ്ടി വിഷയത്തിൽ തുടക്കം മുതൽ തന്നെ മുഖ്യമന്ത്രിയും സിപിഐയും രണ്ടു ധ്രുവങ്ങളിലായിരുന്നു.
ചാണ്ടിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ നിയോഗിച്ചതു മന്ത്രിസഭാ യോഗമാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ട് തോമസ് ചാണ്ടിക്ക് എതിരായപ്പോൾ അതു നിയമോപദേശത്തിനയച്ച മുഖ്യമന്ത്രിയുടെ നടപടി സിപിഐയേയും റവന്യു മന്ത്രിയേയും അപമാനിക്കുന്നതുപോലെയായി. തുടർന്നങ്ങോട്ടു ചാണ്ടിക്കാര്യത്തിൽ മുഖ്യമന്ത്രിയും സിപിഐയും തമ്മിൽ പ്രത്യക്ഷമായും പരോക്ഷമായും ഏറ്റുമുട്ടുന്ന അവസ്ഥയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും മന്ത്രി രാജിവയ്ക്കുന്നതാണു സർക്കാരിന്റെ പ്രതിച്ഛായയ്ക്കു നല്ലതെന്ന തീരുമാനമെടുത്തിട്ടും തോമസ് ചാണ്ടിക്ക് ഒന്നും സംഭവിച്ചില്ല. പിന്നീട് ഇടതുമുന്നണി യോഗത്തിലും ഒന്നും സംഭവിച്ചില്ല. മന്ത്രിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രി രാജിവച്ചാൽ അതു സിപിഐയുടെ വിജയമായി പൊതുസമൂഹം വ്യാഖ്യാനിക്കുമെന്ന ചിന്തയും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നിരിക്കണം.
തോമസ് ചാണ്ടി രാജിവച്ചെങ്കിലും ഇടതുമുന്നണിയിൽ കുടുതൽ അസ്വാരസ്യങ്ങൾ ഉണ്ടാകാനാണിട. ഇന്നലെ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ നിലപാടിൽ പിണറായി വിജയൻ കടുത്ത അമർഷത്തിലാണ്.
അടുത്ത ഇടതുമുന്നണി യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്കു വരുമ്പോൾ മുഖ്യമന്ത്രിയും സിപിഐയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടാകാണിട. അങ്ങനെവന്നാൽ അത് ഇടതു സർക്കാരിനെയും മുന്നണിയെയും ദോഷമായി ബാധിക്കും.
ഇതുതന്നെയാകും തോമസ് ചാണ്ടിയുടെ രാജിക്കു ശേഷമുള്ള ഇടതുരാഷട്രീയത്തിന്റെ ബാക്കി പത്രം.
എം.പ്രേംകുമാർ
കൈയേറ്റക്കാരനുമൊത്തു മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നു പാർട്ടി മന്ത്രിമാരെ അറിയിച്ച കാനം രാജേന്ദ്രൻ മന്ത്രി ഇ. ചന്ദ്രശേഖരനോടു കത്തെഴുതി മുഖ്യമന്ത്രിക്കു നൽകാനും നിർദേശം നൽകി. ഇന്നലെ മന്ത്രിസഭാ യോഗത്തിനു മുമ്പു ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തതാണു കാനത്തെ ചൊടിപ്പിച്ചത്. പാർട്ടി മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന കാര്യം കാനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിളിച്ചറിയിക്കുകയും ചെയ്തു. തന്റെ നിസഹായത കോടിയേരി കാനത്തെ ബോധിപ്പിച്ചതായാണു വിവരം.
തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയ സാഹചര്യത്തിൽ അദ്ദേഹത്തിനു സുപ്രീംകോടതിയിൽ പോകാനുള്ള അവസരം നൽകുക എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആലോചന. ഇതിലൂടെ മന്ത്രിയുടെ രാജി നീട്ടിക്കൊണ്ടുപോകാമെന്ന ചിന്തയും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. ഇക്കാര്യം പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനോടു പങ്കുവയ്ക്കുകയും ചെയ്തു. ഇതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയില്ലേയെന്നു കോടിയേരി ചോദിച്ചെങ്കിലും ഇതാണ് ഇപ്പോൾ ഉചിതമെന്ന മറുപടിയാണു പിണറായി നൽകിയത്.
പിന്നീടു കോടിയേരിയും കാനവും തമ്മിലുള്ള സംസാരത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് കാനത്തോടു കോടിയേരി പറഞ്ഞു. അങ്ങനെയെങ്കിൽ സിപിഐ കടുത്ത തീരുമാനമെടുക്കുമെന്നു കാനവും മറുപടി നൽകി. ചൊവ്വാഴ്ച രാത്രി കാനം സ്ഥിതിഗതികൾ സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയെ അറിയിച്ചു.
സംസ്ഥാനത്തെ പാർട്ടിക്ക് ഇക്കാര്യത്തിൽ എന്തു തീരുമാനവും കൈക്കൊള്ളാമെന്നു പറഞ്ഞ റെഡ്ഡി കാര്യങ്ങൾ സിപിഎം നേതൃത്വത്തെ അറിയിക്കണമെന്നുള്ള നിർദേശവും നൽകി. അതിനുശേഷമാണു അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ നീക്കം ഇന്നലെ സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
തോമസ് ചാണ്ടി വിഷയത്തിൽ തുടക്കം മുതൽ തന്നെ മുഖ്യമന്ത്രിയും സിപിഐയും രണ്ടു ധ്രുവങ്ങളിലായിരുന്നു.
ചാണ്ടിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ നിയോഗിച്ചതു മന്ത്രിസഭാ യോഗമാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ട് തോമസ് ചാണ്ടിക്ക് എതിരായപ്പോൾ അതു നിയമോപദേശത്തിനയച്ച മുഖ്യമന്ത്രിയുടെ നടപടി സിപിഐയേയും റവന്യു മന്ത്രിയേയും അപമാനിക്കുന്നതുപോലെയായി. തുടർന്നങ്ങോട്ടു ചാണ്ടിക്കാര്യത്തിൽ മുഖ്യമന്ത്രിയും സിപിഐയും തമ്മിൽ പ്രത്യക്ഷമായും പരോക്ഷമായും ഏറ്റുമുട്ടുന്ന അവസ്ഥയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും മന്ത്രി രാജിവയ്ക്കുന്നതാണു സർക്കാരിന്റെ പ്രതിച്ഛായയ്ക്കു നല്ലതെന്ന തീരുമാനമെടുത്തിട്ടും തോമസ് ചാണ്ടിക്ക് ഒന്നും സംഭവിച്ചില്ല. പിന്നീട് ഇടതുമുന്നണി യോഗത്തിലും ഒന്നും സംഭവിച്ചില്ല. മന്ത്രിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രി രാജിവച്ചാൽ അതു സിപിഐയുടെ വിജയമായി പൊതുസമൂഹം വ്യാഖ്യാനിക്കുമെന്ന ചിന്തയും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നിരിക്കണം.
തോമസ് ചാണ്ടി രാജിവച്ചെങ്കിലും ഇടതുമുന്നണിയിൽ കുടുതൽ അസ്വാരസ്യങ്ങൾ ഉണ്ടാകാനാണിട. ഇന്നലെ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ നിലപാടിൽ പിണറായി വിജയൻ കടുത്ത അമർഷത്തിലാണ്.
അടുത്ത ഇടതുമുന്നണി യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്കു വരുമ്പോൾ മുഖ്യമന്ത്രിയും സിപിഐയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടാകാണിട. അങ്ങനെവന്നാൽ അത് ഇടതു സർക്കാരിനെയും മുന്നണിയെയും ദോഷമായി ബാധിക്കും.
ഇതുതന്നെയാകും തോമസ് ചാണ്ടിയുടെ രാജിക്കു ശേഷമുള്ള ഇടതുരാഷട്രീയത്തിന്റെ ബാക്കി പത്രം.
എം.പ്രേംകുമാർ