കൊച്ചി: തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി എൻ. വാസുവിനെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ആരോപണവിധേയരെ തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ പദവിയിലേക്കു പരിഗണിക്കരുതെന്നും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന വി.എസ്. ജയകുമാറിനെ ഈ പദവിയിലേക്കു പരിഗണിക്കുന്നത് ഉചിതമല്ലെന്നും ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.
പി. സുരേഷ്, വി.കെ. ബാലകൃഷ്ണൻ, എൻ. വാസു എന്നിവരടങ്ങുന്ന ലിസ്റ്റാണു സർക്കാർ സമർപ്പിച്ചത്. എൻ. വാസു ദേവസ്വം ബോർഡിനും സർക്കാരിനും സ്വീകാര്യനാണ്. അദ്ദേഹത്തിനു കമ്മീഷണറായി മുൻപരിചയവുമുണ്ട്. ആ നിലയ്ക്കാണ് അദ്ദേഹത്തെ നിയമിക്കാൻ നിർദേശിക്കുന്നത്. മണ്ഡല-മകരവിളക്ക് കാലത്ത് സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാനുണ്ട്. നിലവിലെ കമ്മീഷണർ സി.പി. രാമരാജ പ്രേമപ്രസാദിനെ തിടുക്കത്തിൽ മാറ്റിയാൽ ഒരുക്കങ്ങളെ ബാധിക്കും. ഇതിനാൽ മകരവിളക്ക് സീസണ് കഴിഞ്ഞ് ഫെബ്രുവരി ഒന്നിന് എൻ. വാസുവിന് ചുമതലയേൽക്കാമെന്നും ഉത്തരവിൽ പറയുന്നു.
ദേവസ്വം കമ്മീഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനു ദേവസ്വം ബോർഡ് സെക്രട്ടറി വി.എസ്. ജയകുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ദേവസ്വം കമ്മീഷണറുടെ പദവി അർധ ജുഡീഷൽ സ്വഭാവമുള്ള സിഇഒ പോസ്റ്റ് ആണ്. ഇവിടേക്കു നിയമിക്കപ്പെടുന്നവർ ഒരുതരത്തിലും കളങ്കമില്ലാത്തവരായിരിക്കണമെന്നും കോടതി പറഞ്ഞു.
വി.എസ്. ജയകുമാറിനെ കമ്മീഷണറായി പരിഗണിക്കുന്നതിനെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയതിനെയും ജയകുമാർ ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ കത്തു പരിശോധിച്ചതിൽ അദ്ദേഹം എന്തെങ്കിലും നിർദേശം ബോർഡിന് നൽകിയതായി കാണുന്നില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പി. സുരേഷ്, വി.കെ. ബാലകൃഷ്ണൻ, എൻ. വാസു എന്നിവരടങ്ങുന്ന ലിസ്റ്റാണു സർക്കാർ സമർപ്പിച്ചത്. എൻ. വാസു ദേവസ്വം ബോർഡിനും സർക്കാരിനും സ്വീകാര്യനാണ്. അദ്ദേഹത്തിനു കമ്മീഷണറായി മുൻപരിചയവുമുണ്ട്. ആ നിലയ്ക്കാണ് അദ്ദേഹത്തെ നിയമിക്കാൻ നിർദേശിക്കുന്നത്. മണ്ഡല-മകരവിളക്ക് കാലത്ത് സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാനുണ്ട്. നിലവിലെ കമ്മീഷണർ സി.പി. രാമരാജ പ്രേമപ്രസാദിനെ തിടുക്കത്തിൽ മാറ്റിയാൽ ഒരുക്കങ്ങളെ ബാധിക്കും. ഇതിനാൽ മകരവിളക്ക് സീസണ് കഴിഞ്ഞ് ഫെബ്രുവരി ഒന്നിന് എൻ. വാസുവിന് ചുമതലയേൽക്കാമെന്നും ഉത്തരവിൽ പറയുന്നു.
ദേവസ്വം കമ്മീഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനു ദേവസ്വം ബോർഡ് സെക്രട്ടറി വി.എസ്. ജയകുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ദേവസ്വം കമ്മീഷണറുടെ പദവി അർധ ജുഡീഷൽ സ്വഭാവമുള്ള സിഇഒ പോസ്റ്റ് ആണ്. ഇവിടേക്കു നിയമിക്കപ്പെടുന്നവർ ഒരുതരത്തിലും കളങ്കമില്ലാത്തവരായിരിക്കണമെന്നും കോടതി പറഞ്ഞു.
വി.എസ്. ജയകുമാറിനെ കമ്മീഷണറായി പരിഗണിക്കുന്നതിനെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയതിനെയും ജയകുമാർ ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ കത്തു പരിശോധിച്ചതിൽ അദ്ദേഹം എന്തെങ്കിലും നിർദേശം ബോർഡിന് നൽകിയതായി കാണുന്നില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.