തൃശൂർ: തൃശൂർ അതിരൂപത സഹായമെത്രാനായി നിയമിതനായ മോൺ. ടോണി നീലങ്കാവിലിന്റെ മെത്രാഭിഷേകം ശനിയാഴ്ച നടക്കും. ലൂർദ് കത്തീഡ്രലിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലെ ബലിപീഠത്തിൽ ഉച്ചകഴിഞ്ഞു രണ്ടിനു മെത്രാഭിഷേകകർമങ്ങൾ ആരംഭിക്കും.മെത്രാഭിഷേകത്തോടനുബന്ധി ച്ച് തൃശൂർ അതിരൂപതയിലെ അഞ്ചു ഭവനരഹിത കുടുംബങ്ങൾക്കു വീടു നിർമിച്ചുനൽകുമെന്ന് വാർത്താസമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
മെത്രാഭിഷേക ശുശ്രൂഷകൾക്ക് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നൽകും. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയും ബിഷപ് മാർ റാഫേൽ തട്ടിലും സഹകാർമികരാകും. നാല്പതു മെത്രാന്മാർ അഭിഷേക ചടങ്ങിനെത്തും. മെത്രാഭിഷേക ശുശ്രൂഷകൾക്കുശേഷം മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കും. തുടർന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും.
ആർഭാടമില്ലാതെയും വളരെ ലളിതമായുമാണ് മെത്രാഭിഷേകചടങ്ങുകൾ സജ്ജമാക്കുന്നത്. ഭവനരഹിത കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപ വീതം നിർമാണ ചെലവുവരുന്ന ഭവനങ്ങൾ എരുമപ്പെട്ടിയിലും മറ്റത്തുമാണു നിർമിക്കുക. ഭവനപദ്ധതിയുടെ തുക മന്ത്രി വി.എസ്. സുനിൽകുമാർ കൈമാറും.
മുൻ സഹായ മെത്രാൻ മാർ റാഫേൽ തട്ടിലിനെ 2014 ൽ മാർപാപ്പ ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമി ച്ചിരുന്നു. മാർ റാഫേൽ തട്ടിൽ ഷംഷാബാദ് രൂപതയുടെ മെത്രാനായി ജനുവരി ഏഴിനു ചുമതലയേൽക്കും.
വാർത്താസമ്മേളനത്തിൽ ലൂർദ് കത്തീഡ്രൽ വികാരി ഫാ. വർഗീസ് കൂത്തൂർ, ഫാ. ജിയോ കടവി, ജോർജ് ചിറമ്മൽ എന്നിവരും പങ്കെടുത്തു.
മെത്രാഭിഷേക ശുശ്രൂഷകൾക്ക് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നൽകും. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയും ബിഷപ് മാർ റാഫേൽ തട്ടിലും സഹകാർമികരാകും. നാല്പതു മെത്രാന്മാർ അഭിഷേക ചടങ്ങിനെത്തും. മെത്രാഭിഷേക ശുശ്രൂഷകൾക്കുശേഷം മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കും. തുടർന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും.
ആർഭാടമില്ലാതെയും വളരെ ലളിതമായുമാണ് മെത്രാഭിഷേകചടങ്ങുകൾ സജ്ജമാക്കുന്നത്. ഭവനരഹിത കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപ വീതം നിർമാണ ചെലവുവരുന്ന ഭവനങ്ങൾ എരുമപ്പെട്ടിയിലും മറ്റത്തുമാണു നിർമിക്കുക. ഭവനപദ്ധതിയുടെ തുക മന്ത്രി വി.എസ്. സുനിൽകുമാർ കൈമാറും.
മുൻ സഹായ മെത്രാൻ മാർ റാഫേൽ തട്ടിലിനെ 2014 ൽ മാർപാപ്പ ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമി ച്ചിരുന്നു. മാർ റാഫേൽ തട്ടിൽ ഷംഷാബാദ് രൂപതയുടെ മെത്രാനായി ജനുവരി ഏഴിനു ചുമതലയേൽക്കും.
വാർത്താസമ്മേളനത്തിൽ ലൂർദ് കത്തീഡ്രൽ വികാരി ഫാ. വർഗീസ് കൂത്തൂർ, ഫാ. ജിയോ കടവി, ജോർജ് ചിറമ്മൽ എന്നിവരും പങ്കെടുത്തു.