തിരുവനന്തപുരം: ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽനിന്നു പ്രതികൂല പരാമർശങ്ങളുണ്ടായിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമായില്ല. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്തു മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കിട്ട രാഷ്ട്രീയ കൂടിയാലോചനകൾ നടത്തി. മന്ത്രിയുടെ രാജി ഇന്നുണ്ടായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പറഞ്ഞാൽ രാജിവയ്ക്കുമെന്നു മന്ത്രി രാത്രി പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി ഡൽഹിക്കു പുറപ്പെടാൻ ഒരുങ്ങിയ തോമസ് ചാണ്ടിയോടു തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രി നിർദേശിച്ചതിനെത്തുടർന്ന് അദ്ദേഹം രാത്രി വൈകി തലസ്ഥാനത്തെത്തി. തോമസ് ചാണ്ടിയുടെ കാര്യത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഇന്നലെ ഇവിടെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോടു പ്രതികരിച്ചത്. എൻസിപിയുടെ നിലപാടും ഹൈക്കോടതി വിധിയും മനസിലാക്കിയ ശേഷമാകും ഉചിത തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരായി കോടതി വിധിയിൽ പരാമർശമുണ്ടെങ്കിൽ രാജിവയ്ക്കുമെന്നു തോമസ് ചാണ്ടിയും അറിയിച്ചു. എന്നാൽ, കോടതിയുടെ വാക്കാൽ പരാമർശത്തിന്റെ പേരിൽ രാജിക്കില്ലെന്നു തോമസ് ചാണ്ടി പറഞ്ഞു. ഇന്നലെ ഉച്ചവരെ മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നു. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തി.
പിന്നീടു രണ്ടു പൊതു പരിപാടികളിൽ പങ്കെടുത്ത പിണറായി തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ കൂടിക്കാഴ്ചകളിൽ മുഴുകി. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചു. മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി പാർട്ടി ഫ്രാക്ഷൻ യോഗത്തിലും പങ്കെടുത്തു.
അതേസമയം, ഹൈക്കോടതി വിധി എതിരായിട്ടും ഇന്നലെ രാജി ചോദിച്ചുവാങ്ങാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏറെ വിമർശനങ്ങൾക്കിടയാക്കി.
തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന പൊതുധാരണയിലെത്തിയ ഇടതുമുന്നണി നേതൃത്വമാണ് ഇന്നലെ കടുത്ത പ്രതിസന്ധിയിലായത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ മാധ്യമങ്ങളെ കണ്ടു. ഉചിതമായ സമയത്തു മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
എൻസിപി സംസ്ഥാന നേതൃ യോഗത്തിനുശേഷം പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തിനു വിട്ടുവെന്നാണ് അറിയിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിലപാടുകൂടി വ്യക്തമായ ശേഷമേ അന്തിമ തീരുമാനം എടുക്കാവൂവെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ സംസ്ഥാനത്ത് എത്തുന്നുണ്ടെന്നും ചർച്ച നടത്തിയശേഷം തീരുമാനമെടുക്കാമെന്നും അറിയിച്ചിരുന്നു. പിന്നീടു കോടിയേരി ബാലകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ട പീതാംബരൻ മാസ്റ്റർ ഇന്നു രാവിലെ കൂടിക്കാഴ്ച നടത്താമെന്നും അറിയിച്ചു.
സുപ്രീംകോടതിയെ സമീപിക്കുന്നത് അടക്കമുള്ള ചർച്ചകൾ തോമസ് ചാണ്ടി പക്ഷത്തു സജീവമാണ്. എന്നാൽ, സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു വരെ കാത്തിരിക്കാൻ തയാറല്ലെന്നു സിപിഎം നേതൃത്വം ഇവരെ അറിയിച്ചതോടെയാണ് ഇന്നു രാവിലെ നിർണായക കൂടിക്കാഴ്ച നടക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി ഡൽഹിക്കു പുറപ്പെടാൻ ഒരുങ്ങിയ തോമസ് ചാണ്ടിയോടു തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രി നിർദേശിച്ചതിനെത്തുടർന്ന് അദ്ദേഹം രാത്രി വൈകി തലസ്ഥാനത്തെത്തി. തോമസ് ചാണ്ടിയുടെ കാര്യത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഇന്നലെ ഇവിടെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോടു പ്രതികരിച്ചത്. എൻസിപിയുടെ നിലപാടും ഹൈക്കോടതി വിധിയും മനസിലാക്കിയ ശേഷമാകും ഉചിത തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരായി കോടതി വിധിയിൽ പരാമർശമുണ്ടെങ്കിൽ രാജിവയ്ക്കുമെന്നു തോമസ് ചാണ്ടിയും അറിയിച്ചു. എന്നാൽ, കോടതിയുടെ വാക്കാൽ പരാമർശത്തിന്റെ പേരിൽ രാജിക്കില്ലെന്നു തോമസ് ചാണ്ടി പറഞ്ഞു. ഇന്നലെ ഉച്ചവരെ മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നു. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തി.
പിന്നീടു രണ്ടു പൊതു പരിപാടികളിൽ പങ്കെടുത്ത പിണറായി തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ കൂടിക്കാഴ്ചകളിൽ മുഴുകി. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചു. മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി പാർട്ടി ഫ്രാക്ഷൻ യോഗത്തിലും പങ്കെടുത്തു.
അതേസമയം, ഹൈക്കോടതി വിധി എതിരായിട്ടും ഇന്നലെ രാജി ചോദിച്ചുവാങ്ങാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏറെ വിമർശനങ്ങൾക്കിടയാക്കി.
തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന പൊതുധാരണയിലെത്തിയ ഇടതുമുന്നണി നേതൃത്വമാണ് ഇന്നലെ കടുത്ത പ്രതിസന്ധിയിലായത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ മാധ്യമങ്ങളെ കണ്ടു. ഉചിതമായ സമയത്തു മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
എൻസിപി സംസ്ഥാന നേതൃ യോഗത്തിനുശേഷം പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തിനു വിട്ടുവെന്നാണ് അറിയിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിലപാടുകൂടി വ്യക്തമായ ശേഷമേ അന്തിമ തീരുമാനം എടുക്കാവൂവെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ സംസ്ഥാനത്ത് എത്തുന്നുണ്ടെന്നും ചർച്ച നടത്തിയശേഷം തീരുമാനമെടുക്കാമെന്നും അറിയിച്ചിരുന്നു. പിന്നീടു കോടിയേരി ബാലകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ട പീതാംബരൻ മാസ്റ്റർ ഇന്നു രാവിലെ കൂടിക്കാഴ്ച നടത്താമെന്നും അറിയിച്ചു.
സുപ്രീംകോടതിയെ സമീപിക്കുന്നത് അടക്കമുള്ള ചർച്ചകൾ തോമസ് ചാണ്ടി പക്ഷത്തു സജീവമാണ്. എന്നാൽ, സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു വരെ കാത്തിരിക്കാൻ തയാറല്ലെന്നു സിപിഎം നേതൃത്വം ഇവരെ അറിയിച്ചതോടെയാണ് ഇന്നു രാവിലെ നിർണായക കൂടിക്കാഴ്ച നടക്കുന്നത്.