കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനം എൻസിപി സംസ്ഥാന നേതൃത്വം ദേശീയനേതൃത്വത്തിനു വിട്ടു. ഇന്നലെ നടന്ന നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും എതിർപ്പ് അവഗണിച്ചാണു തീരുമാനം. മന്ത്രി തോമസ് ചാണ്ടി കൊച്ചിയിലുണ്ടായിരുന്നെങ്കിലും യോഗത്തിൽ പങ്കെടുത്തില്ല.
രൂക്ഷമായ വിമർശനവും വാക്കേറ്റവും യോഗത്തിൽ ഉണ്ടായി. മലബാർ മേഖലയിൽനിന്നുള്ള നേതാക്കൾ ഉൾപ്പടെയുള്ളവർ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിയുടെ യശസ് ഉയർത്തിപ്പിടിക്കാൻ രാജി വേണമെന്നായിരുന്നു ആവശ്യം. ഇതിനെതിരേ ആലപ്പുഴയിൽനിന്നുള്ള നേതാക്കൾ രംഗത്തെത്തിയതോടെ യോഗം കലുഷിതമായി. മന്ത്രിയുടെ ഹർജി ഹൈക്കോടതി തള്ളിയെന്ന വാർത്തയെത്തിയതോടെ ബഹളം വർധിച്ചു.
യോഗത്തിന്റെ പൊതുവികാരം സംസ്ഥാന ഭാരവാഹികൾ ചർച്ചചെയ്തു ദേശീയനേതൃത്വത്തെ അറിയിക്കുമെന്നു പ്രഖ്യാപിച്ചു പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ യോഗം പിരിച്ചുവിടുകയായിരുന്നു. സംസ്ഥാന നിർവാഹക സമതി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും അടക്കം 110 ഓളം പേരാണു കൊച്ചി കാരിക്കാമുറിയിലെ അധ്യാപകഭവനിൽ ചേർന്ന നിർവാഹകസമിതി യോഗത്തിൽ പങ്കെടുത്തത്.
രൂക്ഷമായ വിമർശനവും വാക്കേറ്റവും യോഗത്തിൽ ഉണ്ടായി. മലബാർ മേഖലയിൽനിന്നുള്ള നേതാക്കൾ ഉൾപ്പടെയുള്ളവർ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിയുടെ യശസ് ഉയർത്തിപ്പിടിക്കാൻ രാജി വേണമെന്നായിരുന്നു ആവശ്യം. ഇതിനെതിരേ ആലപ്പുഴയിൽനിന്നുള്ള നേതാക്കൾ രംഗത്തെത്തിയതോടെ യോഗം കലുഷിതമായി. മന്ത്രിയുടെ ഹർജി ഹൈക്കോടതി തള്ളിയെന്ന വാർത്തയെത്തിയതോടെ ബഹളം വർധിച്ചു.
യോഗത്തിന്റെ പൊതുവികാരം സംസ്ഥാന ഭാരവാഹികൾ ചർച്ചചെയ്തു ദേശീയനേതൃത്വത്തെ അറിയിക്കുമെന്നു പ്രഖ്യാപിച്ചു പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ യോഗം പിരിച്ചുവിടുകയായിരുന്നു. സംസ്ഥാന നിർവാഹക സമതി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും അടക്കം 110 ഓളം പേരാണു കൊച്ചി കാരിക്കാമുറിയിലെ അധ്യാപകഭവനിൽ ചേർന്ന നിർവാഹകസമിതി യോഗത്തിൽ പങ്കെടുത്തത്.