പാലക്കാട്: അഴിമതിക്കാരെ വെള്ളപൂശുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ എത്ര ശ്രമിച്ചാലും മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാനാകില്ല. തോമസ് ചാണ്ടിയുടെ രാജിക്കായി ഏതറ്റം വരെ പോകുമെന്നും പ്രക്ഷോഭങ്ങൾ തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വിജിലൻസിനു നാഥനില്ലാത്ത അവസ്ഥയുണ്ടാക്കിയത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. പോലീസ് മേധാവിയെത്തന്നെ വിജിലൻസ് മേധാവിയാക്കിയതിലൂടെ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനൊപ്പം കേസുകൾ ഇല്ലാതാക്കുകയുമാണ്. വിജിലൻസ് ഇപ്പോൾ നിശ്ചലമാണ്. അങ്ങനെതന്നെ തുടരാനാണ് നിർദേശം നല്കിയിട്ടുള്ളത്- ചെന്നിത്തല പറഞ്ഞു.
പ്രതിഷേധങ്ങൾ വ്യാപകമായിട്ടും തോമസ് ചാണ്ടിയെ പുറത്താക്കാൻ മുഖ്യമന്ത്രി തുനിയാത്തതിനു പിന്നിൽ ദുരൂഹതയുണ്ട്. എൽഡിഎഫ് കൈയൊഴിഞ്ഞിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നടപടിയിൽനിന്നു മുഖ്യമന്ത്രി പിന്മാറണമെന്നും തുടർനടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിജിലൻസിനു നാഥനില്ലാത്ത അവസ്ഥയുണ്ടാക്കിയത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. പോലീസ് മേധാവിയെത്തന്നെ വിജിലൻസ് മേധാവിയാക്കിയതിലൂടെ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനൊപ്പം കേസുകൾ ഇല്ലാതാക്കുകയുമാണ്. വിജിലൻസ് ഇപ്പോൾ നിശ്ചലമാണ്. അങ്ങനെതന്നെ തുടരാനാണ് നിർദേശം നല്കിയിട്ടുള്ളത്- ചെന്നിത്തല പറഞ്ഞു.
പ്രതിഷേധങ്ങൾ വ്യാപകമായിട്ടും തോമസ് ചാണ്ടിയെ പുറത്താക്കാൻ മുഖ്യമന്ത്രി തുനിയാത്തതിനു പിന്നിൽ ദുരൂഹതയുണ്ട്. എൽഡിഎഫ് കൈയൊഴിഞ്ഞിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നടപടിയിൽനിന്നു മുഖ്യമന്ത്രി പിന്മാറണമെന്നും തുടർനടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.