കൊച്ചി: ചീഫ് സെക്രട്ടറിയെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷിയാക്കിയാണു മന്ത്രി തോമസ് ചാണ്ടി ഹർജി നൽകിയതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭരണനിർവഹണത്തിൽ മന്ത്രിമാർക്ക് കൂട്ടുത്തരവാദിത്വമുണ്ട്.
മന്ത്രിസഭാ തീരുമാനങ്ങൾ പൊതുജനത്തിന് മുന്നിൽ പിന്തുണയ്ക്കാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. തീരുമാനങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതും വിയോജിപ്പ് മാറ്റിവച്ചു മന്ത്രിസഭയുടെ പൊതുതീരുമാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും കൂട്ടുത്തരവാദിത്വത്തിന്റെ രണ്ടു ഘടകങ്ങളാണ്.
കൂട്ടുത്തരവാദിത്വത്തെക്കുറിച്ചു ഭരണഘടനയുടെ 164(2) അനുച്ഛേദത്തിൽ പറയുന്നതും ഇതാണ്. ഒരു മന്ത്രിക്കെതിരേ അവിശ്വാസം പാസായാൽ മന്ത്രിസഭ രാജിവയ്ക്കേണ്ടി വരുന്നത് ഇതിനാലാണ്. ഈ കേസിൽ മന്ത്രി തന്നെ കാബിനറ്റിനെതിരേ ഹർജി നൽകിയ അസാധാരണ സാഹചര്യമാണുള്ളത്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയ്ക്കെതിരേ ഹർജി നൽകാനാവില്ല; ഇത് അനുചിതമാണ്.
മന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണു ഹർജിയെന്നു തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ അഭിഭാഷകൻ വിവേക് തൻഖ വാദിച്ചു. ഈ വാദവും കോടതി തള്ളി. മന്ത്രിക്കു വ്യക്തിയെന്ന നിലയിൽ ഹർജി നൽകാനാവില്ല. മന്ത്രിയെന്ന നിലയിൽ മറ്റൊരു പെരുമാറ്റച്ചട്ടമാണു ബാധകമാവുക. ഹർജിക്കാരൻ ഇത്തരത്തിൽ ഹർജി നൽകിയാൽ സർക്കാർ സംവിധാനം എങ്ങനെ പ്രവർത്തിക്കും.
ഭൂ സംരക്ഷണ നിയമം, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവ പ്രകാരം നടപടിയെടുക്കുന്നതിനെക്കുറിച്ചാണു കളക്ടർ റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിൽ മന്ത്രിക്കെതിരേ നടപടിയെടുക്കുന്ന കാര്യം പറയുന്നില്ല. റിപ്പോർട്ടിന്മേൽ നടപടിയെടുക്കുമെന്ന ആശങ്കയിലാണു മന്ത്രി ഹർജി നൽകിയതെന്നും ഹൈക്കോടതി വിലയിരുത്തി.
മന്ത്രിസഭാ തീരുമാനങ്ങൾ പൊതുജനത്തിന് മുന്നിൽ പിന്തുണയ്ക്കാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. തീരുമാനങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതും വിയോജിപ്പ് മാറ്റിവച്ചു മന്ത്രിസഭയുടെ പൊതുതീരുമാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും കൂട്ടുത്തരവാദിത്വത്തിന്റെ രണ്ടു ഘടകങ്ങളാണ്.
കൂട്ടുത്തരവാദിത്വത്തെക്കുറിച്ചു ഭരണഘടനയുടെ 164(2) അനുച്ഛേദത്തിൽ പറയുന്നതും ഇതാണ്. ഒരു മന്ത്രിക്കെതിരേ അവിശ്വാസം പാസായാൽ മന്ത്രിസഭ രാജിവയ്ക്കേണ്ടി വരുന്നത് ഇതിനാലാണ്. ഈ കേസിൽ മന്ത്രി തന്നെ കാബിനറ്റിനെതിരേ ഹർജി നൽകിയ അസാധാരണ സാഹചര്യമാണുള്ളത്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയ്ക്കെതിരേ ഹർജി നൽകാനാവില്ല; ഇത് അനുചിതമാണ്.
മന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണു ഹർജിയെന്നു തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ അഭിഭാഷകൻ വിവേക് തൻഖ വാദിച്ചു. ഈ വാദവും കോടതി തള്ളി. മന്ത്രിക്കു വ്യക്തിയെന്ന നിലയിൽ ഹർജി നൽകാനാവില്ല. മന്ത്രിയെന്ന നിലയിൽ മറ്റൊരു പെരുമാറ്റച്ചട്ടമാണു ബാധകമാവുക. ഹർജിക്കാരൻ ഇത്തരത്തിൽ ഹർജി നൽകിയാൽ സർക്കാർ സംവിധാനം എങ്ങനെ പ്രവർത്തിക്കും.
ഭൂ സംരക്ഷണ നിയമം, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവ പ്രകാരം നടപടിയെടുക്കുന്നതിനെക്കുറിച്ചാണു കളക്ടർ റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിൽ മന്ത്രിക്കെതിരേ നടപടിയെടുക്കുന്ന കാര്യം പറയുന്നില്ല. റിപ്പോർട്ടിന്മേൽ നടപടിയെടുക്കുമെന്ന ആശങ്കയിലാണു മന്ത്രി ഹർജി നൽകിയതെന്നും ഹൈക്കോടതി വിലയിരുത്തി.