കൊച്ചി: കേരളരാഷ്ട്രീയത്തെ കഴിഞ്ഞ കുറെ ആഴ്ചകളായി പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലും വിവിധ രാഷ്ട്രീയ വേദികളിലും ഇന്നലെ ഉണ്ടായത് അത്യന്തം നാടകീയ സംഭവഗതികൾ. മന്ത്രിയുടെ രാജി ഇപ്പോഴുണ്ടാകുമെന്നു പല ഘട്ടങ്ങളിലും തോന്നലുളവാക്കിയെങ്കിലും രാജിയുണ്ടായില്ല. തോമസ് ചാണ്ടി ഇന്നലെ പകൽ മുഴുവൻ സമയവും കൊച്ചിയിലുണ്ടായെങ്കിലും രാത്രി വരെ ആർക്കും പിടികൊടുത്തില്ല.
കൊച്ചിയിൽ ഇന്നലെ നടന്നത്
* രാവിലെ ഒൻപതിന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ എറണാകുളം ഗസ്റ്റ് ഹൗസിലെത്തി അവിടെ ഉണ്ടായിരുന്ന മുതിർന്ന നേതാക്കളായ എ.കെ. ശശീന്ദ്രൻ തുടങ്ങിയവരുമായി കൂടിയാലോചനകൾ നടത്തി.
* രാജിക്കാര്യം നീളുമെന്നും ഉച്ചകഴിഞ്ഞു നടക്കുന്ന നിർവാഹകസമിതി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകില്ലെന്നുമുള്ള പഴയ നിലപാട് മാധ്യമപ്രവർത്തകരോടു പീതാംബരൻ മാസ്റ്റർ ആവർത്തിച്ചു.
* ഒൻപതരയോടെ തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കുന്നതിനായി മറൈൻഡ്രൈവിലെ ടാജ് ഗേറ്റ് വേ ഹോട്ടലിൽനിന്നു ഹൈക്കോടതിയിലേക്കു പുറപ്പെട്ട സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും കോണ്ഗ്രസ് എംപിയുമായ വിവേക് തൻഖയ്ക്കുനേരേ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
* 10.15ന് കേസ് പരിഗണിച്ച തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മന്ത്രിക്കു നേരേ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി. ഹർജി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാണിച്ച കോടതി ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ഉച്ചയ്ക്കുശേഷം അറിയിക്കാൻ നിർദേശിച്ചു.
* 10.30ന് എൻസിപി സംസ്ഥാന കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിലെ ലാലൻ ടവറിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ സംബന്ധിക്കുന്നതിനായി ടി.പി. പീതാംബരൻ മാസ്റ്റർ അടക്കമുള്ളവരെത്തി. മന്ത്രി തോമസ് ചാണ്ടി വിട്ടുനിന്നു.
* 11.30ന് സംഗമം അവസാനിച്ചപ്പോൾ ഹൈക്കോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ സമ്മേളന വേദിയിൽ വച്ചുതന്നെ പീതാംബരൻ മാസ്റ്റർ വീണ്ടും മാധ്യമപ്രവർത്തകരെ കണ്ടു. നിർവാഹകസമിതി യോഗത്തിനുശേഷം കാണാമെന്നു പറഞ്ഞു ഗസ്റ്റ് ഹൗസിലേക്കു മടങ്ങി.
* 12ന് ഗസ്റ്റ് ഹൗസിൽ എൻസിപി സംസ്ഥാന ഭാരവാഹികളുടെ യോഗം തുടങ്ങി. യോഗശേഷം കേന്ദ്ര നേതാക്കളെ കാര്യങ്ങൾ ധരിപ്പിച്ച് രാജി തീരുമാനം എന്നു പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളോടു പറഞ്ഞു.
* ഉച്ചകഴിഞ്ഞു 1.45ന് കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോൾ കേസ് പിൻവലിക്കുന്നില്ലെന്നു തോമസ് ചാണ്ടിയുടെ അഭിഭാഷകൻ അറിയിച്ചു. ഇതോടെ കോടതിയിൽനിന്നു കൂടുതൽ രൂക്ഷമായ വിമർശനങ്ങളുണ്ടായി.
* 2.30ന് കൊച്ചിയിലെ കാരിക്കാമുറിയിലുള്ള അധ്യാപകഭവനിൽ എൻസിപിയുടെ സംസ്ഥാന നിർവാഹക സമിതി യോഗം തുടങ്ങി. ഈ യോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തില്ല.
* 4.30ന് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി പീതാബരൻ മാസ്റ്ററുടെ പത്രസമ്മേളനം. തുടർന്നു നിർവാഹക സമതി യോഗത്തിലെ ചർച്ച ക്രോഡീകരിക്കുന്നതിനായി സംസ്ഥാന ഭാരവാഹികളുടെ യോഗം.
* രാത്രി എട്ടിന് ചിലവന്നൂരിലെ വീട്ടിൽ തോമസ് ചാണ്ടി മാധ്യമ പ്രവർത്തകരെ കാണുന്നു. ഹൈക്കോടതി ഉത്തരവിൽ തനിക്കെതിരേ പരാമർശമുണ്ടെങ്കിൽ രാജിയെന്നു പ്രഖ്യാപനം.
* രാത്രി 9.50നുള്ള വിമാനത്തിൽ തോമസ് ചാണ്ടി നെടുന്പാശേരിയിൽനിന്നു തിരുവനന്തപുരത്തേക്കു പോയി.
കൊച്ചിയിൽ ഇന്നലെ നടന്നത്
* രാവിലെ ഒൻപതിന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ എറണാകുളം ഗസ്റ്റ് ഹൗസിലെത്തി അവിടെ ഉണ്ടായിരുന്ന മുതിർന്ന നേതാക്കളായ എ.കെ. ശശീന്ദ്രൻ തുടങ്ങിയവരുമായി കൂടിയാലോചനകൾ നടത്തി.
* രാജിക്കാര്യം നീളുമെന്നും ഉച്ചകഴിഞ്ഞു നടക്കുന്ന നിർവാഹകസമിതി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകില്ലെന്നുമുള്ള പഴയ നിലപാട് മാധ്യമപ്രവർത്തകരോടു പീതാംബരൻ മാസ്റ്റർ ആവർത്തിച്ചു.
* ഒൻപതരയോടെ തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കുന്നതിനായി മറൈൻഡ്രൈവിലെ ടാജ് ഗേറ്റ് വേ ഹോട്ടലിൽനിന്നു ഹൈക്കോടതിയിലേക്കു പുറപ്പെട്ട സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും കോണ്ഗ്രസ് എംപിയുമായ വിവേക് തൻഖയ്ക്കുനേരേ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
* 10.15ന് കേസ് പരിഗണിച്ച തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മന്ത്രിക്കു നേരേ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി. ഹർജി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാണിച്ച കോടതി ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ഉച്ചയ്ക്കുശേഷം അറിയിക്കാൻ നിർദേശിച്ചു.
* 10.30ന് എൻസിപി സംസ്ഥാന കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിലെ ലാലൻ ടവറിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ സംബന്ധിക്കുന്നതിനായി ടി.പി. പീതാംബരൻ മാസ്റ്റർ അടക്കമുള്ളവരെത്തി. മന്ത്രി തോമസ് ചാണ്ടി വിട്ടുനിന്നു.
* 11.30ന് സംഗമം അവസാനിച്ചപ്പോൾ ഹൈക്കോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ സമ്മേളന വേദിയിൽ വച്ചുതന്നെ പീതാംബരൻ മാസ്റ്റർ വീണ്ടും മാധ്യമപ്രവർത്തകരെ കണ്ടു. നിർവാഹകസമിതി യോഗത്തിനുശേഷം കാണാമെന്നു പറഞ്ഞു ഗസ്റ്റ് ഹൗസിലേക്കു മടങ്ങി.
* 12ന് ഗസ്റ്റ് ഹൗസിൽ എൻസിപി സംസ്ഥാന ഭാരവാഹികളുടെ യോഗം തുടങ്ങി. യോഗശേഷം കേന്ദ്ര നേതാക്കളെ കാര്യങ്ങൾ ധരിപ്പിച്ച് രാജി തീരുമാനം എന്നു പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളോടു പറഞ്ഞു.
* ഉച്ചകഴിഞ്ഞു 1.45ന് കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോൾ കേസ് പിൻവലിക്കുന്നില്ലെന്നു തോമസ് ചാണ്ടിയുടെ അഭിഭാഷകൻ അറിയിച്ചു. ഇതോടെ കോടതിയിൽനിന്നു കൂടുതൽ രൂക്ഷമായ വിമർശനങ്ങളുണ്ടായി.
* 2.30ന് കൊച്ചിയിലെ കാരിക്കാമുറിയിലുള്ള അധ്യാപകഭവനിൽ എൻസിപിയുടെ സംസ്ഥാന നിർവാഹക സമിതി യോഗം തുടങ്ങി. ഈ യോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തില്ല.
* 4.30ന് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി പീതാബരൻ മാസ്റ്ററുടെ പത്രസമ്മേളനം. തുടർന്നു നിർവാഹക സമതി യോഗത്തിലെ ചർച്ച ക്രോഡീകരിക്കുന്നതിനായി സംസ്ഥാന ഭാരവാഹികളുടെ യോഗം.
* രാത്രി എട്ടിന് ചിലവന്നൂരിലെ വീട്ടിൽ തോമസ് ചാണ്ടി മാധ്യമ പ്രവർത്തകരെ കാണുന്നു. ഹൈക്കോടതി ഉത്തരവിൽ തനിക്കെതിരേ പരാമർശമുണ്ടെങ്കിൽ രാജിയെന്നു പ്രഖ്യാപനം.
* രാത്രി 9.50നുള്ള വിമാനത്തിൽ തോമസ് ചാണ്ടി നെടുന്പാശേരിയിൽനിന്നു തിരുവനന്തപുരത്തേക്കു പോയി.