കൊച്ചി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കവെ സർക്കാരിനു നിലപാടു മാറ്റം. മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി വ്യക്തിപരമാണെന്നും അത് മന്ത്രിസഭയ്ക്കെതിരല്ലെന്നുമുള്ള നിലപാടാണ് കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ആദ്യം കോടതിയിൽ സ്വീകരിച്ചത്.
എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ഹർജി പിൻവലിക്കാൻ തയാറാകാതെ വന്നതോടെ ഹർജിക്കെതിരേ ഡിവിഷൻ ബെഞ്ച് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഇതോടെ സ്റ്റേറ്റ് അറ്റോർണിയും ഹർജി വ്യക്തിപരമല്ലെന്നും സർക്കാരിന് അനുകൂലിക്കാനാവില്ലെന്നും നിലപാട് എടുക്കുകയായിരുന്നു.
ചിലർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചെന്നും തടയാൻ ശ്രമിച്ചെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖ കോടതിയിൽ പറഞ്ഞു.
ഹർജികൾ പരിഗണനയ്ക്കിരിക്കെ കക്ഷികളുടെ അഭിഭാഷകർ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്നു ഹൈക്കോടതി പറഞ്ഞു. അഭിഭാഷകനായി ജോലി നോക്കുന്ന കാലത്ത് മൂന്നാർ കേസിൽ ഹാജരായ സമയത്ത് താൻ ചാനൽ ചർച്ചയിൽനിന്ന് ഒഴിഞ്ഞ സംഭവം ഡിവിഷൻ ബെഞ്ചിലെ സീനിയർ ജഡ്ജി ചൂണ്ടിക്കാട്ടി.
എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ഹർജി പിൻവലിക്കാൻ തയാറാകാതെ വന്നതോടെ ഹർജിക്കെതിരേ ഡിവിഷൻ ബെഞ്ച് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഇതോടെ സ്റ്റേറ്റ് അറ്റോർണിയും ഹർജി വ്യക്തിപരമല്ലെന്നും സർക്കാരിന് അനുകൂലിക്കാനാവില്ലെന്നും നിലപാട് എടുക്കുകയായിരുന്നു.
ചിലർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചെന്നും തടയാൻ ശ്രമിച്ചെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖ കോടതിയിൽ പറഞ്ഞു.
ഹർജികൾ പരിഗണനയ്ക്കിരിക്കെ കക്ഷികളുടെ അഭിഭാഷകർ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്നു ഹൈക്കോടതി പറഞ്ഞു. അഭിഭാഷകനായി ജോലി നോക്കുന്ന കാലത്ത് മൂന്നാർ കേസിൽ ഹാജരായ സമയത്ത് താൻ ചാനൽ ചർച്ചയിൽനിന്ന് ഒഴിഞ്ഞ സംഭവം ഡിവിഷൻ ബെഞ്ചിലെ സീനിയർ ജഡ്ജി ചൂണ്ടിക്കാട്ടി.