കൊച്ചി: നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരും രാജ്യത്തെ മതേതരത്വത്തിനു തുരങ്കം വയ്ക്കുകയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ.
പാർട്ടി സംസ്ഥാന കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം തകർക്കാൻ ശ്രമിക്കുന്നവരെ കൂട്ടുപിടിച്ച് കേരളത്തിലെ കോണ്ഗ്രസ് ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിക്കുകയാണ്.
പ്രതിപക്ഷ നേതാവിന്റെ "പടയൊരുക്കം’ ബിജെപിക്കോ കേന്ദ്രസർക്കാരിനോ എതിരല്ലെന്നും കേരളത്തിലെ ഇടതുപക്ഷത്തിനെതിരാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. അതേസമയം, കോണ്ഗ്രസ് നേതൃത്വം നൽകിയ യുപിഎ ഒന്നും രണ്ടും സർക്കാരിന്റെ ഭരണനേട്ടങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. എൻസിപി മന്ത്രിയായ തോമസ് ചാണ്ടി എറണാകുളത്ത് ഉണ്ടായിരുന്നെങ്കിലും പരിപാടിയിൽ പങ്കെടുത്തില്ല. കായൽ കൈയേറ്റ വിഷയം പ്രസംഗത്തിൽ ആരും പരാമർശിച്ചുമില്ല. മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ, ബാബു കാർത്തികേയൻ, പി.കെ. രാജൻ, പി. ഗോപിനാഥൻ, പി.കെ. ആനന്ദക്കുട്ടൻ, ആലീസ് മാത്യൂ, എം. അലിക്കോയ, ജോണി തോട്ടകര, എൻ.എ. മുഹമ്മദ്കുട്ടി, അബ്ദുൾ അസീസ് എന്നിവരും പ്രസംഗിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം തകർക്കാൻ ശ്രമിക്കുന്നവരെ കൂട്ടുപിടിച്ച് കേരളത്തിലെ കോണ്ഗ്രസ് ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിക്കുകയാണ്.
പ്രതിപക്ഷ നേതാവിന്റെ "പടയൊരുക്കം’ ബിജെപിക്കോ കേന്ദ്രസർക്കാരിനോ എതിരല്ലെന്നും കേരളത്തിലെ ഇടതുപക്ഷത്തിനെതിരാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. അതേസമയം, കോണ്ഗ്രസ് നേതൃത്വം നൽകിയ യുപിഎ ഒന്നും രണ്ടും സർക്കാരിന്റെ ഭരണനേട്ടങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. എൻസിപി മന്ത്രിയായ തോമസ് ചാണ്ടി എറണാകുളത്ത് ഉണ്ടായിരുന്നെങ്കിലും പരിപാടിയിൽ പങ്കെടുത്തില്ല. കായൽ കൈയേറ്റ വിഷയം പ്രസംഗത്തിൽ ആരും പരാമർശിച്ചുമില്ല. മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ, ബാബു കാർത്തികേയൻ, പി.കെ. രാജൻ, പി. ഗോപിനാഥൻ, പി.കെ. ആനന്ദക്കുട്ടൻ, ആലീസ് മാത്യൂ, എം. അലിക്കോയ, ജോണി തോട്ടകര, എൻ.എ. മുഹമ്മദ്കുട്ടി, അബ്ദുൾ അസീസ് എന്നിവരും പ്രസംഗിച്ചു.