കൊച്ചി: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തോടനുബന്ധിച്ചു ജന്മനാട്ടിലെ ആഘോഷപരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായെന്നു മാതൃഇടവകയായ പുല്ലുവഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് പാറപ്പുറം പത്രസമ്മേളനത്തിൽ അറിയിച്ചു. റാണി മരിയയുടെ തിരുശേഷിപ്പ് ഇന്ന് ആഘോഷമായി പുല്ലുവഴി പള്ളിയിലെത്തിക്കും. 19നാണു മാതൃഇടവകയിൽ കൃതജ്ഞതാബലിയും പൊതുസമ്മേളനവും.
19ന് ഉച്ചകഴിഞ്ഞ് 2.30നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകും. അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുല്ലുവഴി പള്ളിയെ അതിരൂപതയിലെ തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കും. ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ അധ്യക്ഷത വഹിക്കും.
യാക്കോബായ സഭ ശ്രേഷ്ഠമെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുഗ്രഹപ്രഭാഷണവും സാമൂഹ്യപ്രവർത്തക ദയാഭായി മുഖ്യപ്രഭാഷണവും നടത്തും. സ്നേഹഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു ജസ്റ്റീസ് കുര്യൻ ജോസഫ് സന്ദേശം നൽകും. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ ജൂലിയോസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.
എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പുസ്തകത്തിന്റെയും ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ തപാൽ സ്റ്റാന്പ്, കവർ എന്നിവയുടെയും പ്രകാശനം നിർവഹിക്കും. എഫ്സിസി ജനറൽ കൗണ്‍സിലർ സിസ്റ്റർ സ്റ്റാർലി അനുസ്മരണ പ്രഭാഷണം നടത്തും. ഇന്നസെന്റ് എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, വികാരി ഫാ. ജോസ് പാറപ്പുറം, ജനറൽ കണ്‍വീനർ ജോസ് കാവനമാലിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് സ്നേഹവിരുന്ന്.
18നു വൈകുന്നേരം അഞ്ചിനു ദിവ്യബലിയെത്തുടർന്നു ബൈബിൾ കണ്വൻഷൻ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ നയിക്കും. 1954 ജനുവരി 29നു പുല്ലുവഴി വട്ടാലിൽ പൈലി -ഏലീശ്വ ദന്പതികളുടെ മകളായി പിറന്ന മേരിക്കുഞ്ഞ് എന്ന സിസ്റ്റർ റാണി മരിയയുടെ ജ്ഞാനസ്നാനം അതേവർഷം ഫെബ്രുവരി 15 നു പുല്ലുവഴി പള്ളിയിലായിരുന്നു. ജ്ഞാനസ്നാനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ പള്ളിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
റാണി മരിയയുടെ ജീവിതവഴികളെ ആവിഷ്കരിക്കുന്ന മ്യൂസിയം പള്ളിയിലുണ്ട്. പള്ളിയുടെ സമീപത്തുള്ള റാണി മരിയയുടെ ജന്മഗൃഹം കാണാൻ ഇന്നു മുതൽ സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്. റാണി മരിയയുടെ തിരുശേഷിപ്പു വണങ്ങാൻ പള്ളിയിൽ സൗകര്യമുണ്ടാകും. എംസി റോഡിൽ പെരുന്പാവൂർ- മൂവാറ്റുപുഴ റൂട്ടിലാണു പുല്ലുവഴി സെന്റ് തോമസ് പള്ളി.
തന്റെ ജ്യേഷ്ഠത്തി റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തപ്പെട്ട നിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കാനായത് അനുഗ്രഹമാണെന്നു റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി പറഞ്ഞു.
ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ ജോസ് കാവനമാലിൽ, കൈക്കാരൻ ഷാജി റാഫേൽ, വൈസ് ചെയർമാൻ ജോയി വെള്ളാഞ്ഞിയിൽ, ബോബി ജോർജ്, സ്റ്റീഫൻ വട്ടാലിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
19ന് ഉച്ചകഴിഞ്ഞ് 2.30നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകും. അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുല്ലുവഴി പള്ളിയെ അതിരൂപതയിലെ തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കും. ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ അധ്യക്ഷത വഹിക്കും.
യാക്കോബായ സഭ ശ്രേഷ്ഠമെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുഗ്രഹപ്രഭാഷണവും സാമൂഹ്യപ്രവർത്തക ദയാഭായി മുഖ്യപ്രഭാഷണവും നടത്തും. സ്നേഹഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു ജസ്റ്റീസ് കുര്യൻ ജോസഫ് സന്ദേശം നൽകും. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ ജൂലിയോസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.
എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പുസ്തകത്തിന്റെയും ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ തപാൽ സ്റ്റാന്പ്, കവർ എന്നിവയുടെയും പ്രകാശനം നിർവഹിക്കും. എഫ്സിസി ജനറൽ കൗണ്‍സിലർ സിസ്റ്റർ സ്റ്റാർലി അനുസ്മരണ പ്രഭാഷണം നടത്തും. ഇന്നസെന്റ് എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, വികാരി ഫാ. ജോസ് പാറപ്പുറം, ജനറൽ കണ്‍വീനർ ജോസ് കാവനമാലിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് സ്നേഹവിരുന്ന്.
18നു വൈകുന്നേരം അഞ്ചിനു ദിവ്യബലിയെത്തുടർന്നു ബൈബിൾ കണ്വൻഷൻ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ നയിക്കും. 1954 ജനുവരി 29നു പുല്ലുവഴി വട്ടാലിൽ പൈലി -ഏലീശ്വ ദന്പതികളുടെ മകളായി പിറന്ന മേരിക്കുഞ്ഞ് എന്ന സിസ്റ്റർ റാണി മരിയയുടെ ജ്ഞാനസ്നാനം അതേവർഷം ഫെബ്രുവരി 15 നു പുല്ലുവഴി പള്ളിയിലായിരുന്നു. ജ്ഞാനസ്നാനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ പള്ളിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
റാണി മരിയയുടെ ജീവിതവഴികളെ ആവിഷ്കരിക്കുന്ന മ്യൂസിയം പള്ളിയിലുണ്ട്. പള്ളിയുടെ സമീപത്തുള്ള റാണി മരിയയുടെ ജന്മഗൃഹം കാണാൻ ഇന്നു മുതൽ സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്. റാണി മരിയയുടെ തിരുശേഷിപ്പു വണങ്ങാൻ പള്ളിയിൽ സൗകര്യമുണ്ടാകും. എംസി റോഡിൽ പെരുന്പാവൂർ- മൂവാറ്റുപുഴ റൂട്ടിലാണു പുല്ലുവഴി സെന്റ് തോമസ് പള്ളി.
തന്റെ ജ്യേഷ്ഠത്തി റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തപ്പെട്ട നിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കാനായത് അനുഗ്രഹമാണെന്നു റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി പറഞ്ഞു.
ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ ജോസ് കാവനമാലിൽ, കൈക്കാരൻ ഷാജി റാഫേൽ, വൈസ് ചെയർമാൻ ജോയി വെള്ളാഞ്ഞിയിൽ, ബോബി ജോർജ്, സ്റ്റീഫൻ വട്ടാലിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.