ഇരിട്ടി: മലപ്പുറത്ത് മാവോവാദികൾ പോലീസ് വെടിവയ്പിൽ മരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരിട്ടി മേഖലയിലെ നാല് പോലീസ് സ്റ്റേഷന് പരിധിയില്‍ അതീവജാഗ്രതയ്ക്ക് നിർദേശം നൽകി.
മാവോവാദികള്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് തിരിച്ചടി നല്‍കാനുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത് .അടുത്തിടെ പേരാവൂർ മേഖലയിൽ നിന്നു കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഒരു യുവതി മാവോയിസ്റ്റ് സംഘത്തിൽ ചേർന്നെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
അതിനാൽ മേഖലയിലെ സ്ത്രീകളടക്കമുള്ളവരുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കരിക്കോട്ടക്കരി, ആറളം, കേളകം, പേരാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ജാഗ്രതയ്ക്കായി റെഡ് അലര്‍ട്ട് നടപ്പിലാക്കിയത്. യന്ത്രത്തോക്കേന്തിയ കമാന്‍ഡോകളെ രാപ്പകല്‍ ഈ പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവര്‍ റെഡ് അലര്‍ട്ടും സുരക്ഷയും വിലയിരുത്തി.
ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലും രണ്ടാഴ്ചത്തേക്ക് കര്‍ശനപരിശോധനയ്ക്കു ശേഷം മാത്രമേ ജനങ്ങളെ രാത്രി പ്രവേശിപ്പിക്കുകയുളളു. ആറളം ഫാമില്‍ മാവോവാദി സംഘത്തെ കണ്ടതായുള്ള പ്രചാണത്തെതുടര്ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന ശക്തമാക്കി.
ഒരാഴ്ച മുമ്പ് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഫാമിലെത്തി ആദിവാസികളില്‍ നിന്നു നേരിട്ട് വിവരം ശേഖരിച്ചിരുന്നു. ആദിവാസികളെ മുമ്പിൽനിർത്തി പൊതുസമൂഹത്തിലുള്ള ചിലരാണ് മലയോരത്ത് മാവോയിസ്റ്റു വളര്‍ച്ചയ്ക്ക് സഹായം നല്കുന്നതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മാവോവാദികള്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് തിരിച്ചടി നല്‍കാനുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത് .അടുത്തിടെ പേരാവൂർ മേഖലയിൽ നിന്നു കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഒരു യുവതി മാവോയിസ്റ്റ് സംഘത്തിൽ ചേർന്നെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
അതിനാൽ മേഖലയിലെ സ്ത്രീകളടക്കമുള്ളവരുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കരിക്കോട്ടക്കരി, ആറളം, കേളകം, പേരാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ജാഗ്രതയ്ക്കായി റെഡ് അലര്‍ട്ട് നടപ്പിലാക്കിയത്. യന്ത്രത്തോക്കേന്തിയ കമാന്‍ഡോകളെ രാപ്പകല്‍ ഈ പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവര്‍ റെഡ് അലര്‍ട്ടും സുരക്ഷയും വിലയിരുത്തി.
ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലും രണ്ടാഴ്ചത്തേക്ക് കര്‍ശനപരിശോധനയ്ക്കു ശേഷം മാത്രമേ ജനങ്ങളെ രാത്രി പ്രവേശിപ്പിക്കുകയുളളു. ആറളം ഫാമില്‍ മാവോവാദി സംഘത്തെ കണ്ടതായുള്ള പ്രചാണത്തെതുടര്ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന ശക്തമാക്കി.
ഒരാഴ്ച മുമ്പ് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഫാമിലെത്തി ആദിവാസികളില്‍ നിന്നു നേരിട്ട് വിവരം ശേഖരിച്ചിരുന്നു. ആദിവാസികളെ മുമ്പിൽനിർത്തി പൊതുസമൂഹത്തിലുള്ള ചിലരാണ് മലയോരത്ത് മാവോയിസ്റ്റു വളര്‍ച്ചയ്ക്ക് സഹായം നല്കുന്നതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.