കൊച്ചി: ഫ്രാൻസിസ് മാർപാപ്പായുടെ ആഹ്വാനപ്രകാരം കത്തോലിക്കാസഭയിൽ 19നു പാവങ്ങളുടെ ദിനമായി (വേൾഡ് ഡേ ഓഫ് ദ പുവർ) ആചരിക്കും. കാരുണ്യവർഷത്തിന്റെ സമാപനവേളയിലാണു നവംബർ 19 പാവങ്ങളുടെ ദിനമായി പാപ്പ പ്രഖ്യാപിച്ചത്. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന, മേഖലാ, രൂപതാ, ഇടവകതലങ്ങളിൽ വിവിധ പരിപാടികൾ നടത്തും.
പാവങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന പരിപാടികൾ, പാവങ്ങളുടെ പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ച് അവരോടൊത്തു ബലിയർപ്പണം, നാടോടികൾ, കോളനിനിവാസികൾ, വിധവകൾ എന്നിവരൊത്തു കൂട്ടായ്മ, അഗതിമന്ദിരങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലും സന്ദർശനം, പരിസരശുചീകരണം എന്നിവയുണ്ടാകും. പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡയറക്ടർ ഫാ. പോൾ മാടശേരി, പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ട്രഷറർ ജയിംസ് ആഴ്ചങ്ങാടൻ എന്നിവർ നേതൃത്വം നൽകും.
പാവങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന പരിപാടികൾ, പാവങ്ങളുടെ പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ച് അവരോടൊത്തു ബലിയർപ്പണം, നാടോടികൾ, കോളനിനിവാസികൾ, വിധവകൾ എന്നിവരൊത്തു കൂട്ടായ്മ, അഗതിമന്ദിരങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലും സന്ദർശനം, പരിസരശുചീകരണം എന്നിവയുണ്ടാകും. പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡയറക്ടർ ഫാ. പോൾ മാടശേരി, പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ട്രഷറർ ജയിംസ് ആഴ്ചങ്ങാടൻ എന്നിവർ നേതൃത്വം നൽകും.