തൃശൂർ: അന്താരാഷ്ട്ര നൃത്തസംഗീത മതസൗഹാർദ കലാമേളയായ ഹാർമണി ഫെസ്റ്റിവലിനോടനുബന്ധിച്ചു സമ്മാനിക്കുന്ന ഹാർമണി ഇന്റർനാഷണൽ അവാർഡ് പിന്നണി ഗായകൻ പദ്മഭൂഷണ് ഡോ. എസ്.പി. ബാലസുബ്രഹ്മണ്യത്തിനു സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
അഴീക്കോട് മാർത്തോമ്മാ തീർഥകേന്ദ്രത്തിൽ സിഎംഐ ദേവമാതാ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർമണി ഫെസ്റ്റിവലിന്റെ സമാപനദിനമായ നവംബർ 26 നു വൈകുന്നേരം ഏഴിനു സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
പ്രഫ. ജോർജ് എസ്. പോൾ, ഡോ. സി.കെ. തോമസ്, ഡോ. മുഹമ്മദ് സെയ്ദ്, പ്രദീപ് സോമസുന്ദരൻ, റവ. ഡോ. പോൾ പൂവത്തിങ്കൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അഴീക്കോട് മാർത്തോമ്മാ തീർഥകേന്ദ്രത്തിൽ സിഎംഐ ദേവമാതാ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർമണി ഫെസ്റ്റിവലിന്റെ സമാപനദിനമായ നവംബർ 26 നു വൈകുന്നേരം ഏഴിനു സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
പ്രഫ. ജോർജ് എസ്. പോൾ, ഡോ. സി.കെ. തോമസ്, ഡോ. മുഹമ്മദ് സെയ്ദ്, പ്രദീപ് സോമസുന്ദരൻ, റവ. ഡോ. പോൾ പൂവത്തിങ്കൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.