പൊന്നാനി: എംആര്‍ വാക്സിന് എടുത്തതിന്റെ പേരില്‍ പ്രധാനാധ്യാപകനെ മര്‍ദിച്ചതായി പരാതി. പൊന്നാനി ഫിഷറീസ് എല്‍പി സ്കൂള്‍ അധ്യാപകനു നേരെയാണ് ആക്രമണമുണ്ടായത്. ഇതുവരെ കുത്തിവയ്പ് എടുക്കാതിരുന്ന അഴീക്കല്‍ ഫിഷറീസ് എല്‍പി സ്കൂളിൽ ആരോഗ്യവകുപ്പ് അധികൃതരെത്തി കുത്തിവയ്പ് നല്‍കിയതിനെത്തുടര്‍ന്നു രോഷാകുലനായി എത്തിയ രക്ഷിതാവ് പ്രധാനാധ്യാപകനായ സെയ്തലവിയെ മര്‍ദിക്കുകയായിരുന്നു.
നേരത്തെ രണ്ടുതവണ രക്ഷിതാക്കളെ വിളിച്ചു ബോധവത്കരണം നടത്തിയിട്ടും കുത്തിവയ്പിനു തയാറാവാതിരുന്ന രക്ഷിതാക്കള്‍ക്കു മുന്നിൽ കഴിഞ്ഞദിവസം നഗരസഭാ ചെയര്മാന് സ്വന്തംകുഞ്ഞിനു കുത്തിവയ്പ് എടുത്തു മാതൃക കാണിച്ചതോടെയാണ് വാക്സിനേഷന് നല്കാന് ചിലരെങ്കിലും മുന്നോട്ടുവന്നത്. പിന്നാലെ ഒട്ടുമിക്ക രക്ഷിതാക്കളും കുട്ടികള്‍ക്കു കുത്തിവയ്പ് നല്കുന്നതിനു സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളിലെത്തി മറ്റുള്ള കുട്ടികള്‍ക്കു കുത്തിവയ്പെടുത്തു. ഇതറിഞ്ഞ ഒരു രക്ഷിതാവ് രോഷാകുലനായി എത്തുകയും അധ്യാപകരോടു അപമര്യാദയായി പെരുമാറുകയും ചെയ്തു.
ഇതു തടയാനെത്തിയ പ്രധാനാധ്യാപകനെ കൈയേറ്റം ചെയ്തെന്നാണ് പരാതി.
നേരത്തെ രണ്ടുതവണ രക്ഷിതാക്കളെ വിളിച്ചു ബോധവത്കരണം നടത്തിയിട്ടും കുത്തിവയ്പിനു തയാറാവാതിരുന്ന രക്ഷിതാക്കള്‍ക്കു മുന്നിൽ കഴിഞ്ഞദിവസം നഗരസഭാ ചെയര്മാന് സ്വന്തംകുഞ്ഞിനു കുത്തിവയ്പ് എടുത്തു മാതൃക കാണിച്ചതോടെയാണ് വാക്സിനേഷന് നല്കാന് ചിലരെങ്കിലും മുന്നോട്ടുവന്നത്. പിന്നാലെ ഒട്ടുമിക്ക രക്ഷിതാക്കളും കുട്ടികള്‍ക്കു കുത്തിവയ്പ് നല്കുന്നതിനു സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളിലെത്തി മറ്റുള്ള കുട്ടികള്‍ക്കു കുത്തിവയ്പെടുത്തു. ഇതറിഞ്ഞ ഒരു രക്ഷിതാവ് രോഷാകുലനായി എത്തുകയും അധ്യാപകരോടു അപമര്യാദയായി പെരുമാറുകയും ചെയ്തു.
ഇതു തടയാനെത്തിയ പ്രധാനാധ്യാപകനെ കൈയേറ്റം ചെയ്തെന്നാണ് പരാതി.