പത്തനംതിട്ട: വയോധികൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഓമല്ലൂർ മഞ്ഞനിക്കര ആലുംമൂട്ടിൽ തെക്കേതിൽ ചെല്ലപ്പൻപിള്ളയാണ് (98)മരിച്ചത്. വാർധക്യസഹജമായ അസുഖം ബാധിച്ചാണ് മരണമെന്നാണ് സൂചനയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ യഥാർഥ കാരണം അറിയൂവെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതൽ ചെല്ലപ്പൻ പിള്ളയെ മകൻ ഹരീഷ്കുമാർ മർദിച്ചിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറായ ഹരീഷും സഹോദരി സിന്ധുവും മനോവൈകല്യമുള്ളവരാണെന്നും പോലീസ് പറയുന്നു.
ഹരീഷ്കുമാർ മദ്യലഹരിയിലാണ് പിതാവിനെയും സഹോദരിയെയും ഉപദ്രവിച്ചത്. ലഹരിമരുന്നുകൾ കഴിക്കുന്പോൾ ഇയാൾ അക്രമാസക്തനാകുന്നത് പതിവാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസെത്തി മൂന്നുപേരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെല്ലപ്പൻപിള്ളയെ തിരികെ വീട്ടിലെത്തിച്ചു. വീണ്ടും മകൻ ഉപദ്രവിച്ചതിനേത്തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ചു.
വിവരമറിഞ്ഞ് കെന്നഡി ചാക്കോ ട്രസ്റ്റ് ചെല്ലപ്പൻ പിള്ളയെയും മകളെയും ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിനിടെ രാത്രിയിൽ ചെല്ലപ്പൻ പിള്ളയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
തിങ്കളാഴ്ച രാവിലെ മുതൽ ചെല്ലപ്പൻ പിള്ളയെ മകൻ ഹരീഷ്കുമാർ മർദിച്ചിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറായ ഹരീഷും സഹോദരി സിന്ധുവും മനോവൈകല്യമുള്ളവരാണെന്നും പോലീസ് പറയുന്നു.
ഹരീഷ്കുമാർ മദ്യലഹരിയിലാണ് പിതാവിനെയും സഹോദരിയെയും ഉപദ്രവിച്ചത്. ലഹരിമരുന്നുകൾ കഴിക്കുന്പോൾ ഇയാൾ അക്രമാസക്തനാകുന്നത് പതിവാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസെത്തി മൂന്നുപേരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെല്ലപ്പൻപിള്ളയെ തിരികെ വീട്ടിലെത്തിച്ചു. വീണ്ടും മകൻ ഉപദ്രവിച്ചതിനേത്തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ചു.
വിവരമറിഞ്ഞ് കെന്നഡി ചാക്കോ ട്രസ്റ്റ് ചെല്ലപ്പൻ പിള്ളയെയും മകളെയും ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിനിടെ രാത്രിയിൽ ചെല്ലപ്പൻ പിള്ളയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.