തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണി യോഗത്തിലും മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാകാത്തതിൽ സിപിഎം, സിപിഐ പാർട്ടികളുടെ നേതൃതലത്തിൽ കടുത്ത പ്രതിഷേധം. ഇരുപാർട്ടികളുടെയും നേതൃയോഗങ്ങൾ മന്ത്രി രാജിവയ്ക്കണമെന്ന തീരുമാനമെടുത്തിരുന്നെങ്കിലും മുന്നണിമര്യാദയുടെ ഭാഗമായി തീരുമാനം ഇടതുമുന്നണി യോഗത്തിനു വിടുകയായിരുന്നു.
എന്നാൽ, അവിടെ തീരുമാനമുണ്ടായില്ല. പകരം ചാണ്ടിയെ പിന്തുണയ്ക്കുന്ന എൻസിപി നേതൃത്വത്തിന്റെ തീരുമാനത്തിനു വിഷയം വിടുകയായിരുന്നു ഇടതുമുന്നണി. ഇങ്ങനെയൊരു നീക്കം അസാധാരണമാണെന്നാണു നേതാക്കൾ പറയുന്നത്. ഞായറാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ ചാണ്ടിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിപി സംസ്ഥാന നേതൃത്വത്തോടു പെട്ടെന്നു തീരുമാനമെടുക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ഇന്നു ചേരുന്ന എൻസിപിയുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തില്ലെങ്കിൽ വെട്ടിലാകുന്നതു മുഖ്യമന്ത്രി തന്നെയാകും.
തോമസ് ചാണ്ടി വിഷയത്തിൽ തുടക്കം മുതൽ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണു പിണറായി വിജയൻ സ്വീകരിച്ചത്. ഇതിന് അദ്ദേഹം വിമർശനവിധേയനായിരുന്നു. എൻസിപി ചാണ്ടിയെ സംരക്ഷിച്ചാൽ മുഖ്യമന്ത്രി കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതനാകും. അങ്ങനെവന്നാൽ അടിയന്തര ഇടതുമുന്നണി യോഗം വിളിച്ചു ചേർത്തു ചാണ്ടിയെ മന്ത്രിസഭയിൽ നിന്നു മാറ്റാനുള്ള തീരുമാനം കൈക്കൊള്ളും. ഇത് എൻസിപിയുടെ ഇടതുമുന്നണി ബന്ധത്തിലും വിള്ളൽ വീഴ്ത്തും.
പല സംസ്ഥാനങ്ങളിലും ബിജെപിയുമായി ചങ്ങാത്തത്തിലാണ് എൻസിപി. ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കേണ്ടി വന്നാൽ കേരളത്തിൽ മറ്റൊരു പാർട്ടികൂടി ഇടതുമുന്നണി വിടും. ഈ സാഹചര്യമാണു കർക്കശമായൊരു നിലപാടു സ്വീകരിക്കുന്നതിൽനിന്ന് മുഖ്യമന്ത്രിയെയും എൽഡിഎഫ് നേതാക്കളെയും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.
കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ തോമസ് ചാണ്ടിയും സിപിഐ നേതാക്കളും തമ്മിൽ രൂക്ഷമായ വാഗ്വാദമാണു നടന്നത്. മന്ത്രി രാജിവച്ചേ മതിയാകൂവെന്ന നിലപാടു സിപിഐ സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ചാണ്ടിയോടുള്ള മൃദു സമീപനത്തിൽ മാറ്റം വരുത്തിയില്ല. ഇതു യോഗത്തിനുശേഷം എം.എൻ. സ്മാരകത്തിൽ ചേർന്ന സിപിഐ നേതാക്കളുടെ അനൗപചാരിക യോഗത്തിലും ചർച്ചയായി.
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശക്തമായ നിലപാടെടുത്തിരുന്നെങ്കിൽ രാജി വയ്ക്കാൻ ചാണ്ടി നിർബന്ധിതനാകുമെന്നായിരുന്നു സിപിഐ നേതാക്കളുടെ ഭാഷ്യം.
സിപിഎമ്മും സിപിഐയും ലോക്കൽ സമ്മേളനങ്ങൾ കഴിഞ്ഞ് ഏരിയ -മണ്ഡലം സമ്മേളനങ്ങളിലേക്കു കടക്കുകയാണ്. സമ്മേളനങ്ങളിൽ തോമസ് ചാണ്ടി വിഷയത്തിൽ ശക്തമായ വിമർശനമാണു നടക്കുന്നത്. ഇക്കാര്യവും കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ ഇരുപാർട്ടികളുടെയും നേതാക്കൾ വിശദീകരിച്ചതാണ്. എന്നിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനാകാത്തത് ഇടതുമുന്നണിയുടെ രാഷ്ട്രീയ ദൗർബല്യമായാണു നോക്കിക്കാണുന്നത്.
എം. പ്രേംകുമാർ
എന്നാൽ, അവിടെ തീരുമാനമുണ്ടായില്ല. പകരം ചാണ്ടിയെ പിന്തുണയ്ക്കുന്ന എൻസിപി നേതൃത്വത്തിന്റെ തീരുമാനത്തിനു വിഷയം വിടുകയായിരുന്നു ഇടതുമുന്നണി. ഇങ്ങനെയൊരു നീക്കം അസാധാരണമാണെന്നാണു നേതാക്കൾ പറയുന്നത്. ഞായറാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ ചാണ്ടിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിപി സംസ്ഥാന നേതൃത്വത്തോടു പെട്ടെന്നു തീരുമാനമെടുക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ഇന്നു ചേരുന്ന എൻസിപിയുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തില്ലെങ്കിൽ വെട്ടിലാകുന്നതു മുഖ്യമന്ത്രി തന്നെയാകും.
തോമസ് ചാണ്ടി വിഷയത്തിൽ തുടക്കം മുതൽ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണു പിണറായി വിജയൻ സ്വീകരിച്ചത്. ഇതിന് അദ്ദേഹം വിമർശനവിധേയനായിരുന്നു. എൻസിപി ചാണ്ടിയെ സംരക്ഷിച്ചാൽ മുഖ്യമന്ത്രി കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതനാകും. അങ്ങനെവന്നാൽ അടിയന്തര ഇടതുമുന്നണി യോഗം വിളിച്ചു ചേർത്തു ചാണ്ടിയെ മന്ത്രിസഭയിൽ നിന്നു മാറ്റാനുള്ള തീരുമാനം കൈക്കൊള്ളും. ഇത് എൻസിപിയുടെ ഇടതുമുന്നണി ബന്ധത്തിലും വിള്ളൽ വീഴ്ത്തും.
പല സംസ്ഥാനങ്ങളിലും ബിജെപിയുമായി ചങ്ങാത്തത്തിലാണ് എൻസിപി. ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കേണ്ടി വന്നാൽ കേരളത്തിൽ മറ്റൊരു പാർട്ടികൂടി ഇടതുമുന്നണി വിടും. ഈ സാഹചര്യമാണു കർക്കശമായൊരു നിലപാടു സ്വീകരിക്കുന്നതിൽനിന്ന് മുഖ്യമന്ത്രിയെയും എൽഡിഎഫ് നേതാക്കളെയും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.
കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ തോമസ് ചാണ്ടിയും സിപിഐ നേതാക്കളും തമ്മിൽ രൂക്ഷമായ വാഗ്വാദമാണു നടന്നത്. മന്ത്രി രാജിവച്ചേ മതിയാകൂവെന്ന നിലപാടു സിപിഐ സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ചാണ്ടിയോടുള്ള മൃദു സമീപനത്തിൽ മാറ്റം വരുത്തിയില്ല. ഇതു യോഗത്തിനുശേഷം എം.എൻ. സ്മാരകത്തിൽ ചേർന്ന സിപിഐ നേതാക്കളുടെ അനൗപചാരിക യോഗത്തിലും ചർച്ചയായി.
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശക്തമായ നിലപാടെടുത്തിരുന്നെങ്കിൽ രാജി വയ്ക്കാൻ ചാണ്ടി നിർബന്ധിതനാകുമെന്നായിരുന്നു സിപിഐ നേതാക്കളുടെ ഭാഷ്യം.
സിപിഎമ്മും സിപിഐയും ലോക്കൽ സമ്മേളനങ്ങൾ കഴിഞ്ഞ് ഏരിയ -മണ്ഡലം സമ്മേളനങ്ങളിലേക്കു കടക്കുകയാണ്. സമ്മേളനങ്ങളിൽ തോമസ് ചാണ്ടി വിഷയത്തിൽ ശക്തമായ വിമർശനമാണു നടക്കുന്നത്. ഇക്കാര്യവും കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ ഇരുപാർട്ടികളുടെയും നേതാക്കൾ വിശദീകരിച്ചതാണ്. എന്നിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനാകാത്തത് ഇടതുമുന്നണിയുടെ രാഷ്ട്രീയ ദൗർബല്യമായാണു നോക്കിക്കാണുന്നത്.
എം. പ്രേംകുമാർ