കണ്ണൂർ: പി. ജയരാജനെതിരായ പാർട്ടി നിലപാടിനോട് കണ്ണൂരിൽ സിപിഎം അണികൾക്കിടയിൽ കടുത്ത പ്രതിഷേധം. വാർത്ത പുറത്തുവന്ന ഞായറാഴ്ച രാത്രിതന്നെ ചില കേന്ദ്രങ്ങളിൽ ജയരാജന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്താൻ പ്രവർത്തകർ ഒരുങ്ങിയിരുന്നു. എന്നാൽ, ഇത് ജയരാജന് പ്രതികൂലമാകുമെന്നതിനാൽ പ്രവർത്തകരെ നേതാക്കൾ പിന്തിരിപ്പിക്കുകയായിരുന്നു.
അതേസമയം, ജയരാജനെതിരേ പാർട്ടി ശക്തമായ നടപടികളിലേക്കു നീങ്ങില്ലെന്നാണു സൂചന. കണ്ണൂരിൽ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സാധിച്ചത് ജയരാജന്റെ കഴിവാണെന്നു പാർട്ടിയും നേരത്തേ സമ്മതിച്ചിട്ടുള്ളതാണ്. ബിജെപി നേതാക്കളായിരുന്ന ഒ.കെ. വാസു, അശോകൻ, ആർഎസ്എസ് നേതാവായിരുന്ന സുധീഷ് മിന്നി എന്നിവരെ സിപിഎമ്മിൽ എത്തിച്ചതിനു പിന്നിൽ ജയരാജനായിരുന്നു.
പാർട്ടി ചെറിയ നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ പോലും അത് ജയരാജന്റെ രാഷ്ട്രീയഭാവിയെ ബാധിക്കാം. ഇത്തവണയും ജില്ലാ സെക്രട്ടറിയാകാൻ സാധ്യതയുള്ള വ്യക്തിയാണ് ജയരാജൻ. എന്നാൽ, പാർട്ടി കടുംപിടിത്തം പിടിച്ചാൽ ഈ സാധ്യത ഇല്ലാതാവും. നേരത്തേ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ സ്വഭാവദൂഷ്യത്തിന് പാർട്ടിയിൽ നിന്നു പുറത്താക്കിയപ്പോൾ ആക്ടിംഗ് സെക്രട്ടറിയായി നിയോഗിച്ചത് ജയരാജനെയായിരുന്നു. തുടർന്ന് 2011ലെ പയ്യന്നൂർ സമ്മേളനവും 2014ലെ കൂത്തുപറമ്പ് സമ്മേളനവും ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുകയാണെന്നായിരുന്നു സംസ്ഥാനസമിതി യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. പി. ജയരാജന്റെ ജീവിതം പ്രമേയമാക്കി ആൽബം ഉൾപ്പെടെയുള്ളവ പുറത്തിറങ്ങിയിട്ടുണ്ട്. ഇതും പ്രധാന ചർച്ചയായി. പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ആൽബത്തിൽ ജയരാജനെ പി. കൃഷ്ണപിള്ളയുടെ പ്രവർത്തനരീതിയോടാണ് ഉപമിക്കുന്നത്.
‘കണ്ണൂരിൻ കണ്ണായ ധീര സഖാവേ, കൈരളിക്കഭിമാനം ധീര സഖാവേ’... എന്നു തുടങ്ങുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ആൽബത്തിൽ ‘ചെഞ്ചോര പൊൻകതിരല്ലേ.. ചെമ്മണ്ണിൻ മാനം കാക്കും പൂമരമല്ലേ’ എന്നിങ്ങനെ ജയരാജനെ വിശേഷിപ്പിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും ജയരാജന്റെ കൂറ്റൻ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതു തടയാൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. നവമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ മഹത്വവത്കരിച്ചു പ്രചാരണം നടത്തുന്നതു തടയാനും പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായില്ല. ഇത്തരം പ്രവർത്തനങ്ങൾക്ക് ജയരാജൻ മൗനാനുവാദം നൽകിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
അതേസമയം, സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്ന വാർത്ത നിഷേധിച്ചും വിമർശന വാർത്ത ശരിവച്ചും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
നിശാന്ത് ഘോഷ്
അതേസമയം, ജയരാജനെതിരേ പാർട്ടി ശക്തമായ നടപടികളിലേക്കു നീങ്ങില്ലെന്നാണു സൂചന. കണ്ണൂരിൽ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സാധിച്ചത് ജയരാജന്റെ കഴിവാണെന്നു പാർട്ടിയും നേരത്തേ സമ്മതിച്ചിട്ടുള്ളതാണ്. ബിജെപി നേതാക്കളായിരുന്ന ഒ.കെ. വാസു, അശോകൻ, ആർഎസ്എസ് നേതാവായിരുന്ന സുധീഷ് മിന്നി എന്നിവരെ സിപിഎമ്മിൽ എത്തിച്ചതിനു പിന്നിൽ ജയരാജനായിരുന്നു.
പാർട്ടി ചെറിയ നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ പോലും അത് ജയരാജന്റെ രാഷ്ട്രീയഭാവിയെ ബാധിക്കാം. ഇത്തവണയും ജില്ലാ സെക്രട്ടറിയാകാൻ സാധ്യതയുള്ള വ്യക്തിയാണ് ജയരാജൻ. എന്നാൽ, പാർട്ടി കടുംപിടിത്തം പിടിച്ചാൽ ഈ സാധ്യത ഇല്ലാതാവും. നേരത്തേ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ സ്വഭാവദൂഷ്യത്തിന് പാർട്ടിയിൽ നിന്നു പുറത്താക്കിയപ്പോൾ ആക്ടിംഗ് സെക്രട്ടറിയായി നിയോഗിച്ചത് ജയരാജനെയായിരുന്നു. തുടർന്ന് 2011ലെ പയ്യന്നൂർ സമ്മേളനവും 2014ലെ കൂത്തുപറമ്പ് സമ്മേളനവും ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുകയാണെന്നായിരുന്നു സംസ്ഥാനസമിതി യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. പി. ജയരാജന്റെ ജീവിതം പ്രമേയമാക്കി ആൽബം ഉൾപ്പെടെയുള്ളവ പുറത്തിറങ്ങിയിട്ടുണ്ട്. ഇതും പ്രധാന ചർച്ചയായി. പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ആൽബത്തിൽ ജയരാജനെ പി. കൃഷ്ണപിള്ളയുടെ പ്രവർത്തനരീതിയോടാണ് ഉപമിക്കുന്നത്.
‘കണ്ണൂരിൻ കണ്ണായ ധീര സഖാവേ, കൈരളിക്കഭിമാനം ധീര സഖാവേ’... എന്നു തുടങ്ങുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ആൽബത്തിൽ ‘ചെഞ്ചോര പൊൻകതിരല്ലേ.. ചെമ്മണ്ണിൻ മാനം കാക്കും പൂമരമല്ലേ’ എന്നിങ്ങനെ ജയരാജനെ വിശേഷിപ്പിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും ജയരാജന്റെ കൂറ്റൻ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതു തടയാൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. നവമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ മഹത്വവത്കരിച്ചു പ്രചാരണം നടത്തുന്നതു തടയാനും പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായില്ല. ഇത്തരം പ്രവർത്തനങ്ങൾക്ക് ജയരാജൻ മൗനാനുവാദം നൽകിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
അതേസമയം, സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്ന വാർത്ത നിഷേധിച്ചും വിമർശന വാർത്ത ശരിവച്ചും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
നിശാന്ത് ഘോഷ്