തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളു ടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ വിശദീകരണം തേടി. അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമായി കുറച്ചുകൊണ്ടുള്ള ഓർഡിനൻസാണ് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിസഭ അംഗീകരിച്ചത്.
തുടർന്ന് ഒപ്പുവയ്ക്കാനായി ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിന് അയച്ചു. എന്നാൽ, ദേവസ്വം ആക്ട് സംബന്ധിച്ച് ചില വിശദീകരണങ്ങൾ ഇന്നലെ ഗവർണർ സർക്കാരിനോടു ചോദിച്ചു. ഈ വിശദീകരണങ്ങൾകൂടി പരിശോധിച്ചാവും ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.
കഴിഞ്ഞ സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും അംഗം അജയ് തറയിലിനെയും ഒഴിവാക്കാനായി ഇവർ അധികാരമേറ്റ് രണ്ടു വർഷം തികയുന്നതിനു തലേദിവസം പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് ദേവസ്വം ഓർഡിനൻസ് ഇറക്കിയത്. എന്നാൽ, ഈ വർഷത്തെ മണ്ഡല- മകരവിളക്ക് സീസണുകൾ ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പ്രസിഡന്റിനെയും ദേവസ്വം ബോർഡ് അംഗത്തെയും പുറത്താക്കിക്കൊണ്ട് ഇറക്കിയ ഓർഡിനൻസിനെതിരേ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.
ഓർഡിനൻസ് സംബന്ധിച്ച് ഗവർണർ ചില വിശദീകരണങ്ങൾ ചോദിക്കുകയാണുണ്ടായതെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നുമാണു സർക്കാരിന്റെ നിലപാട്.
ഗവർണർ ഓർഡിനൻസ് തിരിച്ചയച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഗവർണർക്ക് ഇക്കാര്യത്തിൽ ഉടൻതന്നെ വിശദീകരണം നല്‍കുമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
തുടർന്ന് ഒപ്പുവയ്ക്കാനായി ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിന് അയച്ചു. എന്നാൽ, ദേവസ്വം ആക്ട് സംബന്ധിച്ച് ചില വിശദീകരണങ്ങൾ ഇന്നലെ ഗവർണർ സർക്കാരിനോടു ചോദിച്ചു. ഈ വിശദീകരണങ്ങൾകൂടി പരിശോധിച്ചാവും ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.
കഴിഞ്ഞ സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും അംഗം അജയ് തറയിലിനെയും ഒഴിവാക്കാനായി ഇവർ അധികാരമേറ്റ് രണ്ടു വർഷം തികയുന്നതിനു തലേദിവസം പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് ദേവസ്വം ഓർഡിനൻസ് ഇറക്കിയത്. എന്നാൽ, ഈ വർഷത്തെ മണ്ഡല- മകരവിളക്ക് സീസണുകൾ ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പ്രസിഡന്റിനെയും ദേവസ്വം ബോർഡ് അംഗത്തെയും പുറത്താക്കിക്കൊണ്ട് ഇറക്കിയ ഓർഡിനൻസിനെതിരേ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.
ഓർഡിനൻസ് സംബന്ധിച്ച് ഗവർണർ ചില വിശദീകരണങ്ങൾ ചോദിക്കുകയാണുണ്ടായതെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നുമാണു സർക്കാരിന്റെ നിലപാട്.
ഗവർണർ ഓർഡിനൻസ് തിരിച്ചയച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഗവർണർക്ക് ഇക്കാര്യത്തിൽ ഉടൻതന്നെ വിശദീകരണം നല്‍കുമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.