ബംഗളൂരു: നൊബേൽ സമ്മാന ജേതാവും പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായിരുന്ന സി.വി. രാമന്റെ വസതിയിൽനിന്ന് മോഷ്ടാക്കൾ ചന്ദനമരം മുറിച്ചുകടത്തി. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓടിച്ചശേഷമാണ് ആറു പേരടങ്ങുന്ന സംഘം ചന്ദനമരം മുറിച്ചു കടത്തിയത്.
ശനിയാഴ്ച പുലർച്ചെ വസതിവളപ്പിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ സുരക്ഷാജീവനക്കാരെ ഭീഷണിപ്പെടുത്തിയശേഷമാണ് മരം മുറിച്ചുകടത്തിയതെന്ന് പരാതിയിൽ പറയുന്നു. തമിഴ് സംസാരിച്ചിരുന്ന സംഘാംഗങ്ങൾ മുഖംമൂടി ധരിച്ചിരുന്നു. മോഷണം നടന്നയിടത്ത് സിസിടിവി കാമറയില്ലാത്തതിനാൽ സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. രാമൻ മൂന്നു ദശാബ്ദക്കാലം താമസിച്ച വസതി, ഇപ്പോൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. സി.വി. രാമന് 1930 ലാണ് ഊർജതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
ശനിയാഴ്ച പുലർച്ചെ വസതിവളപ്പിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ സുരക്ഷാജീവനക്കാരെ ഭീഷണിപ്പെടുത്തിയശേഷമാണ് മരം മുറിച്ചുകടത്തിയതെന്ന് പരാതിയിൽ പറയുന്നു. തമിഴ് സംസാരിച്ചിരുന്ന സംഘാംഗങ്ങൾ മുഖംമൂടി ധരിച്ചിരുന്നു. മോഷണം നടന്നയിടത്ത് സിസിടിവി കാമറയില്ലാത്തതിനാൽ സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. രാമൻ മൂന്നു ദശാബ്ദക്കാലം താമസിച്ച വസതി, ഇപ്പോൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. സി.വി. രാമന് 1930 ലാണ് ഊർജതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.