കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നിലപാടുകളിൽ സിപിഎമ്മിന് അതൃപ്തി. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുകയാണെന്നും ഇത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ വിമർശനമുയർന്നു. ജയരാജനെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന.
സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി. ജയരാജനെതിരേ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി പാർട്ടിയെക്കാൾ മേലെ വളരാൻ ശ്രമിക്കുന്നെന്ന ആരോപണമാണു പ്രധാനമായും ഉയർന്നത്. പി. ജയരാജന്റെ ജീവിതം പ്രമേയമാക്കി നൃത്തശില്പം ഉൾപ്പെടെയുള്ളവ പാർട്ടിയുമായി ബന്ധപ്പെട്ടു നിർമിച്ചിരുന്നു. ഇത് ഒരുതരം സ്വയം വിഗ്രഹവത്കരണമാണെന്നാണു സംസ്ഥാന കമ്മിറ്റിയോഗത്തിൽ ചൂണ്ടിക്കാട്ടിയത്. തനിക്കെതിരേ ഉയർന്ന രൂക്ഷ വിമർശനത്തിൽ പ്രകോപിതനായ ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവത്രെ.
സംസ്ഥാന ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള ജില്ലാ സെക്രട്ടറിയാണു പി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെക്കാളും പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയനെക്കാളും വലിയ നേതാവെന്ന രീതിയിലാണ് പി. ജയരാജന്റെ പ്രവർത്തനരീതിയെന്നും പാർട്ടിക്കുള്ളിൽനിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.
കണ്ണൂർ ജില്ലയിൽ പലേടങ്ങളിലും ജയരാജന്റെ കൂറ്റൻ ഫ്ളെക്സ് ബോർഡുകൾ അണികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, തുടർച്ചയായി ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതു തടയാൻ ആവശ്യമായ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
നവമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ മഹത്വവത്കരിച്ചു പ്രചാരണം നടത്തുന്നതു തടയാൻ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. ഇത്തരം പ്രവർത്തനങ്ങൾക്കു ജയരാജൻ മൗനാനുവാദം നൽകിയെന്നും പാർട്ടി വിലയിരുത്തുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം, സാന്ത്വന പരിചരണ വിഭാഗം, ശ്രീകൃഷ്ണ ജയന്തിക്കു ബദലായി സാംസ്കാരിക ഘോഷയാത്ര എന്നിവയെല്ലാം ആരംഭിച്ചത് കണ്ണൂരിലാണ്. ജില്ലാ സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇത്തരം പരിപാടികൾ. ഏറ്റവും ഒടുവിൽ സേനാവിഭാഗങ്ങളിലേക്ക് ജോലിക്കായി യുവാക്കളെ പ്രാപ്തരാക്കാനുള്ള പരിശീലനകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോ അറിവോ ഇല്ലാതെ എല്ലാം പി. ജയരാജൻ എന്ന ജില്ലാ സെക്രട്ടറിയുടെ സ്വന്തം ഇഷ്ടപ്രകാരമാണു നടത്തിയിരുന്നത്. മാറ്റങ്ങൾ കണ്ണൂരിൽനിന്ന് ആരംഭിക്കണമെന്ന നിലപാടാണു ജയരാജൻ സ്വീകരിക്കുന്നത്. സംസ്ഥാനകമ്മിറ്റിയോട് ആലോചിക്കുകപോലും ചെയ്യാതെ കണ്ണൂർ പാർട്ടി സെക്രട്ടറി കാര്യങ്ങൾ സ്വയം നടപ്പാക്കുകയാണെന്നും സംസ്ഥാന കമ്മിറ്റിക്കകത്ത് വിമർശനം ഉയർന്നിരുന്നു.
നേരത്തെ പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചു സിപിഎം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. സാധാരണ ഗതിയിൽ മാർച്ച് പോലീസ് സ്റ്റേഷന്റെ ഗേറ്റിനു സമീപമാണ് നടത്താറെങ്കിൽ പ്രവർത്തകർ സ്റ്റേഷൻ വളപ്പിൽ കടക്കുകയും സ്റ്റേഷൻ വരാന്തയിൽ നിന്നുകൊണ്ട് ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഇത് ഏറെ വിമർശനത്തിനു വഴിവച്ചിരുന്നു.
സിപിഎമ്മിന്റെ ഭരണത്തിൽ പാർട്ടി സെക്രട്ടറി തന്നെ പോലീസ് സ്റ്റേഷൻ വരാന്തയിൽനിന്ന് സമരം ഉദ്ഘാടനം ചെയ്തതു പാർട്ടിക്കു ക്ഷീണമുണ്ടാക്കിയതായി വിലയിരുത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി. ജയരാജനെതിരേ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി പാർട്ടിയെക്കാൾ മേലെ വളരാൻ ശ്രമിക്കുന്നെന്ന ആരോപണമാണു പ്രധാനമായും ഉയർന്നത്. പി. ജയരാജന്റെ ജീവിതം പ്രമേയമാക്കി നൃത്തശില്പം ഉൾപ്പെടെയുള്ളവ പാർട്ടിയുമായി ബന്ധപ്പെട്ടു നിർമിച്ചിരുന്നു. ഇത് ഒരുതരം സ്വയം വിഗ്രഹവത്കരണമാണെന്നാണു സംസ്ഥാന കമ്മിറ്റിയോഗത്തിൽ ചൂണ്ടിക്കാട്ടിയത്. തനിക്കെതിരേ ഉയർന്ന രൂക്ഷ വിമർശനത്തിൽ പ്രകോപിതനായ ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവത്രെ.
സംസ്ഥാന ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള ജില്ലാ സെക്രട്ടറിയാണു പി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെക്കാളും പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയനെക്കാളും വലിയ നേതാവെന്ന രീതിയിലാണ് പി. ജയരാജന്റെ പ്രവർത്തനരീതിയെന്നും പാർട്ടിക്കുള്ളിൽനിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.
കണ്ണൂർ ജില്ലയിൽ പലേടങ്ങളിലും ജയരാജന്റെ കൂറ്റൻ ഫ്ളെക്സ് ബോർഡുകൾ അണികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, തുടർച്ചയായി ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതു തടയാൻ ആവശ്യമായ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
നവമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ മഹത്വവത്കരിച്ചു പ്രചാരണം നടത്തുന്നതു തടയാൻ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. ഇത്തരം പ്രവർത്തനങ്ങൾക്കു ജയരാജൻ മൗനാനുവാദം നൽകിയെന്നും പാർട്ടി വിലയിരുത്തുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം, സാന്ത്വന പരിചരണ വിഭാഗം, ശ്രീകൃഷ്ണ ജയന്തിക്കു ബദലായി സാംസ്കാരിക ഘോഷയാത്ര എന്നിവയെല്ലാം ആരംഭിച്ചത് കണ്ണൂരിലാണ്. ജില്ലാ സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇത്തരം പരിപാടികൾ. ഏറ്റവും ഒടുവിൽ സേനാവിഭാഗങ്ങളിലേക്ക് ജോലിക്കായി യുവാക്കളെ പ്രാപ്തരാക്കാനുള്ള പരിശീലനകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോ അറിവോ ഇല്ലാതെ എല്ലാം പി. ജയരാജൻ എന്ന ജില്ലാ സെക്രട്ടറിയുടെ സ്വന്തം ഇഷ്ടപ്രകാരമാണു നടത്തിയിരുന്നത്. മാറ്റങ്ങൾ കണ്ണൂരിൽനിന്ന് ആരംഭിക്കണമെന്ന നിലപാടാണു ജയരാജൻ സ്വീകരിക്കുന്നത്. സംസ്ഥാനകമ്മിറ്റിയോട് ആലോചിക്കുകപോലും ചെയ്യാതെ കണ്ണൂർ പാർട്ടി സെക്രട്ടറി കാര്യങ്ങൾ സ്വയം നടപ്പാക്കുകയാണെന്നും സംസ്ഥാന കമ്മിറ്റിക്കകത്ത് വിമർശനം ഉയർന്നിരുന്നു.
നേരത്തെ പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചു സിപിഎം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. സാധാരണ ഗതിയിൽ മാർച്ച് പോലീസ് സ്റ്റേഷന്റെ ഗേറ്റിനു സമീപമാണ് നടത്താറെങ്കിൽ പ്രവർത്തകർ സ്റ്റേഷൻ വളപ്പിൽ കടക്കുകയും സ്റ്റേഷൻ വരാന്തയിൽ നിന്നുകൊണ്ട് ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഇത് ഏറെ വിമർശനത്തിനു വഴിവച്ചിരുന്നു.
സിപിഎമ്മിന്റെ ഭരണത്തിൽ പാർട്ടി സെക്രട്ടറി തന്നെ പോലീസ് സ്റ്റേഷൻ വരാന്തയിൽനിന്ന് സമരം ഉദ്ഘാടനം ചെയ്തതു പാർട്ടിക്കു ക്ഷീണമുണ്ടാക്കിയതായി വിലയിരുത്തിയിരുന്നു.