കൊച്ചി: ആന്ധ്രാപ്രദേശിൽ ആരംഭിക്കാനിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കു മുന്നോടിയായി കേരളത്തിലെ നിക്ഷേപങ്ങളെപ്പറ്റിയറിയാൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കൊച്ചിയിലെത്തി. ആന്ധ്രയിൽ ലുലു ഗ്രൂപ്പ് 3,000 കോടിയുടെ നിക്ഷേപം നടത്താൻ തീരുമാനിച്ചിരിക്കെ ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ സ്ഥാപനങ്ങൾ നേരിട്ടു കാണുകയായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ ലക്ഷ്യം. ലുലു മാളും ലുലു കണ്വൻഷൻ സെന്ററും ആന്ധ്ര മുഖ്യൻ സന്ദർശിച്ചു.
ആന്ധ്രയിലെ വിശാഖപട്ടണത്തു 22 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാളും മാരിയറ്റ് ഹോട്ടലും വിപുലമായ കണ്വൻഷൻ സെന്ററും നിർമിക്കാനാണു ലുലു ഒരുങ്ങുന്നത്.
ഇന്നലെ രാവിലെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ബോൾഗാട്ടിയിലെ കണ്വൻഷൻ സെന്ററിലാണ് ആദ്യമെത്തിയത്. അരമണിക്കൂറിനുശേഷം ഇടപ്പള്ളിയിലെ ലുലു മാളിലുമെത്തി.
ഇവിടെയുള്ള ഹൈപ്പർ മാർക്കറ്റ് അടക്കമുള്ള സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. ഇന്ത്യയിൽ ഇത്തരത്തിലുള്ള വികസ പ്രവർത്തനങ്ങൾ വരണമെന്നു മാളിലെ സന്ദർശനത്തിനുശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. വിശാഖപട്ടണത്തു തുടക്കമിടുന്ന പദ്ധതിക്കു ലുലു ഗ്രൂപ്പിനു ടെൻഡർ നൽകിയിട്ടുണ്ട്. വിശാഖപട്ടണം വലിയ സാധ്യതകളുള്ള നഗരമാണെന്നും ലുലു ഗ്രൂപ്പ് കേരളത്തിനു വലിയ സംഭാവനകൾ നൽകിയെന്നും നായിഡു പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫലി എന്നിവരും ആന്ധ്രയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നായിഡുവിനൊപ്പമുണ്ടായിരുന്നു. യൂസഫലിയുടെ കടവന്ത്രയിലെ വസതി കൂടി സന്ദർശിച്ചശേഷം അദ്ദേഹം നെടുന്പാശേരി വഴി മടങ്ങി.
ആന്ധ്രയിലെ വിശാഖപട്ടണത്തു 22 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാളും മാരിയറ്റ് ഹോട്ടലും വിപുലമായ കണ്വൻഷൻ സെന്ററും നിർമിക്കാനാണു ലുലു ഒരുങ്ങുന്നത്.
ഇന്നലെ രാവിലെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ബോൾഗാട്ടിയിലെ കണ്വൻഷൻ സെന്ററിലാണ് ആദ്യമെത്തിയത്. അരമണിക്കൂറിനുശേഷം ഇടപ്പള്ളിയിലെ ലുലു മാളിലുമെത്തി.
ഇവിടെയുള്ള ഹൈപ്പർ മാർക്കറ്റ് അടക്കമുള്ള സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. ഇന്ത്യയിൽ ഇത്തരത്തിലുള്ള വികസ പ്രവർത്തനങ്ങൾ വരണമെന്നു മാളിലെ സന്ദർശനത്തിനുശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. വിശാഖപട്ടണത്തു തുടക്കമിടുന്ന പദ്ധതിക്കു ലുലു ഗ്രൂപ്പിനു ടെൻഡർ നൽകിയിട്ടുണ്ട്. വിശാഖപട്ടണം വലിയ സാധ്യതകളുള്ള നഗരമാണെന്നും ലുലു ഗ്രൂപ്പ് കേരളത്തിനു വലിയ സംഭാവനകൾ നൽകിയെന്നും നായിഡു പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫലി എന്നിവരും ആന്ധ്രയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നായിഡുവിനൊപ്പമുണ്ടായിരുന്നു. യൂസഫലിയുടെ കടവന്ത്രയിലെ വസതി കൂടി സന്ദർശിച്ചശേഷം അദ്ദേഹം നെടുന്പാശേരി വഴി മടങ്ങി.