ചെറുതോണി: പാർലമെന്റ് അംഗമാകുന്നതിന് ഒൻപതു വർഷം മുന്പ് 2005ൽ പിതാവ് തനിക്ക് എഴുതിത്തന്ന നാലേക്കർ സ്ഥലം മാത്രമാണ് കൊട്ടക്കാന്പൂരിലുള്ളതെന്ന് ജോയ്സ് ജോർജ് എംപി. ഇവിടെ താൻ നേരിട്ടു സ്ഥലം വാങ്ങിയിട്ടില്ല.
രണ്ടായിരത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കേ പട്ടയം ലഭിച്ച ഭൂമിയാണിത്. അന്നത്തെ ഭൂമിയുടെ ഉടമസ്ഥരിൽനിന്നു തന്റെ പിതാവ് വില കൊടുത്തു വാങ്ങിയതാണ് ഈ സ്ഥലം. മണ്ണിനോടും കൃഷിയോടുമുള്ള താൽപര്യംകൊണ്ട് ഇടുക്കിയിൽ കുടിയേറിയ മാതാപിതാക്കൾ സ്ഥലം വാങ്ങുക സ്വാഭാവികമാണ്. പിതാവ് തന്ന ഈ നാലേക്കർ ഭൂമിയല്ലാതെ ഇടുക്കി ജില്ലയിൽ ഒരിടത്തും തന്റെ പേരിൽ ഭൂമിയില്ല. കഴിഞ്ഞ ഏഴിനു രേഖകൾ ഹാജരാക്കാൻ ആർഡിഒ ആവശ്യപ്പെട്ടതനുസരിച്ചു പിതാവ് ഭൂമി വാങ്ങിയ സമയം മുതൽ 2018 മാർച്ച് വരെയുള്ള കരം കെട്ടിയതുൾപ്പെടെയുള്ള മുഴുവൻ രേഖകളും ഹാജരാക്കിയിരുന്നു.
എന്നാൽ, തിടുക്കത്തിൽ 48 മണിക്കൂർ തികയും മുന്പ് തന്റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി പട്ടയം റദ്ദാക്കി ഉത്തരവിറക്കിയതു ദുരൂഹമാണ്. സാധാരണ പൗരനു തന്റെ ഭാഗം വിശദീകരിക്കുന്നതിനു നൽകുന്ന അവസരം പോലും പാർലമെന്റ് അംഗമായ തനിക്കു ലഭിച്ചില്ല. സാമാന്യനീതി നിഷേധിച്ച ഉദ്യോഗസ്ഥ നടപടിയെ നിയമപരമായി നേരിടും. രണ്ടായിരത്തിൽ ഭൂമി കൈവശം വച്ചിരുന്നവർക്കു പട്ടയം നൽകുന്പോൾ ക്രമവിരുദ്ധമായ എന്തെങ്കിലും നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുകയോ അക്കാര്യത്തിൽ ഇടപെടുകയോ ചെയ്യില്ലെന്നും എം പി പറഞ്ഞു.
എന്നാൽ, മുൻ സർക്കാരിന്റെ കാലത്തു ചീഫ് സെക്രട്ടറിയും വിജിലൻസ് ഡയറക്ടറും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ഉൾപ്പടെയുള്ളവർ അന്വേഷിച്ചിട്ടു ഭൂമി കൈവശം വയ്ക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
നിവേദിത പി. ഹരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിട്ടും ചട്ടവിരുദ്ധമായ ഒരു നടപടിയും കണ്ടെത്തിയില്ല.
ഇപ്പോൾ റവന്യു വകുപ്പിലെ ഏറ്റവും താഴെത്തട്ടിലെ ഒരു ഉദ്യോഗസ്ഥൻ തിടുക്കത്തിൽ എടുത്ത നടപടി ജനങ്ങൾ വിലയിരുത്തട്ടെയെന്നും എംപി പറഞ്ഞു. ഈ സമീപനം തുടർന്നാൽ ഇടുക്കിയിലെ കർഷകരുടെ കൈവശമുള്ള ഭൂമിയുടെ ഏതു പട്ടയവും എപ്പോൾ വേണമെങ്കിലും റദ്ദ് ചെയ്യാം. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജോയ്സ് ചൂണ്ടിക്കാട്ടി. ജനപക്ഷത്ത് നിലകൊള്ളുമെന്നും ഇടുക്കിയിലെ ജനകീയ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടു തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കേ പട്ടയം ലഭിച്ച ഭൂമിയാണിത്. അന്നത്തെ ഭൂമിയുടെ ഉടമസ്ഥരിൽനിന്നു തന്റെ പിതാവ് വില കൊടുത്തു വാങ്ങിയതാണ് ഈ സ്ഥലം. മണ്ണിനോടും കൃഷിയോടുമുള്ള താൽപര്യംകൊണ്ട് ഇടുക്കിയിൽ കുടിയേറിയ മാതാപിതാക്കൾ സ്ഥലം വാങ്ങുക സ്വാഭാവികമാണ്. പിതാവ് തന്ന ഈ നാലേക്കർ ഭൂമിയല്ലാതെ ഇടുക്കി ജില്ലയിൽ ഒരിടത്തും തന്റെ പേരിൽ ഭൂമിയില്ല. കഴിഞ്ഞ ഏഴിനു രേഖകൾ ഹാജരാക്കാൻ ആർഡിഒ ആവശ്യപ്പെട്ടതനുസരിച്ചു പിതാവ് ഭൂമി വാങ്ങിയ സമയം മുതൽ 2018 മാർച്ച് വരെയുള്ള കരം കെട്ടിയതുൾപ്പെടെയുള്ള മുഴുവൻ രേഖകളും ഹാജരാക്കിയിരുന്നു.
എന്നാൽ, തിടുക്കത്തിൽ 48 മണിക്കൂർ തികയും മുന്പ് തന്റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി പട്ടയം റദ്ദാക്കി ഉത്തരവിറക്കിയതു ദുരൂഹമാണ്. സാധാരണ പൗരനു തന്റെ ഭാഗം വിശദീകരിക്കുന്നതിനു നൽകുന്ന അവസരം പോലും പാർലമെന്റ് അംഗമായ തനിക്കു ലഭിച്ചില്ല. സാമാന്യനീതി നിഷേധിച്ച ഉദ്യോഗസ്ഥ നടപടിയെ നിയമപരമായി നേരിടും. രണ്ടായിരത്തിൽ ഭൂമി കൈവശം വച്ചിരുന്നവർക്കു പട്ടയം നൽകുന്പോൾ ക്രമവിരുദ്ധമായ എന്തെങ്കിലും നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുകയോ അക്കാര്യത്തിൽ ഇടപെടുകയോ ചെയ്യില്ലെന്നും എം പി പറഞ്ഞു.
എന്നാൽ, മുൻ സർക്കാരിന്റെ കാലത്തു ചീഫ് സെക്രട്ടറിയും വിജിലൻസ് ഡയറക്ടറും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ഉൾപ്പടെയുള്ളവർ അന്വേഷിച്ചിട്ടു ഭൂമി കൈവശം വയ്ക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
നിവേദിത പി. ഹരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിട്ടും ചട്ടവിരുദ്ധമായ ഒരു നടപടിയും കണ്ടെത്തിയില്ല.
ഇപ്പോൾ റവന്യു വകുപ്പിലെ ഏറ്റവും താഴെത്തട്ടിലെ ഒരു ഉദ്യോഗസ്ഥൻ തിടുക്കത്തിൽ എടുത്ത നടപടി ജനങ്ങൾ വിലയിരുത്തട്ടെയെന്നും എംപി പറഞ്ഞു. ഈ സമീപനം തുടർന്നാൽ ഇടുക്കിയിലെ കർഷകരുടെ കൈവശമുള്ള ഭൂമിയുടെ ഏതു പട്ടയവും എപ്പോൾ വേണമെങ്കിലും റദ്ദ് ചെയ്യാം. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജോയ്സ് ചൂണ്ടിക്കാട്ടി. ജനപക്ഷത്ത് നിലകൊള്ളുമെന്നും ഇടുക്കിയിലെ ജനകീയ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടു തുടരുമെന്നും അദ്ദേഹം പറഞ്ഞു.